പൂരം പ്രതിസന്ധി: സിപിഎം നേതാക്കളുടെ അഭാവം ചര്‍ച്ചയാകുന്നു
Wednesday, April 24, 2024 7:02 AM IST
തൃശൂര്‍: പൂരം നിര്‍ത്തിവയ്ക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ പ്രതിസന്ധി പരിഹരിക്കാനെത്താത്ത സിപിഎം നേതാക്കളുടെ അഭാവം ചര്‍ച്ചയാകുന്നു. രാത്രി പത്തിനുള്ള മഠത്തില്‍വരവിനോടനുബന്ധിച്ച് പ്രശ്‌നങ്ങളുണ്ടായപ്പോള്‍മുതല്‍ പ്രതിസന്ധി തുടങ്ങിയിരുന്നു. പിന്നീട് വിഷയം തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ ജില്ലാ കളക്ടറെ വിളിച്ചറിയിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്നു സ്ഥാനാര്‍ഥികളായ വി.എസ്. സുനില്‍കുമാറും ബിജെപിയിലെ സുരേഷ് ഗോപിയുമടക്കം പ്രശ്‌നം പരിഹരിക്കാന്‍ രംഗത്തെത്തിയിട്ടും സിപിഎം നേതാക്കള്‍ എത്തിയിരുന്നില്ല. പോലീസിനെ നിയന്ത്രിക്കുന്ന സിപിഎം ജില്ലാ സെക്രട്ടറിയടക്കമുള്ളവര്‍ മാറിനിന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

സിപിഎം നേതാക്കള്‍ വിചാരിച്ചാല്‍ പ്രശ്‌നം നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കാന്‍ കഴിയുമായിരുന്നു. കമ്മീഷണറോടു കാര്യങ്ങള്‍ പറയുകയും മുഖ്യമന്ത്രിയെ വിളിച്ചു പ്രശ്‌നത്തിന്‍റെ ഗൗരവം മനസിലാക്കുകയും ചെയ്തിരുന്നെങ്കില്‍ വെടിക്കെട്ട് വൈകുന്നതടക്കമുള്ള പ്രതിസന്ധിയിലേക്കു കാര്യങ്ങള്‍ നീങ്ങുകയില്ലായിരുന്നുവെന്നു വ്യക്തം. പക്ഷേ, പ്രശ്‌നം വഷളായിട്ടും, മണിക്കൂറുകളോളം ചര്‍ച്ചചെയ്തിട്ടും പ്രശ്‌നത്തില്‍ നേരിട്ടിടപെടാന്‍ സിപിഎം നേതാക്കള്‍ തയാറായില്ലെന്നു പറയുന്നു.

സിപിഎം നേതാക്കള്‍ വിട്ടുനിന്നതു ബിജെപി-സിപിഎം അന്തര്‍ധാരയുടെ മറ്റൊരു തെളിവാണെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. പ്രശ്‌നം നീണ്ടുനിന്ന് ഒടുവില്‍ ബിജെപി സ്ഥാനാര്‍ഥി രംഗത്തെത്തി പ്രശ്‌നം പരിഹരിച്ചുവെന്നു വരുത്തിത്തീര്‍ക്കുന്നതുവരെ കാര്യങ്ങള്‍ നീണ്ടതു വോട്ടുമറിക്കലിന്‍റെ സൂചനയാണ്.

പൂരം വെടിക്കെട്ട് വൈകിയായാലും നടത്തിയതു സുരേഷ് ഗോപിയുടെ ഇടപെടല്‍മൂലമാണെന്നു ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാനും ബിജെപി ശ്രമം നടത്തിയിരുന്നു. ഇത് ഒരു പരിധിവരെ ജനങ്ങള്‍ വിശ്വസിക്കുകയും ചെയ്തു. പിന്നീട് സത്യാവസ്ഥ പുറത്തുവന്നതോടെയാണ് കാര്യങ്ങള്‍ അങ്ങനെയല്ലെന്നു ബോധ്യമായത്. സുരേഷ് ഗോപിയെ തങ്ങള്‍ വിളിച്ചിട്ടില്ലെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി വ്യക്തമാക്കുകയും ചെയ്തതോടെ ബിജെപി നടത്തിയതു വ്യാജപ്രചാരണമാണെന്നു വ്യക്തമായി.

തന്നെ വിളിച്ചതിനെതുടര്‍ന്നാണ് സുഖമില്ലാതിരുന്നിട്ടും ആംബുലന്‍സില്‍ തിരുവമ്പാടിയിലെത്തി കാര്യങ്ങള്‍ പറഞ്ഞുതീര്‍ത്തതെന്നാണ് സുരേഷ് ഗോപി പ്രചാരണം നടത്തിയിരുന്നത്.
പ്രചാരണത്തിന്‍റെ അവസാനനാളുകളിലും പൂരം ചര്‍ച്ചയായതോടെ സിപിഎം-ബിജെപി ഡീല്‍ സംബന്ധിച്ച് രഹസ്യധാരണയുണ്ടെന്ന ആരോപണത്തില്‍നിന്നു പിന്‍മാറാന്‍ കോണ്‍ഗ്രസ് തയാറായിട്ടില്ല. തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിക്കുകയും ബിജെപി രണ്ടാംസ്ഥാനത്തെത്തുകയും ചെയ്താല്‍ പൂരത്തില്‍ പ്രശ്‌നമുണ്ടാക്കിയതിന്‍റെ കാര്യം വ്യക്തമാകുമെന്നും നേതാക്കള്‍ പറയുന്നു.

സ്വന്തം ലേഖകൻ