കാടുമൂടി പുത്തൂർ ഇഎസ്ഐ കോ മ്പൗണ്ട്; ക്വാർട്ടേഴ്സുകൾ നിലംപൊ ത്താറായ അവസ്ഥയിൽ
Tuesday, June 18, 2024 10:15 PM IST
കൊട്ടാരക്കര : പുത്തൂർ പട്ടണത്തോട് ചേർന്ന് കിടക്കുന്ന ഇ എസ് ഐ വക ഭുമി കാടുകയറി നശിക്കുന്നു .ജീവനക്കാർക്കായി ഇവിടെ നിർമിച്ചിരുന്ന ക്വാർട്ടേഴ്സുകളെല്ലാം തകർച്ചയിൽ.ചിലത് നശിച്ചിട്ടുമുണ്ട്. കാട്ടുമൃഗങ്ങളും ഇഴജന്തുക്കളും താവളമാക്കിയിക്കുകയാണ്ഇവിടം.

അഞ്ച്ഏക്കറോളം ഭൂമി ഇവിടെ ഇഎസ്ഐയ്ക്കുണ്ട്. ഇഎസ്ഐയുടെ ഡിസ്പൻസറിയും ലോക്കൽ ഓഫീസും ഒരു ഭാഗത്തും ഇടയ്ക്കുകൂടിയുള്ള ചെറിയ റോഡിന്‍റെ അപ്പുറത്തായി ക്വാർട്ടേഴ്സുകളുമാണ് ഉള്ളത്. കാലപ്പഴക്കത്താൽ ജീർണിച്ച് നശിച്ച ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ മരപ്പട്ടിയും കുറുക്കനും പാമ്പുകളുമടക്കം താവളമാക്കിയിരിക്കുകയാണ്.

ഇ എസ് ഐ കോർപ്പറേഷന്‍റെ കീഴിലുള്ള ഡിസ്പൻസറിയും ലോക്കൽ ഓഫീസും പ്രവർത്തിക്കുന്നതിന് തൊട്ടടുത്താണ് പതിറ്റാണ്ടുകൾക്ക് മുൻപ് ക്വാർട്ടേഴ്സുകൾ സ്ഥാപിച്ചത്. ഉദ്യോഗസ്ഥരായ 11 കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. ഓടുമേഞ്ഞ കെട്ടിടങ്ങളിൽ ജീവനക്കാർ താമസിക്കുമ്പോൾ ഇവിടം കൂടുതൽ സജീവമായിരുന്നു. കളിസ്ഥലം, കുടിവെള്ള സംവിധാനം എന്നിവയുൾപ്പടെ എല്ലാ സൗകര്യങ്ങളുമുണ്ടായിരുന്നു. കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾ നടത്താൻ അധികൃതർ തയാറായില്ല.

താമസിക്കുന്നവർ സ്വന്തം നിലയിൽ പരിസരം വൃത്തിയാക്കൽ പോലും നടത്തിയില്ല. ഇതോടെ കെട്ടിടങ്ങൾ നശിച്ചു, പരിസരം കാടുമൂടി. ഓരോരുത്തരായി ഇവിടുത്തെ താമസം മതിയാക്കി പോവുകയും ചെയ്തു. കെട്ടിടങ്ങൾ ഓരോന്നായി നിലംപൊത്താനും തുടങ്ങി.

ഇ എസ് ഐ ക്വാർട്ടേഴ്സ് വളപ്പ് ക്ഷുദ്രജീവികളുടെ താവളമായി മാറിയിരിക്കുകയാണ്. മതിൽക്കെട്ടുകടന്ന് വഴിയിലും അയൽവീടുകളിലേക്കുമൊക്കെ പാമ്പുകൾ വരും.

ചിലപ്പോൾ മരപ്പട്ടിയും മറ്റ് കാട്ടുജീവികളും. കൊച്ചുകുട്ടികളെ വീടിന് പുറത്തിറക്കാൻപോലും പേടിയാണ് നാട്ടുകാർക്ക്. ക്വാർട്ടേഴ്സ് പരിസരം മുഴുവൻ വൃത്തിയാക്കി പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കാനെങ്കിലും അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിശാലമായ കളിസ്ഥലമായെങ്കിലും ഇവിടം ഉപയോഗിക്കാം .

പുത്തൂർ പട്ടണത്തിൽ ഏക്കറുകണക്കിന് ഭൂമി കാടുമൂടി നശിക്കുകയും നാട്ടുകാർക്ക് ഭീഷണി ഉയർത്തുകയും ചെയ്തിട്ടും അധികൃതർ ശ്രദ്ധിക്കുന്നില്ല. ചുറ്റുവട്ടങ്ങളിലെ വിദ്യാലയങ്ങളിൽ നിന്നും എൻഎസ്എസ്, സ്റ്റുഡൻസ് പോലീസ് ടീമുകളെ ഉപയോഗിച്ചോ പഞ്ചായത്ത് മുൻകൈയെടുത്ത് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ചോ ഇവിടുത്തെ കാട് വൃത്തിയാക്കാവുന്നതാണ്. എംപി, എംഎൽഎ എന്നിവരടക്കം ഇടപെട്ടാൽ ഇഎസ്ഐയുടെ പുതിയ പദ്ധതികൾ ഇവിടേക്ക് കൊണ്ടുവരാം.

കളിസ്ഥലമായോ പാർക്കിംഗ് ഗ്രൗണ്ട് ആയോ ഈ ഭൂമി മാറ്റിയാലെങ്കിലും നാട്ടുകാർക്ക് സ്വസ്ഥത ലഭിക്കും.