തണ്ണിമത്തൻ കൃഷിയിൽ നൂറുമേനി വിജയം കൈവരിച്ച് സേവി
Wednesday, April 24, 2024 7:02 AM IST
എരുമപ്പെട്ടി: വേനലിൽ തരിശിട്ട് കിടക്കുന്ന പാടശേഖരത്തിൽ തണ്ണിമത്തൻ കൃഷി ചെയ്ത് വിജയം നേടിയിരിക്കുകയാണ് കുണ്ടന്നൂർ വാഴപ്പിള്ളി വീട്ടിൽ സേവി.

കുണ്ടന്നൂർ തെക്കേക്കര വെട്ടിക്കൽ പാലത്തിന് സമീപം ഒരേക്കറോളം വരുന്ന പാടശേഖരത്തിലാണ് സേവി തണ്ണിമത്തൻ വിളയിച്ചിട്ടുള്ളത്. 40,000 രൂപ ചെലവഴിച്ച് ചെയ്ത തണ്ണിമത്തൻ കൃഷി വൻ ലാഭകരമായി തീർന്നിരിക്കുകയാണ്. സാധാരണ തണ്ണിമത്തനും കിരൺ വിഭാഗത്തിൽപ്പെട്ട തണ്ണിമത്തനുമാണ് കൃഷി ചെയ്തിട്ടുള്ളത്.

പുല്ല് വരാതിരിക്കാൻ മൾട്ടി ഷീറ്റിട്ട് വിത്ത് വിതച്ച് ചാണകപ്പൊടി ഉൾപ്പെടെയുള്ള ജൈവവളങ്ങൾ ഉപയോഗിച്ച് രണ്ടുനേരവും നല്ല രീതിയിൽ നനച്ചാണ് മികച്ച വിളവ് നേടിയത്. 45 ദിവസം എത്തിയപ്പോൾ പൂക്കൾ വിരിയുകയും 75 ദിവസമായപ്പോൾ വിളവെടുപ്പ് ആരംഭിക്കുകയും ചെയ്തു. ഇതിനോടകം 500 കിലോ വിൽപ്പന നടത്തി. ഇനി 2000 കിലോ വിളവ് പ്രതീക്ഷിക്കുന്നുണ്ട്. അമ്മ കൊച്ചു മേരി , ഭാര്യ മിഥു, മക്കൾ ഇവ, ഇവാൻ എന്നിവർ സേവിക്ക് സഹായത്തിനുണ്ട്. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് സേവി.

സൂര്യകാന്തി, പയർ, വെണ്ട, വെള്ളരി, ചീര എന്നിവയും കൃഷി ചെയ്യുന്നുണ്ട്. വരുമാനമാർഗം എന്നതിലുപരി കൃഷി ശരീരത്തിനും മനസ്സിനും ഉന്മേഷവും ആരോഗ്യവും നൽകുന്ന ഉപാധിയാണെന്ന് സേവി പറയുന്നു. വരുംവർഷങ്ങളിൽ കൃഷി കൂടുതൽ വ്യാപിപ്പിക്കുവാനാണ് സേവിയുടെ ആഗ്രഹം.