മഴ ശക്തമായി; മലയോരമേഖലയിലെ റോഡുകൾ തകർന്നുതുടങ്ങി
Sunday, June 23, 2024 4:43 AM IST
ഈരാറ്റുപേട്ട: മഴക്കാലം ശക്തമായതോടെ മലയോരമേഖലകളിലെ റോഡുകൾ തകർന്നു. ശക്ത‌മായ വെള്ളമൊഴുക്കും റോഡിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു മണ്ണും കല്ലും റോഡിലൂടെ ഒഴുകുന്നതുമാണ് റോഡ് തകരാനുള്ള പ്രധാന കാരണം.

മലയോര പഞ്ചായത്തുകളായ പൂഞ്ഞാർ തെക്കേക്കര, തീക്കോയി, തലനാട് പഞ്ചായത്തുകളിലെ റോഡുകളാണ് തകർന്നതിലേറെയും. കല്ലും മണ്ണും ഒഴുകി റോഡ് തകരുന്നതിനൊപ്പം റോഡിന്‍റെ വശങ്ങളിലുള്ള ചെറിയ മതിലുകളും സംരക്ഷണഭിത്തിയും ഇടിഞ്ഞു റോഡിലേക്കു വീഴുന്നുമുണ്ട്. ഓടകളും നികന്നുപോയി.

വലിയ കല്ലുകൾ ഒഴുകിയെത്തി കലുങ്കുകളും അടയുന്നതോടെ വെള്ളം പൂർണമായും ഒഴുകുന്നതു റോഡിലൂടെയാകും. മഴയും വെള്ളമൊഴുക്കും കഴിഞ്ഞാലും റോഡിൽ കല്ലും മണ്ണും അവശേഷിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കും. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും അപകടത്തിൽപ്പെടുന്നതും പതിവാണ്.

സംരക്ഷണഭിത്തി

റോഡിലേക്കു മണ്ണിടിഞ്ഞു വീഴാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമിക്കുക മാത്രമാണ് ഏക മാർഗം. എന്നാൽ റോഡിന്‍റെ ഉയർന്ന ഭാഗങ്ങളിൽ ആറടി മാത്രം ഉയരത്തിൽ സംരക്ഷണഭിത്തി നിർമിക്കാനേ പൊതുമരാമത്തു വകുപ്പിനു സാധിക്കുകയുള്ളൂ.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ തീക്കോയി പഞ്ചായത്തിലെ മലയോര മേഖലയിലെ റോഡുകൾ പലതും മണ്ണിനടിയിലായി. വെള്ളികുളം-പുള്ളിക്കാനം റോഡിൽ മണ്ണിടിഞ്ഞു പല ഭാഗത്തും റോഡിലൂടെ ഒഴുകിയതുമൂലം യാത്ര തന്നെ ദുരിതത്തിലാണ്. ശക്തമായ വെള്ളമൊഴുക്കിൽ റോഡിന്‍റെ സൈഡും ഇടിഞ്ഞു താഴ്ന്നിട്ടുണ്ട്. തകർന്ന ഓടകൾ നന്നാക്കിയാൽ അടുത്ത മഴയിൽ റോഡിലൂടെയുള്ള വെള്ളമൊഴുക്ക് നിയന്ത്രിക്കാനാകും.

ഓടകൾ വേണം

നിലവിൽ ഓടകളെല്ലാം മണ്ണും കല്ലും നിറഞ്ഞ് അടഞ്ഞിരിക്കുകയാണ്. ഓടകളിലേക്കു മാലിന്യം വലിച്ചെറിയുന്നതും ഓടകളിൽ ത‌‌‌ടസമാകുന്നു. ഓടകളിലൂ‌ടെ വെള്ളമൊഴുക്ക് നിലച്ചതോടെ റോഡിലൂടെ വെള്ളം ഒഴുകിത്തുടങ്ങി. നാട്ടുകാരും ഉദ്യോഗസ്ഥരും മനസുവച്ചാൽ മാത്രമേ റോഡിനെ സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ.

ഓടകളെ പൂർണമായും വെള്ളമൊഴുകിപ്പോകാനുള്ള പാതയാക്കി മാറ്റണം. ഇവിടേക്കു മാലിന്യം വലിച്ചെറിയാനോ വെള്ളമൊഴുക്കിനെ ത‌‌ടസപ്പെടുത്താനോ ശ്രമിക്കാതെ ജനങ്ങളും ശ്രദ്ധിക്കണം. സമയബന്ധിതമാ‌യി ഓടകൾ വൃത്തിയാക്കാൻ ഉദ്യോഗസ്ഥരും സർക്കാർ വകുപ്പുകളും തയാറാകണം.