ഇൻസുലിൻ ഇല്ല; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ രോഗികൾ വലയുന്നു
Friday, June 28, 2024 6:32 AM IST
ചാത്തന്നൂർ: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഇൻസുലിന് ക്ഷാമമായതോടെ പ്രമേഹ രോഗികൾ ദുരിതത്തിലായി. ഒരു പ്രമേഹ രോഗിയ്ക്ക് ആഴ്ചയിൽ നാല് വീതം ഇൻസുലിൻ യൂണിറ്റാണ് പ്രാഥമികാരോഗ്യ-കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഴി സൗജന്യമായി കൊടുത്തു കൊണ്ടിരുന്നത്.

ഇൻസുലിൻ കിട്ടാതായതോടെ ഇതിന്‍റെ വിതരണവും അവതാളത്തിലായി.മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന സർക്കാരാണ് ആരോഗ്യ കേന്ദ്രങ്ങളിൽ ഇൻസുലിൻ എത്തിക്കുന്നത്. ചില ഗ്രാമ പഞ്ചായത്തുകളും അവരുടെ പദ്ധതി വിഹിതത്തിൽ ഫണ്ട് വകയിരുത്തി അതാത് പ്രദേശങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങൾക്ക് ഇൻസുലിൻ വാങ്ങി കൊടുക്കുന്നുണ്ട്.

പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ മൂന്ന് മാസത്തേയ്ക്ക് 6000 യൂണിറ്റ് ഇൻസുലിനാണ് എത്തിച്ചു കൊണ്ടിരുന്നത്. ഇവിടെ ഒരു മാസം 2000 യൂണിറ്റാണ് ആവശ്യം. എന്നാൽ 400 ൽ താഴെയാണ് കിട്ടിയത്. ആഴ്ചയിൽ നാല് യൂണിറ്റ് ഇൻസുലിൻ ആവശ്യമായവർക്ക് രണ്ട് യൂണിറ്റ് വീതം നല്കി ആശ്വസിപ്പിച്ചു വിടുകയാണ് ആശുപത്രി അധികൃതർ.

പാരിപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ആവശ്യമുള്ളതിന്‍റെ പകുതി മെഡിക്കൽ സർവീസ് കോർപറേഷനും പകുതി കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിന്‍റെ പദ്ധതി വിഹിതവും ഉപയോഗിച്ചാണ് ലഭ്യമാക്കുന്നത്.മിക്കആശുപത്രികളിലെയും സ്ഥിതി ഇതാണ്. ആവശ്യമായഇൻസുലിൻ മറ്റ് മാർഗങ്ങളിലൂടെ വാങ്ങിയേ പറ്റൂ. നിർധനരായ പ്രമേഹരോഗികളാണ് ദുരിതത്തിലായിരിക്കുന്നത്. അവശ്യമരുന്നുകളുടെ വിഭാഗത്തിൽപ്പെട്ടതാണ് ഇൻസുലിൻ എങ്കിലും സർക്കാർ ആശുപത്രികളിൽ ഇതിന് ക്ഷാമംതന്നെ.