ചാര്‍ലിമെയ്ന്‍ പുരസ്കാരം ഏറ്റുവാങ്ങി സെലന്‍സ്കി
Tuesday, May 16, 2023 7:45 AM IST
ജോസ് കുമ്പിളുവേലില്‍
ബെര്‍ലിന്‍: റഷ്യയുടെ അധിനിവേശത്തിന് ശേഷം യുക്രെനിയന്‍ പ്രസിഡന്‍റ് സെലന്‍സ്കി ആദ്യമായി ജര്‍മനിയിലെത്തി. ബെര്‍ലിനിലെത്തിയ ശേഷം സെലന്‍സ്കി ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, പ്രസിഡന്‍റ് ഫ്രാങ്ക് വാള്‍ട്ടര്‍ സൈ്ററന്‍മയര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

ചര്‍ച്ചകളില്‍ ആയുധങ്ങള്‍, വ്യോമ പ്രതിരോധം, പുനര്‍നിര്‍മ്മാണം, ഇയു, നാറ്റോ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. റോമിലെത്തി മാര്‍പാപ്പായുമായി കൂടിക്കാഴ്ചയ്ക്കുശേഷം സെലെന്‍സ്കി ഒരു ജര്‍മൻ എയര്‍ഫോഴ്സ് വിമാനത്തിലാണ് പറന്നു ബെര്‍ലിനിലെത്തിയത്.

തുടര്‍ന്ന് ആഹനില്‍ നടന്ന ചടങ്ങില്‍ ചാര്‍ലിമെയ്ന്‍ പുരസ്കാരം കാള്‍രെെപസ് ഏറ്റുവാങ്ങി. യൂറോപ്യന്‍ ഐക്യത്തിനുള്ള അന്താരാഷ്ട്ര സമ്മാനമാണ് ചാര്‍ലിമെയ്ന്‍ പുരസ്കാരം. യുക്രെയന്‍ പ്രസിഡന്റ് സെലെന്‍സ്കിയ്ക്ക് ചാര്‍ലിമെയ്ന്‍ സമ്മാനം ആഹന്‍ യേര്‍ സിബില്‍ കീപ്പനാണ് സമ്മാനിച്ചത്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, ഇയു മേധാവി ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ എന്നിവര്‍ക്കൊപ്പം ചടങ്ങില്‍ പ്രവേശിച്ച സെലെന്‍സ്കി ടൗണ്‍ ഹാളിലേക്ക് സ്വാഗതം ചെയ്യപ്പെട്ടപ്പോള്‍ കൈയടി ഏറ്റുവാങ്ങി.

സെലെന്‍സ്കി ഇംഗ്ലീഷിലാണ് സദസിനോട് നന്ദി പറഞ്ഞത്. തങ്ങളുടെ സ്വാതന്ത്ര്യത്തിനും യൂറോപ്പിന്‍റെ മൂല്യങ്ങള്‍ക്കും വേണ്ടി ദിനംപ്രതി പോരാടുന്ന യുക്രെനിയന്‍ ജനതയ്ക്ക് വേണ്ടിയാണ് താന്‍ സമ്മാനം വാങ്ങുന്നതെന്ന് തന്‍റെ സ്വീകരണ പ്രസംഗത്തില്‍ സെലെന്‍സ്കി പറഞ്ഞു.

സമാധാനമല്ലാതെ മറ്റൊന്നും യുക്രെയ്ൻ ആഗ്രഹിക്കുന്നില്ലെന്നും, എന്നാല്‍ പോരാട്ടത്തിലെ തങ്ങളുടെ വിജയത്തിലൂടെ മാത്രമേ അത് നേടാനാകൂവെന്നും യുക്രെയന്‍ നേതാവ് ഊന്നിപ്പറഞ്ഞു. സുരക്ഷാ കാരണങ്ങളാല്‍ സന്ദര്‍ശനം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ആഹനിലെ പരിപാടിക്കുശേഷം ഞായറാഴ്ച വൈകിട്ട് സെലന്‍സ്കി പാരീസിലെത്തി.

നേരത്തെ യുക്രെയ്ന്‍ പ്രസിഡന്‍റ് വോളോദിമിര്‍ സെലന്‍സ്കി വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. റഷ്യന്‍ അധിനിവേശത്തിനെതിരെ രാജ്യം നടത്തുന്ന പോരാട്ടങ്ങള്‍ക്ക് പിന്തുണ തേടിയാണ് സെലന്‍സ്കി ഇറ്റലിയിലെത്തിയത്.

ഇതിനിടെയാണ് മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച നടത്തിയത്. നേരത്തേ ഇറ്റാലിയന്‍ പ്രസിഡന്‍റ് സെര്‍ജിയോ മാറ്ററല്ല, പ്രധാനമന്ത്രി ജോര്‍ജിയ മെലോനി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.