ചീങ്ങോട് വന്യമൃഗ ശല്യം രൂക്ഷം: സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു
Thursday, June 27, 2024 5:39 AM IST
നടവയൽ: ചീങ്ങോട് പ്രദേശത്തെ രൂക്ഷമായ വന്യമൃഗ ശല്യത്തെതുടർന്ന് സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവച്ചു. സ്ഥലം സന്ദർശിക്കാൻ എത്തിയ വനം വകുപ്പ് വാച്ചറേയും ഫോറസ്റ്ററേയും ആണ് നാട്ടുകാർ തടഞ്ഞവച്ചത്.

ചീങ്ങോട് കനവ് റൂട്ടിൽ കഴിഞ്ഞ രാത്രി കാട്ടാനകൾ വ്യാപക കൃഷിനാശമാണ് വരുത്തിയത്. വനാതിർത്തിയിൽ വൈദ്യുതിവേലി തകർന്ന് കിടക്കുന്നത് നന്നാക്കാൻ നടപടിവേണമെന്നാവശ്യപ്പെട്ടും ആന ശല്യത്തിന് പരിഹാരം കാണമെന്നും ആവശ്യപ്പെട്ടാണ് നാട്ടുകാർ സ്ഥലത്ത് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചത്.

കഴിഞ്ഞ ഒരു മാസമായി ചീങ്ങോട്, പേരൂർ, അയനിമല പ്രദേശത്ത് രൂക്ഷമായ വന്യമൃഗ ശല്യമാണ് അനുഭവപെടുന്നത്. കഴിഞ്ഞ രാത്രി മൂന്ന് ആനകൾ ഇറങ്ങി ഏകദേശം 20 ഏക്കറോളം സ്ഥലത്ത് കാർഷിക വിളകൾ നശിപ്പിച്ചു. കാനാപറന്പിൽ തോമാച്ചൻ, സാജു, ജോസ്, കുറിച്ചാത്ത് ഷെറിൻ, തങ്കച്ചൻ, ഷൈൻ വാഴയിൽ സാബു,

പഴയിടത്ത് സാബു, കളന്പ്കാട്ട് ബിജു എന്നി കർഷകരുടെ തെങ്ങ്, വാഴ, ജാതി, കമുക്, ഇഞ്ചി കൃഷികൾ പൂർണമായി തകർത്തു. കേണിച്ചിറ സിഐ ടി. ദിലീപ് കുമാറിന്‍റെ നേതൃത്ത്വത്തിൽ പോലീസ് സ്ഥലത്ത് എത്തി. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മണികണ്ഠനുമായി പോലീസും നാട്ടുകാരും ചർച്ച നടത്തിയതിനെതുടർന്നാണ് നാട്ടുകാർ സമരം അവസാനിപ്പിച്ചത്.