മലയോര മേഖലയിലെ മാലിന്യ പ്ലാന്‍റ് നിർമാണം : തുടര്‍ നടപടികളുമായി റവന്യു വകുപ്പ് ; ആശങ്കയില്‍ അലയമണ്ണും
Friday, July 5, 2024 6:12 AM IST
അഞ്ചല്‍ : മലയോര മേഖലയില്‍ മാലിന്യ പ്ലാന്‍റ് സ്ഥാപിക്കുന്നതിനുള്ള തുടര്‍നടപടികള്‍ റവന്യൂ വകുപ്പ് ആരംഭിച്ചതോടെ ഏരൂരിനു പിന്നാലെ അലയമണ്‍ പഞ്ചായത്ത് നിവാസികളും ആശങ്കയിലായി.

ചണ്ണപ്പേട്ട പരപ്പാടിയിലെ സ്വകാര്യ തോട്ടം മാലിന്യ പ്ലാന്‍റ് ആരംഭിക്കുന്നതിനായി വിട്ടു നല്‍കാന്‍ ഉടമകള്‍ സര്‍ക്കാരിനോട് സന്നദ്ധത അറിയിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പ്രാഥമിക നടപടികള്‍ റവന്യൂ വകുപ്പ് ആരംഭിക്കുകയും ചെയ്തിരുന്നു.

ഇത് പുറംലോകം അറിഞ്ഞതോടെ പ്രദേശത്ത് ഉയര്‍ന്നത് വലിയ ജനകീയ പ്രതിഷേധമായിരുന്നു. സര്‍വകക്ഷിയോഗം ഉള്‍പ്പടെ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുകയും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെ നിര്‍ത്തിവച്ച നടപടികള്‍ അധികൃതര്‍ ഇപ്പോള്‍ വീണ്ടും ആരംഭിച്ചിരിക്കുകയാണ്. പരപ്പാടി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനായി ഭൂമിയുടെ വില നിശ്ചയിക്കാന്‍ സമീപത്തെ മറ്റു ഭൂമി വില്‍പ്പന സംബന്ധിച്ച അന്വേഷണമാണ് റവന്യൂ വകുപ്പ് ആരംഭിച്ചത്.

താലൂക്ക് ഓഫീസില്‍ നിന്നുള്ള നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ചണ്ണപ്പേട്ട വില്ലേജ് ഓഫീസ് അധികൃതരുടെ നേതൃത്വത്തിലുള്ള സംഘമാകും ഭൂമി വില നിശ്ചയിക്കാനുള്ള പ്രവര്‍ത്തികള്‍ നടത്തുക.

ഭൂമിയുടെ അതിര്‍ത്തി കണ്ടെത്തുന്നതിനും വില തീരുമാനിക്കുന്നതിനും നടപടി ഊര്‍ജിതമാക്കിയ അധികൃതര്‍ പ്രദേശവാസികളായ ചിലരുടെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ക്കൊപ്പം അധാര്‍ അടക്കമുള്ള രേഖകളും പരിശോധിക്കുകയും ചെയ്ത വിവരം പുറത്തുവന്നു.

മാലിന്യ പ്ലാന്‍റ് വിഷയത്തില്‍ നിര്‍ത്തിവച്ച നടപടികള്‍ വീണ്ടും ആരംഭിച്ചതോടെ അലയമണ്ണില്‍ പ്രത്യേകിച്ച് ചണ്ണപ്പേട്ട കേന്ദ്രീകരിച്ചു വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ജനവാസ മേഖലയില്‍ സ്കൂളുകളും ആരാധനാലയങ്ങളും ഉള്‍പ്പടെയുള്ള പ്രദേശത്ത് മാലിന്യ പ്ലാന്‍റ് ആരംഭിക്കാനുള്ള നീക്കം എന്ത് വിലകൊടുത്തും ചെറുക്കുമെന്ന് പ്രദേശവാസികൾ പറയുന്നു.

നാട്ടുകാര്‍ക്കൊപ്പം നില്‍ക്കുമെന്ന് ജനപ്രതിനിധികള്‍ അടക്കമുള്ളവരും ഉറപ്പു നല്‍കുന്നു. എന്നാൽ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ മാലിന്യ പ്ലാന്‍റ് വിഷയത്തില്‍ വീണ്ടും നടപടികള്‍ ആരംഭിച്ചതോടെ മുമ്പ് അധികൃതര്‍ നല്‍കിയ ഉറപ്പില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുകയാണിപ്പോള്‍.

തെരഞ്ഞെടുപ്പു മുന്നില്‍ കണ്ടു ജനരോക്ഷം തണുപ്പിക്കാനുള്ള അടവ് നയമായിരുന്നോ അന്നത്തെ ഉറപ്പുകള്‍ എന്നാണു നാട്ടുകാരുടെ സംശയം. ഉദ്യോഗസ്ഥരും ഭൂമാഫികളുമാണ് നീക്കത്തിന് പിന്നില്‍ എന്ന് ആവര്‍ത്തിച്ച് ആരോപിക്കുമ്പോഴും ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഇത്തരത്തിലെ വലിയൊരു പദ്ധതിക്ക് നടപടികള്‍ നടത്താന്‍ കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്.

തിരുവനന്തപുരം, കൊല്ലം ഉള്‍പ്പടെ അഞ്ചോളം ജില്ലകളില്‍ നിന്നുള്ള മാലിന്യങ്ങള്‍ എത്തിച്ചു സംസ്കരിക്കുന്നതിനുള്ള പ്ലാന്‍റ് ലോക ബാങ്ക് സഹായത്തോടെ ആരംഭിക്കാനാണ് സര്‍ക്കാര്‍ നീക്കം.

കഴിഞ്ഞ ദിവസം മാലിന്യ പ്ലാന്‍റിന് ഏരൂര്‍ പഞ്ചായത്തില്‍ ഭൂമി വിട്ടുനല്‍കാന്‍ സമ്മതം അറിയിച്ച ഭൂഉടമകളുമായി കളക്ടറേറ്റില്‍ നടത്താന്‍ നിശ്ചയിച്ച ചര്‍ച്ച പഞ്ചായത്ത് പ്രസിഡന്‍റ് ഉള്‍പ്പടെയുള്ള ജനപ്രതിനിധികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഉപേക്ഷിച്ചിരുന്നു.