ഇന്നു കലാശക്കൊട്ട്; ക്ലൈമാക്സ് കൊഴുപ്പിക്കാൻ മുന്നണികൾ
Wednesday, April 24, 2024 7:02 AM IST
തൃശൂർ: ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണത്തിന് ഇന്നു കൊട്ടിക്കലാശം. ക്ലൈമാക്സ് കൊഴുപ്പിക്കാൻ മുന്നണികളുടെ ഒരുക്കങ്ങൾ പൂർത്തിയായി. കൊട്ടിക്കലാശത്തിനു കോർപറേഷൻ പരിസരം ലഭിക്കണമെന്നു കമ്മീഷണർ ഓഫീസിൽ ചേർന്ന യോഗത്തിൽ മുന്നണി പ്രതിനിധികൾ വാദിച്ചതോടെ നറുക്കിട്ടാണു തീരുമാനത്തിലെത്തിയത്. കോർപറേഷൻ ഓഫീസിനു മുന്നിൽ യുഡിഎഫും എൽഡിഎഫ് ജോസ് തിയേറ്ററിനു മുന്നിലും ബിജെപി രാഗം തിയേറ്ററിനു മുന്നിലും കൊട്ടിക്കലാശം നടത്തും.

റോഡ് ഷോ അടക്കമുള്ള വിപുലമായ പരിപാടികളോടെയാണു പ്രധാന പാർട്ടികളുടെ ആസൂത്രണം. അതിനുമുന്പ് പരമാവധിയിടങ്ങളിലെത്തി വോട്ടുറപ്പിക്കാനാണു നീക്കം.

യുഡിഎഫ് സ്ഥനാർഥി കെ. മുരളീധരൻ രാവിലെ എട്ടിനു തൃശൂരിൽനിന്നു പുറപ്പെട്ട് ഒല്ലൂർ, ഊരകം, ഇരിങ്ങാലക്കുട, കാട്ടൂർ, പെരിങ്ങോട്ടുകര, തൃപ്രയാർ, വാടാനപ്പിള്ളി, അരിന്പൂർ, പടിഞ്ഞാറേക്കോട്ടവഴി തൃശൂർ റൗണ്ടിലെത്തും. കോർപറേഷൻ റോഡിലുളള കലാശക്കൊട്ടിനു ആയിരങ്ങളെത്തും.

ഗുരുവായൂർ, മണലൂർ മണ്ഡലങ്ങളിലെ റോഡ് ഷോയ്ക്കുശേഷം ഉച്ചയ്ക്കു രണ്ടരമുതൽ നാലുവരെ വി.എസ്. സുനിൽകുമാർ തൃശൂർ റൗണ്ടിലുണ്ടാകും. തുറന്ന വാഹനത്തിലുള്ള റോഡ് ഷോയ്ക്കു പിന്നാലെ കൊട്ടിക്കലാശത്തിൽ ഇരുചക്രവാഹനറാലിയും വാദ്യമേളങ്ങളും കരിമരുന്നുപ്രയോഗവും ഉൾപ്പെടെയുണ്ടാകും.

എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ റോഡ് ഷോ വൈകീട്ടു മൂന്നരയ്ക്കു കിഴക്കേകോട്ടയിൽനിന്നു ശക്തൻ സ്റ്റാൻഡ് വഴി പടിഞ്ഞാറേകോട്ട, പാട്ടുരായ്ക്കൽ, വടക്കേ സ്റ്റാൻഡ് എന്നിവിടങ്ങളിലൂടെ കടന്നു രാഗം തിയേറ്ററിനു മുന്നിലുള്ള കലാശക്കൊട്ടിൽ പങ്കെടുക്കും.

സ്വന്തം ലേഖകൻ