ഷിക്കാഗോ ഗീതാമണ്ഡലത്തിൽ മണ്ഡല-മകരവിളക്ക് പൂജകൾക്ക് പരിസമാപ്തി
Monday, January 18, 2021 11:24 PM IST
ഷിക്കാഗോ: മനസിനും ശരീരത്തിനും സത്ചിദാനന്ദ സൗഭാഗ്യം പകർന്ന് നൽകികൊണ്ട് ഷിക്കാഗോ ഗീതാമണ്ഡലത്തിൽ മണ്ഡല-മകരവിളക്ക് പൂജകൾക്ക് പരിസമാപ്തി.

നമ്മുടെ ഓരോരുത്തരുടെയും ഉള്ളിലെ അഹന്തയുടെ തമോസാന്നിധ്യങ്ങൾ കഴുകി കളഞ്ഞ്, ആത്മചൈതന്യം അനുഭവിക്കുവാൻ നൂറുകണക്കിന് അയ്യപ്പ ഭക്തരാണ് ഗീതാമണ്ഡലം വെർച്യുൽ ആയി സംഘടിപ്പിച്ച ഈ വർഷത്തെ അയ്യപ്പ പൂജയിൽ പങ്കെടുത്തത്. ഓരോ മണ്ഡല-മകരവിളക്ക് കാലവും അയ്യപ്പ ഭക്തർക്ക് അവനവനിലെ ദൈവികതയെ സ്ഫുടം ചെയ്തെടുത്ത്, അതിലൂടെ തന്‍റെ തന്നെ ആത്മസത്വത്തെ തിരിച്ചറിയുവാനുള്ള യജ്ഞത്തിന്‍റെ കാലഘട്ടമായിരുന്നു എന്ന് അനുഗ്രഹപ്രഭാഷണം നൽകി കൊണ്ട് ശബരിമല മുൻ മേൽശാന്തി ബ്രഹ്മശ്രീ എ. വി. ഉണ്ണികൃഷ്ണൻ നന്പൂതിരി പറഞ്ഞു.

പ്രധാന പുരോഹിതനായ ബിജു കൃഷ്ണൻ ചെങ്ങണാപറന്പിൽ, ഈ വർഷത്തെ മകരവിളക്ക് പൂജകൾ ആരംഭിച്ചത് സർവ വിഘ്ന നിവാരകനായ കന്നിമൂല മഹാഗണപതിക്ക് വിശേഷാൽ പൂജകൾ അർപ്പിച്ചശേഷമായിരുന്നു, തുടർന്ന് മകരവിളക്ക് പൂജകൾക്കായി ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭമുഹൂർത്തത്തിൽ, സഹസ്രനാമ പാരായണത്തോടെ കലിയുഗവരദന്‍റെ തിരുസന്നിധാനം തുറന്ന് ദീപാരാധന നടത്തി. അതിനുശേഷം നെയ്യ് അഭിഷേകവും, കളഭാഭിഷേകവും, പുഷ്പാഭിഷേകവും, ഭസ്മാഭിഷേകവും, കലശപൂജയും നടത്തി അലങ്കാരങ്ങൾക്കായി നട അടക്കുകയും ചെയ്തു. തുടർന്ന് നടതുറന്ന് ശാസ്താ കവചമന്ത്രം, പടിപൂജ, അഷ്ടോത്തര അർച്ചന, ദീപാരാധന, നമസ്കാരമന്ത്രം, മന്ത്രപുഷ്പം, സാമവേദ പാരായണം, മംഗള ആരതി, തുടർന്ന് ഹരിവരാസനം പാടി നട അടച്ചത്തോടെ ഈവര്ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് മംഗളകരമായ പരിസമാപ്തിയായി.