വെള്ളം കുടിക്കാൻ വാഴാനിയിലെത്തി ആനക്കൂട്ടം
Saturday, May 4, 2024 1:56 AM IST
പുന്നംപറമ്പ്: കാടിറങ്ങി കാട്ടാനക്കൂട്ടം ഡാമിൽ വെള്ളം കുടിക്കാനെത്തി.

ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലൊന്നായ വാഴാനി ഡാമിലാണ് കഴിഞ്ഞദിവസം കാട്ടാനക്കൂട്ടം വെള്ളം കുടിക്കാൻ കൂട്ടത്തോടെ അണക്കെട്ടിലെത്തിയത്. കഴിഞ്ഞദിവസം ഡാമിലെത്തിയ വിനോദസഞ്ചാരികളിലൊരാളാണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്. വാഴാനിയിലും സമീപ പ്രദേശങ്ങളിലും കാട്ടാനകളുടെ സാന്നിധ്യം തുടർക്കഥയാവുന്നതിൽ വലിയ ആശങ്കയിലാണ് നാട്ടുകാർ.

നൂറുകണക്കിന് വിനോദസഞ്ചാരികളെത്താറുള്ള വാഴാനി അണക്കെട്ടിനു സമീപം വന്യമൃഗങ്ങളുടെ സാന്നിധ്യം പുറത്തുവരുന്നത് ബന്ധപ്പെട്ട അധികൃതർക്കും വലിയ തലവേദനയാകും എന്നതുറപ്പാണ്. സ്ഥിരമായി ആനകൾ ഡാമിൽ എത്തുന്നതിനാൽ സന്ദർശകരുടെ എണ്ണത്തിൽ വർധനവും ഉണ്ടായിട്ടുള്ളതായി അധികൃതർ പറയുന്നു.