ഇടിമിന്നലേറ്റ് മരിച്ചവരുടെ സംസ്കാരം നടത്തി
Wednesday, June 19, 2024 10:49 PM IST
പുനലൂർ: ഇടിമിന്നലേറ്റ് മരിച്ചവരുടെ സംസ്കാരം നടത്തി. മണിയാർ ഇടക്കുന്നിൽ വീട്ടുപുരയിടത്തിൽ ജോലി ചെയ്യവെ ഇടിമിന്നലേറ്റു മരിച്ച ഇടക്കുന്ന് ഗോകുലത്തിൽ ചന്ദ്രബാബുവിന്‍റെ ഭാര്യ സരോജം (55), സമീപവാസിയായ മഞ്ജുഭവനിൽ പരേതനായ മോഹനന്‍റെ ഭാര്യ രജനി (6 0) എന്നിവരുടെ സംസ്ക്കാര ചടങ്ങുകൾ ആണ് നടത്തിയത്. ഇരുവരുടേയും മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.

രജനിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടത്തി കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചോടെ വീട്ടിൽ എത്തിച്ചിരുന്നു. സരോജത്തിൻ്‍റെ മൃതദേഹം ഇന്നലെ രാവിലെ 9.10 ഓടെ വീട്ടിൽ എത്തിച്ചു.

അടുത്തടുത്ത വീടുകളിലായി കഴിഞ്ഞു വന്ന ഇരുവരുടേയും അപ്രതീക്ഷിത മരണം നാടിന് നൊമ്പരമായി മാറുന്ന കാഴ്ചയാണ് രാവിലെ മുതൽ കണ്ടത്. തുടരെ പെയ്ത മഴയിലും ഒഴുകി എത്തിയത് ആയിരങ്ങളാണ്. നാട്ടുകാർ, തൊഴിലുറപ്പ് തൊഴിലാളികൾ, നഗരസഭാ ജീവനക്കാർ, കൗൺസിലർമാർ, മറ്റ് ജനപ്രതിനിധികൾ, ബന്ധുക്കൾ, സമുദായ നേതാക്കൾ തുടങ്ങി നാനാവിഭാഗം ആളുകളും ഇരുവരുടേയും വീടുകളിൽ എത്തി അന്തിമോപചാരം അർപ്പിച്ചു മടങ്ങി.ഇന്നലെ രാവിലെ 10. 45 ഓടെ രജനിയുടെ ചിതയ്ക്ക് മകൻ മനോജും സരോജത്തിന്‍റെ ചിതയ്ക്ക് മകൻ നന്ദഗോപനും തീ കൊളുത്തി.രജനിയുടെ മൃതദേഹത്തിന് അരികിൽ പൊട്ടിക്കരയുന്ന മരിച്ചുപോയ മകൾ മഞ്ജുവിന്‍റെ മക്കളായ അഭിനന്ദ്, ആദിനന്ദ എന്നിവർ നൊമ്പരക്കാഴ്ചയായി മാറി. ഇവർക്ക് ഏക ആശ്രയമായിരുന്ന അമ്മൂമ്മയെയാണ് വിധി തട്ടിയെടുത്തത്.