പറക്കോട്ടുകാവ് താലപ്പൊലി; വെടിക്കെട്ടിന് അനുമതി നിയന്ത്രണങ്ങളിൽ വലഞ്ഞ് ദേശക്കമ്മിറ്റികൾ
Sunday, May 5, 2024 2:08 PM IST
തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലിയോടനുബന്ധിച്ച് വെടിക്കെട്ട് നടത്തുന്നതിന് അനുമതിനല്‍കിക്കൊണ്ട് എഡിഎം ടി. മുരളി ഉത്തരവിറക്കിയെങ്കിലും കർശന ഉപാധികളോടെയാണ് അനുമതി.

ഇന്നുനടക്കുന്ന സാമ്പിൾ വെടിക്കെട്ടിന് രാത്രി 7.30 മുതല്‍ 9.30 വരെയുള്ള സമയത്ത് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്തുന്നതിനും 12ന് താലപ്പൊലി ദിവസം നടക്കുന്ന വെടിക്കെട്ടിനുമാണ് അനുമതി നല്‍കിയത്. ലൈസന്‍സി നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. ഹൈക്കോടതി നിര്‍ദേശിച്ചത് പ്രകാരം പോര്‍ട്ടബിള്‍ മാഗസിന്‍ സജ്ജീകരിക്കണം. മാഗസിന് 45 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് കെട്ടി ലൈസന്‍സി സുരക്ഷിതമാക്കണം. ഗുണ്ട്, അമിട്ട്, കുഴിമിന്നല്‍ എന്നിവയും വെടിക്കെട്ട് സാമഗ്രികളില്‍ നിരോധിത രാസവസ്തുക്കളും ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്.

100 മീറ്റര്‍ അകലത്തില്‍ ബാരിക്കേഡ് നിര്‍മിച്ച് കാണികളെ കര്‍ശനമായി മാറ്റിനിര്‍ത്തണം. പൊതുജനങ്ങള്‍ക്കു മുന്നിറിയിപ്പ് നല്‍കുന്നതിന് ഉച്ചഭാഷിണി സൗകര്യവും ഏര്‍പ്പെടുത്തണം. ഇവ പോലീസ് ഉറപ്പാക്കണം. വെടിക്കെട്ട് പ്രദര്‍ശനം പൂര്‍ണമായും ലൈസന്‍സി വീഡിയോഗ്രാഫി ചെയ്ത് സൂക്ഷിക്കണം. വെടിക്കെട്ടിനുശേഷം പൊട്ടിത്തീരാത്ത പടക്കങ്ങള്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.

സംസ്കൃതി 2024ന് നാളെ തിരിതെളിയും

പാമ്പാടി ദേശത്തിന്‍റെ സാംസ്കാരിക സദസായ സംസ്കൃതി 2024ന് നാളെ വൈകിട്ട് 6.30ന് തുടക്കമാകും. പാമ്പാടി മന്ദം ക്ഷേത്രത്തിന് സമീപം ഒരുക്കിയ പ്രത്യേകവേദിയിൽ കേരള കലാമണ്ഡലം ഭരണസമിതി അംഗം കെ.ബി. രാജ് ആനന്ദ് ഉദ്ഘാടനംചെയ്യും. തുടർന്ന് ദേശത്തെ കലാകാരന്മാരുടെ വിവിധ കലാപരിപാടികൾ നടക്കും. ചൊവ്വാഴ്ച മ്യൂസിക്കൽ ഫ്യൂഷൻ. ബുധനാഴ്ച നാടൻപാട്ടും കലാരൂപങ്ങളും അരങ്ങേറും. വ്യാഴാഴ്ച മെഗാ മ്യൂസിക് നൈറ്റ്. വെള്ളിയാഴ്ച മെഗാ മ്യൂസിക് ബാൻഡ് എന്നിവ നടക്കും. ശനിയാഴ്ച മന്ദം ക്ഷേത്രപരിസരത്ത് ആനച്ചമയ പ്രദർശനവും റോഡ്ഷോയും ഉണ്ടാകും.

താലപ്പൊലി യോഗം

ക്രമീകരണങ്ങള്‌ സംബന്ധിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ഡോ.എം.കെ. സുദർശന്‍റെ അധ്യക്ഷതയിൽ ആലോചനയോഗം നാളെ രാവിലെ 10ന് തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രം അന്നദാനമണ്ഡപത്തിൽ നടക്കും. ജനപ്രതിനിധികൾ, കൊച്ചിൻ ദേവസ്വംബോർഡ്, ഉദ്യോഗസ്ഥ മേധാവികൾ, പൂരം ദേശക്കമ്മിറ്റി പ്രതിനിധികൾ, ക്ഷേത്ര ഉപദേശകസമിതി പ്രതിനിധികൾ, ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.