മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ യുവതിയുടെ കഴുത്തിനുള്ളിൽ സുഷുമ്‌ന നാഡിയിലെ മുഴ നീക്കംചെയ്തു
Sunday, June 23, 2024 4:43 AM IST
പാലാ: യുവതിയുടെ കഴുത്തിനുള്ളില്‍ സുഷുമ്‌ന നാഡിയെ ബാധിച്ച വലിയ മുഴ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ നാലു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയില്‍ നീക്കം ചെയ്തു.

അതിരമ്പുഴ സ്വദേശിനിയായ 46 വയസുകാരിയുടെ കഴുത്തിലാണ് അപൂര്‍വമായി വലിയ മുഴ കണ്ടെത്തിയത്. ശക്തമായ കൈവേദനയും കൈയില്‍ ബലക്കുറവും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് യുവതി ചികിത്സ തേടിയത്. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് സ്‌പൈനല്‍ കോഡിനെ ഞെരുക്കുന്ന വിധത്തില്‍ മുഴ വളരുന്നത് കണ്ടത്. എട്ട് സെന്‍റിമീറ്ററിധികം വലുപ്പമുള്ള മുഴയാണ് വളര്‍ന്നു വന്നിരുന്നത്. സുഷുമ്‌ന നാഡിയില്‍ ഇത്തരത്തില്‍ ഉണ്ടാകുന്ന അപൂര്‍വ മുഴകള്‍ കൈകാലുകള്‍ക്ക് തളര്‍ച്ചയും വേദനയും ഉണ്ടാക്കുന്നതാണ്.

ന്യൂറോസര്‍ജറി ആന്‍ഡ് സ്‌പൈന്‍ സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. എം.കെ. സരീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് ശസ്ത്രക്രിയയിലൂടെ മുഴ പൂര്‍ണമായും നീക്കം ചെയ്തത്.

അനസ്‌തേഷ്യോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. എബി ജോണും ശസ്ത്രക്രിയയില്‍ പങ്കെടുത്തു. വേദനയും ബലക്കുറവും മാറി ആരോഗ്യത്തോടെ നടക്കാന്‍ തുടങ്ങിയ യുവതി വീട്ടിലേക്ക് മടങ്ങി.