ഭൂനിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്തണം: കെ.ജെ. ദേവസ്യ
Wednesday, June 26, 2024 5:53 AM IST
കൽപ്പറ്റ: ഭൂനിയമങ്ങൾ ദുർവ്യാഖ്യാനം ചെയ്ത് ഉത്തരവുകളിറക്കുന്ന ഉദ്യോഗസ്ഥരെ നിലയ്ക്കുനിർത്താൻ സർക്കാർ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ ആവശ്യപ്പെട്ടു. റവന്യൂ അധികാരികളുടെ അനാവശ്യ ഉത്തരവുകൾ ജനങ്ങളെ പ്രയാസത്തിലും ആശങ്കയിലുമാക്കുകയാണ്.

1957നു മുന്പും പിന്നീടും സംസ്ഥാനത്ത് ഭൂനിയമങ്ങൾ നടപ്പാക്കിയിട്ടുണ്ട്. 1970കളിലാണ് കേരള ഭൂപരിഷ്കരണ നിയമം പിറവിയെടുത്തത്. അഞ്ച് അംഗങ്ങളുള്ള കുടുംബത്തിന് 15 ഏക്കറും തോട്ടം ഭൂമി പരിധിയില്ലാതെയും കൈവശം വയ്ക്കാവുന്ന വിധത്തിലാണ് നിയമനിർമാണം നടത്തിയത്.

നിയമം വന്നതിൽപ്പിന്നെ കുടുംബങ്ങളുടെ എണ്ണം വർധിച്ചു. കുടുംബസ്വത്തിന്‍റെ വിസ്തൃതി കുറഞ്ഞു. അവകാശികളുടെ എണ്ണം കൂടി. ഈ ഘട്ടത്തിൽ അവകാശപ്പെട്ടവർ തങ്ങളുടെ തോട്ടത്തിൽ വീടുണ്ടാക്കി. പലരും സാന്പത്തിക കാരണങ്ങളാൽ സ്വത്ത് തീരുവിറ്റു വില വാങ്ങി.
എന്നാൽ ഇപ്പോൾ വസ്തുതകൾ പഠിച്ച് ജനങ്ങൾക്ക് സഹായകമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ തയാറാകാതെ ചില ഉന്നത ഉദ്യോഗസ്ഥർ വ്യക്തതയില്ലാത്തതും അപ്രായോഗികവുമായ സർക്കുലറുകളും ഉത്തരവുകളും ഇറക്കുകയാണ്.

എക്സിക്യുട്ടീവിന്‍റെ തലപ്പത്തുള്ള മന്ത്രിയറിയാതെ ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നത് സർക്കാർ ഗൗരവത്തിലെടുക്കണം. തോട്ടം ഭൂമിയിൽ നിർമാണം വിലക്കി 11 വർഷം മുന്പ് ഒരു ജില്ലാ കളക്ടർ ഉത്തരവിറക്കി. 2023 ലാണ് ലാൻഡ് ബോർഡ് സെക്രട്ടറി ഇത് തിരുത്തി ഉത്തരവായത്. പിന്നീട് ജില്ലാ കളക്ടറും സംസ്ഥാന സർക്കാരും ഇത് അംഗീകരിച്ചു.

എന്നാൽ പിന്നീടും ചില ഉദ്യോഗസ്ഥർ ജനവിരുദ്ധ ഉത്തരവുകൾ ഇറക്കുകയാണ്. ഭൂനിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കണം. മതിയായ പഠനം നടത്തി ജനങ്ങളുടെ താത്പര്യം സംരക്ഷിക്കാനുതകുംവിധം പുതിയ ഭൂപരിഷ്കരണ നിയമം കൊണ്ടുവരുന്നത് സർക്കാർ പരിഗണിക്കണമെന്നും ദേവസ്യ ആവശ്യപ്പെട്ടു.