കൂർക്ക കൃഷിയിലെ പെരുമ നിലനിർത്തി മണപ്പാടം, കണക്കന്നൂർ പ്രദേശങ്ങൾ
Sunday, May 5, 2024 2:29 PM IST
വടക്കഞ്ചേരി: ഈ സീസണായാൽ പുതുക്കോട് പഞ്ചായത്തിലെ മണപ്പാടം, കണക്കന്നൂർ, തോണിക്കടവ് പ്രദേശങ്ങളിൽ ഇത്തരത്തിലുള്ള ബോർഡുകൾ ഉയരും. കൂർക്കത്തല റെഡിയായിട്ടുണ്ട്. വിളിക്കുക എന്ന് പറഞ്ഞ് ഫോൺ നമ്പറും കൊടുക്കും. വടക്കഞ്ചേരിയിൽ നിന്നും പുളിങ്കൂട്ടം മഞ്ഞപ്ര വഴി തോണിക്കടവ് പുഴപാലം കടന്ന് തൃശൂർ ജില്ലയിലേക്ക് പ്രവേശിക്കുന്ന റോഡിനിരുവശവുമാണ് കൂർക്കയുടെ നേഴ്സറികളുള്ളത്.

അര ഏക്കറിലും ഒരു ഏക്കറിലുമായി ഇത്തരത്തിലുള്ള നിരവധി കൂർക്ക നേഴ്സറികൾ കാണാം. കൂർക്ക വിത്ത് പാകി മുളപ്പിച്ചാണ് ഇവിടെ ആവശ്യത്തിനുള്ള കൂർക്കത്തല ഉണ്ടാക്കുന്നത്. ഒരു മൂടിന് 12 രൂപയാണ് വില. ഇതിൽ 20 മുതൽ 25 വരെ കൂർക്ക തലയുണ്ടാകുമെന്ന് കൃഷി രംഗത്തുള്ള സെൽപ്രകാശ് പറഞ്ഞു.

കൂർക്ക കൃഷിക്ക് പേരുകേട്ട നാടാണ് ജില്ലാ അതിർത്തിക്കടുത്തുള്ള ഈ പ്രദേശങ്ങൾ. ഇവിടെ ഇരുന്നൂറിലേറെ ഏക്കർ പാടത്ത് നെൽകൃഷിക്കൊപ്പം കൂർക്ക കൃഷിയുമുണ്ടാകും. മണപ്പാടം ഭാഗങ്ങളിൽ മണൽ ചേർന്ന മണ്ണായതിനാൽ കൂർക്ക കൃഷിക്ക് ഉത്തമമെന്നാണ് കർഷകർ പറയുന്നത്. ഇങ്ങനെയുള്ള മണ്ണിൽ കൂർക്കക്ക് നല്ല വിളവുണ്ടാകും. പറിക്കാൻ എളുപ്പമായതിനാൽ കൂലി ചെലവും കുറയും. മേടമാസത്തിന്‍റെ അവസാന ദിവസങ്ങളിലേക്കെത്തിയിട്ടും വേനൽമഴ മടിച്ചു നിൽക്കുന്നത് കർഷകരെ ഏറെ ആശങ്കയിലാക്കുന്നുണ്ട്.

രണ്ടു മൂന്ന് നല്ല മഴ കിട്ടിയാലെ കൂർക്കത്തല നടാനാകു. അതല്ലെങ്കിൽ എല്ലാം കരിഞ്ഞു പോകും. വെള്ളം പമ്പ് ചെയ്ത് നന നടത്തിയാണ് ഇപ്പോൾ കൂർക്ക നഴ്സറികൾ നിലനിർത്തുന്നത്. താലൂക്കിൽ തന്നെ ഏറ്റവും കൂടുതൽ കൂർക്ക കൃഷി ചെയ്യുന്ന പ്രദേശങ്ങളാണ് മണപ്പാടം, കണക്കന്നൂർ, തോണിക്കടവ് മേഖലകൾ.

ഒന്നാംവിള നെല്ലിന് പകരം കൂർക്ക കൃഷി ചെയ്യുന്ന പാടങ്ങളും ഇവിടെയുണ്ട്. രണ്ടാം വിള മാത്രമെ ഇവിടങ്ങളിൽ പൂർണമായുള്ള നെൽ കൃഷിയുള്ളു. മംഗലംഡാം കനാലിന്‍റെ ഏറ്റവും വാലറ്റ പ്രദേശങ്ങളായതിനാൽ ഇവിടെ കനാൽ വെള്ളവും എത്താറില്ല. പാട്ടത്തിന് ഭൂമി എടുത്താണ് ഇവിടുത്തെ കൂർക്ക കൃഷി. കൂർക്കയുടെ വിളവെടുപ്പും ആദ്യം മണപ്പാടത്തു നിന്നു തന്നെയാണ് ആരംഭിക്കുക. ഇതിനാൽ ഉയർന്ന വിലയും കർഷകർക്ക് കിട്ടും.