പുലി പശുവിനെ കൊന്നു
Saturday, May 4, 2024 1:56 AM IST
അതിരപ്പിള്ളി: കാലടി പ്ലാന്‍റേഷൻ അതിരപ്പിള്ളി എസ്റ്റേറ്റിൽ പുലി പശുവിനെ കൊന്നു. ഒന്നാം ബ്ലോക്കിൽ എണ്ണപ്പനത്തോട്ടത്തിൽ നിന്നിരുന്ന പശുവിനെയാണ് പുലി ആക്രമിച്ചുകൊന്നത്. കൂട്ടത്തോടെ നിന്നിരുന്ന പശുക്കളിൽ ഏകദേശം ആറുമാസം പ്രായമുള്ള പശുവാണ് പുലിയുടെ ആക്രമണത്തിനിരയായത്. രാവിലെ ജോലിക്കെത്തിയ തൊഴിലാളികളാണ് പാതിതിന്ന നിലയിൽ പശുവിന്‍റെ ജഡം കണ്ടെത്തിയത്.

പ്ലാന്‍റേഷൻ കോർപറേഷനിൽ കന്നുകാലികൾക്കുനേരെയുള്ള പുലിയുടെ ആക്രമണം ഇപ്പോൾ പതിവായിരിക്കുകയാണെന്നും, ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിരവധി തൊഴിലാളികൾ അതിരാവിലെ ജോലിചെയ്യുന്ന സ്ഥലത്തു പുലിയിറങ്ങി വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നതു പതിവായിട്ടും വനം വകുപ്പിന്‍റെ ഭാഗത്തുനിന്നുംയാതൊരു സഹായവും ലഭിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
പ്ലാന്‍റേഷൻ കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലങ്ങളിൽ സ്ഥിരമായി പുലിയുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. പ്രദേശങ്ങളിൽ പുലിയുടെ ആക്രമണം പതിവാകുന്നതിനാൽ ഭീതിയിലാണ് നാട്ടുകാർ.

അതിരപ്പിള്ളി കാലടി പ്ലാന്‍റേഷൻ കോർപറേഷനുകളിലായി കഴിഞ്ഞ മൂന്നുമാസത്തിനിടയ്ക്കു നിരവധി കന്നുകാലികളെയാണ് പുലി ആക്രമിച്ചു കൊലപ്പെടുത്തിയത്. ജനവാസമേഖലയിൽ ഇറങ്ങുന്ന പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയുണ്ടായില്ലെന്നും നാട്ടുകാർ പറഞ്ഞു.