തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി
Thursday, June 27, 2024 6:18 AM IST
കഴക്കൂട്ടം : തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ .ആർഎംസി എന്ന റെ‍ഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്‍റെ നിർമാണ പ്ലാന്‍റിൽ പൊട്ടിത്തെറി. ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ തെറിച്ച് ജനവാസ മേഖലയിൽ വീണു .

അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. ബുധനാഴ്ച രാവിലെ 11 ഓടെയായിരുന്നു വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന ആർഎംസി എന്ന കോൺഗ്രീറ്റ് മിക്സിംഗ് യൂണിറ്റിന്‍റെ കൂറ്റൻ ടണലിന്‍റെ മേൽമൂടി അമിത മർദത്തെ തുടർന്ന് പൊട്ടിത്തെറിച്ചത്.

പൊട്ടിത്തെറിയുടെ ആഘാതത്തിൽ ടണലിന്‍റെ ഇരുമ്പ് മൂടി തകർന്ന് ഇരുമ്പ് വേലി ഫാക്ടറിക്ക്സമീപത്തെ ജീസസ് വേൾഡ് ടിവിയുടെ ഓഫീസ് പ്രവർത്തിക്കുന്ന മൂന്നു നില വീടിന്‍റെ മുകൾഭാഗത്തെ ജനലിന്‍റെ ഭാഗത്തേക്കാണ് തെറിച്ചു വീണത് യന്ത്രത്തിന്‍റെ ഒരു ഭാഗം വീടിന്‍റെ ജനലിൽ പതിച്ചപ്പോൾ ചില യന്ത്രഭാഗങ്ങൾ പരിസരത്തെ റോഡിലേക്കും വീണു. സമീപത്ത് പാർക്ക് ചെയ്തിരുന്ന ചില വാഹനങ്ങളിലും കോൺക്രീറ്റ് പൊടി നിറഞ്ഞു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.

തുടർന്ന് കഴക്കൂട്ടം പോലീസും കിൻഫ്ര പാർക്കിലെ അധികൃതർ എത്തി നാട്ടുകാരോട് സംസാരിക്കുകയും കമ്പനിയുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ നോട്ടീസ് നൽകിയതായി കിൻഫ്ര അധികൃതർ അറിയിച്ചു. തുടർന്നാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.