കുരിയച്ചിറ മാലിന്യ പ്ലാന്‍റ് : ദുർഗന്ധം നിറഞ്ഞ വളം കുഴിച്ചുമൂടാൻ ശ്രമം
Sunday, May 5, 2024 2:08 PM IST
തൃശൂർ: കുരിയച്ചിറ പ്ലാന്‍റിലെ വളമാക്കിയ മാലിന്യങ്ങൾ അവിടെത്തന്നെ കുഴിച്ചുമൂടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ഈച്ചശല്യം വർധിച്ചതോടെ ഒഡബ്ല്യുസി (ഓർഗാനിക് വേസ്റ്റ് കണ്‍വർട്ടർ) പ്ലാന്‍റിൽനിന്നു മാലിന്യം പുറത്തേക്കു കൊണ്ടുപോകുമെന്നാണു അറിയിച്ചിരുന്നതെങ്കിലും കംപോസ്റ്റ് പ്ലാന്‍റിലും തൊട്ടടുത്തുള്ള ശ്മശാനത്തിലും കുഴികുത്തി മൂടാനായിരുന്നു ശ്രമം.

അന്പതോളം ഡിവിഷനുകളിൽനിന്നുള്ള 1,500 കിലോയോളം ജൈവമാലിന്യങ്ങളാണ് പ്രതിദിനം ഇവിടെയെത്തിക്കുന്നത്. ഇവയ്ക്കെല്ലാംകൂടി ഒരു പ്ലാന്‍റാണു പ്രവർത്തിക്കുന്നത്. മാലിന്യം പൊടിക്കാനും ഉണക്കാനുമുള്ള സംവിധാനമില്ലാത്തതിനാൽ സംസ്കരിച്ച മാലിന്യത്തിൽ ജലാംശം നിലനിൽക്കുന്നതാണ് ഈച്ചകൾ പെരുകാൻ ഇടയാക്കുന്നത്.

പൂരത്തിനും വിഷുവിനും ശേഷമെത്തിച്ച ചക്കയും മാങ്ങയുമടക്കമുള്ള അഴുകിയ മാലിന്യങ്ങൾ ഇവിടെ കെട്ടിക്കിടക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു. വളം പണം കൊടുത്തു വാങ്ങാൻ ആളില്ലാതെ വന്നതോടെ സൗജന്യമായി നൽകുമെന്ന് അറിയിച്ചു. എന്നാൽ, വാങ്ങാനെത്തിയവർ വളത്തിന്‍റെ ദുർഗന്ധം കാരണം പിൻമാറി. പിന്നീടു സംസ്ഥാനത്തിനു പുറത്തേക്കു നീക്കാൻ കരാറുകാരനുമായി ധാരണയിലെത്തിയെങ്കിയും അവിടെയും പ്രതിഷേധമുണ്ടാകാൻ ഇടയുണ്ടെന്നു ചൂണ്ടിക്കാട്ടി പിൻമാറി.

ഇതിനു പിന്നാലെയാണു ഒഡബ്ല്യൂസി പ്ലാന്‍റിലെ ഗ്രൗണ്ടിലും തൊട്ടടുത്തുള്ള ശ്മശാനത്തിലും കുഴിച്ചുമൂടാൻ ശ്രമിച്ചത്. പ്രദേശവാസി അറിയിച്ചതിനു പിന്നാലെ ഡിവിഷൻ കൗണ്‍സിലർ സിന്ധു ആന്‍റോ ചാക്കോളയുടെ നേതൃത്വത്തിൽ തടയുകയായിരുന്നു.

പൂർണതോതിൽ സംസ്കരിക്കാത്ത മാലിന്യം കുഴിച്ചിടുന്നത് മഴക്കാലത്തു സമീപത്തെ ജലസ്രോതസുകളെ മലിനമക്കും. പകർച്ചവ്യാധികൾക്കും ഇടയാക്കും. ടണ്‍കണക്കിനു മാലിന്യം ശരിയായി സംസ്കരിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലെന്നും വളത്തിന്‍റെ ഗുണിനിലവാരക്കുറവുമൂലമാണ് സൗജന്യമായി നൽകിയിട്ടും ആളുകൾ വാങ്ങാത്തതെന്നും സിന്ധു ആന്‍റോ ചാക്കോള പറഞ്ഞു. കുരിയച്ചിറ ആക്്ഷൻ കൗണ്‍സിൽ പ്രസിഡന്‍റ് ഡേവിസ് കൊച്ചുവീട്ടിൽ സെക്രട്ടറി ടോമി ഫ്രാൻസിസ്, ജോസ് മാണി, കൗണ്‍സിലർ സുനിൽ രാജ്, മിനി റപ്പായി എന്നിവരുടെ നേതൃത്വത്തിലാണ് നീക്കം തടഞ്ഞത്.

ജൈവമാലിന്യം സംസ്കരിക്കുന്ന പ്ലാന്‍റാണു ഒഡബ്ല്യുസി. മാലിന്യം സംസ്കരിച്ചു വളമാക്കുകയാണു ചെയ്യുന്നത്. നനവോടെ എത്തിക്കുന്ന മാലിന്യം സംസ്കരിക്കാൻ ഒരുദിവസം വൈകിയാൽ പോലും ഈച്ച നിറയും. നനവില്ലാതെ മാലിന്യം എത്തിക്കാൻ സാധിച്ചാൽ പ്രശ്നം പകുതി പരിഹരിക്കപ്പെടും. വൈദ്യുതി തടസം നേരിട്ടാലും സംസ്കരണം മുടങ്ങും. പ്ലാന്‍റിനു ജനറേറ്റർ വേണമെന്ന ആവശ്യം പരിഗണിച്ചിട്ടില്ല. പ്ലാന്‍റിനെതിരേ മുന്പും വൻ പ്രതിഷേധം ഉയർന്നിരുന്നു.

പരിസരവാസികൾക്കു താമസിക്കാൻ കഴിയുന്നില്ലെന്നും ചിലർക്കു വീടു മാറിപ്പോകേണ്ടി വന്നെന്നും ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
അഞ്ചു കൗണ്‍സിലർമാർ അടങ്ങുന്നതാണു കുരിയച്ചിറ ഡിവിഷൻ. ഇ.വി. സുനിൽരാജ്, സിന്ധു ആന്‍റോ ചാക്കോള, ആൻസി ജേക്കബ്, ലീല വർഗീസ്, നിമ്മി റപ്പായി എന്നീ കൗണ്‍സിലർമാർ ചേർന്നു പല തവണ കോർപറേഷനിൽ പരാതി കൊടുത്തിരുന്നു. വല്ലപ്പോഴും മരുന്ന് അടിക്കുകയല്ലാതെ മറ്റൊന്നും ചെയ്യുന്നില്ലെന്ന് ഇവർ പറഞ്ഞു.


അത് പുലിയല്ല; വെറും കാട്ടുപൂച്ച

വടക്കേക്കാട്: കല്ലൂർ കൊമ്പത്തയിൽപടിയിൽ കണ്ടത് പുലിയല്ല കാട്ടുപൂച്ച. എരുമപ്പെട്ടിയിൽ നിന്നെത്തിയ വനം വകുപ്പ് അധികൃതർ നടത്തിയ പരിശോധനയിലാണ് കാട്ടുപൂച്ചയാണെന്ന് സ്ഥിരീകരിച്ചത്.

വ്യാഴാഴ്ച രാത്രി കൊമ്പത്തേൽപ്പടിക്ക് കിഴക്കു കല്ലൂർ മതിലകത്ത് അക്ബറിന്‍റെ വീടിനു സമീപത്താണ് പുലിയെന്ന് തോന്നിക്കുന്ന ജീവിയെ കണ്ടത്. തുടർന്ന് പോലീസ് എത്തി അന്വേഷണം നടത്തി. പുലിയുടേതെന്ന് കരുതുന്ന കാൽപ്പാടുകൾ എരുമപ്പെട്ടി ഫോറസ്റ്റ് ഓഫീസർ ഗീവറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ രാവിലെ സ്ഥലത്തെത്തി പരിശോധന നടത്തിയത്.
കണ്ടത് കാട്ടുപൂച്ചയാണെന്ന് അറിഞ്ഞതോടെ നാട്ടുകാരുടെ ശ്വാസം നേരെ വീണു.