Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
Play Audio
വിശന്നുറങ്ങുന്നവരെ വിളിച്ചുണർത്തി ഊണില്ലെന്നു പറയേണ്ടിയിരുന്നില്ല
Friday, May 24, 2024 12:00 AM IST
സർക്കാർ ജീവനക്കാരോടോ മറ്റേതെങ്കിലും സംഘടിത തൊഴിലാളിവിഭാഗത്തോടോ ഇത്തരത്തിൽ വിശ്വാസവഞ്ചന കാട്ടാൻ സർക്കാരിനു ധൈര്യമുണ്ടോ? സംസ്ഥാന സർക്കാർ കർഷകരോടു കാട്ടുന്ന അവഗണനയുടെ ഏറ്റവും പുതിയ പതിപ്പാണ് കർഷക ക്ഷേമനിധിയുടെ നിശ്ചലാവസ
ഇത്രമാത്രം അവഗണന ഏറ്റുവാങ്ങേണ്ടവരാണോ കേരളത്തിലെ കർഷകർ? കുടുംബം പോറ്റാനും നാടിനെ തീറ്റിപ്പോറ്റാനും രാപകൽ കഠിനാധ്വാനം ചെയ്യുന്ന അവരെ ഇങ്ങനെ പറഞ്ഞു പറ്റിക്കുന്നത് എന്തൊരനീതിയാണ്!
സർക്കാർ ജീവനക്കാരോടോ മറ്റേതെങ്കിലും സംഘടിത തൊഴിലാളിവിഭാഗത്തോടോ ഇത്തരത്തിൽ വിശ്വാസവഞ്ചന കാട്ടാൻ സർക്കാരിനു ധൈര്യമുണ്ടോ? സംസ്ഥാന സർക്കാർ കർഷകരോടു കാട്ടുന്ന അവഗണനയുടെ ഏറ്റവും പുതിയ പതിപ്പാണ് കർഷക ക്ഷേമനിധിയുടെ നിശ്ചലാവസ്ഥ.
കൊട്ടിഘോഷിച്ചു തുടങ്ങിയ പദ്ധതി അന്ത്യശ്വാസം വലിക്കുകയാണ്. കേരളത്തിൽ കാർഷികവൃത്തിയിൽ ഏർപ്പെട്ടിരിക്കുന്നവരെ രണ്ടാംതരം പൗരന്മാരായി കാണുന്നുവെന്നത് കേവലം ആരോപണമല്ലെന്നു സർക്കാർതന്നെ വീണ്ടും വീണ്ടും തെളിയിക്കുന്നു.
കർഷകസ്നേഹം പുരപ്പുറത്തു കയറി പ്രഘോഷിക്കുന്നവർ പ്രതിസന്ധികളിൽ അവരെ തിരിഞ്ഞുനോക്കുകപോലും ചെയ്യുന്നില്ല എന്നതിന് എത്രയോ ഉദാഹരണങ്ങൾ നിരത്താനാകും. വിശന്നുവലഞ്ഞ് ഉറങ്ങുന്നവരെ വിളിച്ചുണർത്തി ഊണില്ലെന്നു പറയുന്നതുപോലെയായി സർക്കാരിന്റെ കർഷക ക്ഷേമനിധിയുടെ നടത്തിപ്പ്.
ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലയളവിൽ തുടക്കമിട്ട കർഷക ക്ഷേമനിധി പെൻഷൻ പദ്ധതി നിർത്തലാക്കാനുള്ള നീക്കമാണു നടക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെല്ലാം നിർത്തിയിരിക്കുന്നു.
2021 ഡിസംബർ ഒന്നിന് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങിയ പദ്ധതിയിൽ 20 ലക്ഷം കർഷകരെ അംഗങ്ങളാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഇതുവരെ 15,343 പേരാണ് ചേർന്നിരിക്കുന്നത്. നിലവിൽ അംഗങ്ങളെ ചേർക്കാൻ പ്രചാരണം നടത്തുന്നുമില്ല.
22 പേരെ ഉൾപ്പെടുത്തി രൂപീകരിച്ച കർഷക ക്ഷേമനിധി ബോർഡ് നോക്കുകുത്തിയായി നിലകൊള്ളുന്നു. 30 മാസമായിട്ടും പദ്ധതിയിലേക്ക് സർക്കാർ പ്രഖ്യാപിച്ച വിഹിതത്തിൽ ഒരു രൂപപോലും നൽകിയിട്ടില്ല.
അഞ്ചു വർഷത്തിൽ കുറയാതെ അംശാദായം അടയ്ക്കുകയും കുടിശികയില്ലാതെ 60 വയസുവരെ അംശാദായം അടച്ച് അംഗമായി തുടരുകയും ചെയ്യുന്ന കർഷകർക്ക് അടച്ച തുകയുടെയും കാലയളവിന്റെയും അടിസ്ഥാനത്തിൽ പെൻഷൻ ലഭിക്കുന്നതാണ് പദ്ധതി.
കൂടാതെ, നിരവധി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചിരുന്നു. എന്നാൽ, പ്രഖ്യാപനങ്ങളെല്ലാം ജലരേഖയായി മാറുമെന്നതാണ് നിലവിലെ അവസ്ഥ. ഇടതുമുന്നണി സർക്കാരിന് തുടർഭരണം കിട്ടുന്നതുവരെ കർഷക ക്ഷേമനിധിക്ക് വൻ പ്രചാരമായിരുന്നു. കൃഷിവകുപ്പ് വാചാലമായിരുന്നു.
ഇപ്പോൾ എല്ലാം കെട്ടടങ്ങിയ അവസ്ഥയിലാണ്. കബളിപ്പിക്കപ്പെടുമോ എന്ന ആശങ്കയിലാണ് അംഗങ്ങളായ കർഷകർ. കേരളത്തിൽ കാർഷികമേഖല അനുഭവിക്കുന്ന പ്രതിസന്ധികൾ അതിതീവ്രമാണ്.
ഓരോ വർഷവും കാർഷികമേഖലയുടെ നില പരുങ്ങലിലാകുന്നു. 2013-14ൽ സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 12.37 ശതമാനം കൃഷിയിൽനിന്നായിരുന്നു. ഇത് 2022-23ൽ 8.52 ശതമാനമായി ചുരുങ്ങി.
കാർഷികമേഖലയിൽ തൊഴിലവസരങ്ങൾ പരിധിവിട്ടു കുറഞ്ഞു. മിക്ക കൃഷികളും ഉത്പാദനച്ചെലവുപോലും തിരിച്ചുകിട്ടാത്ത രീതിയിൽ നഷ്ടത്തിലേക്കു കൂപ്പുകുത്തുന്നു. കൃഷിയുടെ ഭാവി ഇരുളടഞ്ഞതാകുന്ന ഇത്തരമൊരു സാഹചര്യത്തിൽ അവശേഷിക്കുന്ന കർഷകർക്കു കൈത്താങ്ങാകാൻ സർക്കാരിനു ബാധ്യതയുണ്ട്.
വാചകക്കസർത്തിനപ്പുറം യഥാർഥ കർഷകരുടെ കൂടെ നിന്ന് സഹായമേകാൻ കൃഷിവകുപ്പ് ആത്മാർഥമായി ശ്രമിക്കേണ്ടിയിരിക്കുന്നു. കർഷകരെ പ്രതീക്ഷയറ്റവരാക്കിത്തീർക്കുന്നതാണ് പെൻഷൻ പദ്ധതിയിൽനിന്നുള്ള പിന്തിരിയൽ. വന്യജീവി ആക്രമണങ്ങളിൽ വനംവകുപ്പിനു കീഴടങ്ങിയിരിക്കുകയാണ് കൃഷിവകുപ്പ്.
കർഷകരുടെ വിഷയം നട്ടെല്ലു നിവർത്തിപറയാൻ കഴിവുള്ളവർ വനംവകുപ്പിൽ ഇല്ലെന്നായിരിക്കുന്നു. ഭൂനിയമങ്ങളിലും റവന്യു, വനം വകുപ്പുകൾക്കാണ് കൃഷിവകുപ്പിനേക്കാൾ മേൽക്കൈ. ധനവകുപ്പും കൃഷിയെ അപ്രധാനമായി കാണുന്നുവെന്നാണ് ക്ഷേമനിധിയിലെ മെല്ലെപ്പോക്കിൽനിന്നു മനസിലാകുന്നത്.
തങ്ങളോടു പറഞ്ഞ വാക്കിന് മുഖ്യമന്ത്രി അല്പമെങ്കിലും വില കല്പിക്കുമെന്നാണ് കർഷകർ ഇനിയും പ്രതീക്ഷിക്കുന്നത്. തുടർഭരണം നാലാം വർഷത്തിലേക്കു കടക്കുമ്പോൾ നേട്ടങ്ങളുടെ പട്ടിക നിരത്തുന്ന മുഖ്യമന്ത്രി കർഷകരെ കൈവിടില്ലെന്നു കരുതാം.
കർഷക ക്ഷേമനിധി പ്രഖ്യാപിച്ചതുപോലെ നടപ്പാക്കി കർഷകർക്ക് ആശ്വാസവും പ്രതീക്ഷയും നൽകാൻ സർക്കാർ മടിക്കരുത്. ആശ്രയിക്കാൻ ആരുമില്ലാത്തവരാണ് ഇപ്പോഴും കൃഷിയിടങ്ങളിൽ മഴയും വെയിലുമേറ്റ് ചോര നീരാക്കുന്നത്. അസംഘടിതരായ അവരെ നിർദാക്ഷിണ്യം തള്ളിക്കളയരുത്.
സീനയുടെ രാഷ്ട്രീയമല്ല; ബോംബിന്റെ ഉറവിടം കണ്ടെത്തൂ
തിരുത്തിയാൽ പാർട്ടിക്കു കൊള്ളാം
റെയിൽവേയുടെ ടിക്കറ്റ് ദുരന്തത്തിലേക്കാകരുത്
മണിപ്പുർ: നാം സമാധാനം ആഗ്രഹിക്കുന്നുണ്ടോ?
നിർമിത ബുദ്ധിയെക്കുറിച്ച് ബുദ്ധിപൂർവം
സഭയേതുമാകട്ടെ,ഗുണമുണ്ടായാൽ മതി
പണക്കൊതിയുടെ തീക്കളികൾ
സർക്കാരറിയണം, വിശപ്പാണു വിഷയം
ഇങ്ങനെ പരീക്ഷിക്കരുത്
കുട്ടികൾ മാർക്കുത്പാദന യന്ത്രങ്ങളല്ല
മാറ്റത്തിന്റെ താക്കോലുകളാകട്ടെ ഈ മന്ത്രിസ്ഥാനങ്ങൾ
അടുത്ത ധ്യാനം മണിപ്പുരിലാക്കട്ടെ
പ്രതിപക്ഷം തനിച്ചു നേടിയതല്ല ഈ കസേരകൾ
കന്പിറക്കിയാൽ പോരാ,വേരറക്കണം
ജനാധിപത്യത്തിന്റെ ഇന്ത്യൻ ഗാരന്റി
വോട്ട് എണ്ണട്ടെ, കോട്ടമുണ്ടാക്കണ്ട
ഫലദായകമാകട്ടെ ഈ സ്കൂൾവർഷം
ദൈവനാമത്തിൽ കൈയേറ്റം വേണ്ട
ഗാന്ധിജി നായകനാണ്; സിനിമയിലല്ല
കാലവർഷമല്ല ദുരന്തം, കെടുകാര്യസ്ഥതയാണ്
സീനയുടെ രാഷ്ട്രീയമല്ല; ബോംബിന്റെ ഉറവിടം കണ്ടെത്തൂ
തിരുത്തിയാൽ പാർട്ടിക്കു കൊള്ളാം
റെയിൽവേയുടെ ടിക്കറ്റ് ദുരന്തത്തിലേക്കാകരുത്
മണിപ്പുർ: നാം സമാധാനം ആഗ്രഹിക്കുന്നുണ്ടോ?
നിർമിത ബുദ്ധിയെക്കുറിച്ച് ബുദ്ധിപൂർവം
സഭയേതുമാകട്ടെ,ഗുണമുണ്ടായാൽ മതി
പണക്കൊതിയുടെ തീക്കളികൾ
സർക്കാരറിയണം, വിശപ്പാണു വിഷയം
ഇങ്ങനെ പരീക്ഷിക്കരുത്
കുട്ടികൾ മാർക്കുത്പാദന യന്ത്രങ്ങളല്ല
മാറ്റത്തിന്റെ താക്കോലുകളാകട്ടെ ഈ മന്ത്രിസ്ഥാനങ്ങൾ
അടുത്ത ധ്യാനം മണിപ്പുരിലാക്കട്ടെ
പ്രതിപക്ഷം തനിച്ചു നേടിയതല്ല ഈ കസേരകൾ
കന്പിറക്കിയാൽ പോരാ,വേരറക്കണം
ജനാധിപത്യത്തിന്റെ ഇന്ത്യൻ ഗാരന്റി
വോട്ട് എണ്ണട്ടെ, കോട്ടമുണ്ടാക്കണ്ട
ഫലദായകമാകട്ടെ ഈ സ്കൂൾവർഷം
ദൈവനാമത്തിൽ കൈയേറ്റം വേണ്ട
ഗാന്ധിജി നായകനാണ്; സിനിമയിലല്ല
കാലവർഷമല്ല ദുരന്തം, കെടുകാര്യസ്ഥതയാണ്
Latest News
ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷ കഠിനമാക്കി; വ്യവസ്ഥകൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു
ജാവഡേക്കർ-ജയരാജൻ കൂടിക്കാഴ്ച തിരിച്ചടിയായെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്
ലൈംഗിക പീഡനക്കേസ്; ഒമര്‍ ലുലുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കേസില്‍ കക്ഷി ചേര്‍ന്നു
മലപ്പുറത്തെ കൂട്ട ബലാത്സംഗം; മൂന്ന് പ്രതികൾ പിടിയിൽ
യൂറോകപ്പ് : പോളണ്ട് പുറത്ത്; ഓസ്ട്രിയക്ക് ജയം
Latest News
ചോദ്യപേപ്പർ ചോർച്ചയിൽ ശിക്ഷ കഠിനമാക്കി; വ്യവസ്ഥകൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു
ജാവഡേക്കർ-ജയരാജൻ കൂടിക്കാഴ്ച തിരിച്ചടിയായെന്ന് സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ്
ലൈംഗിക പീഡനക്കേസ്; ഒമര്‍ ലുലുവിന് ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കേസില്‍ കക്ഷി ചേര്‍ന്നു
മലപ്പുറത്തെ കൂട്ട ബലാത്സംഗം; മൂന്ന് പ്രതികൾ പിടിയിൽ
യൂറോകപ്പ് : പോളണ്ട് പുറത്ത്; ഓസ്ട്രിയക്ക് ജയം
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top