ദേശീയപാത നിര്‍മാണത്തിലെ പ്രശ്നങ്ങള്‍; യോഗം വിളിച്ചുചേർക്കാൻ തീരുമാനം
Monday, July 1, 2024 1:37 AM IST
കാസര്‍ഗോഡ്: ദേശീയപാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ എംഎല്‍എമാരും ജില്ലാ കളക്ടറും ദേശീയപാത കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരും ദേശീയപാത അതോറിറ്റി പ്രതിനിധികളും വിവിധ വകുപ്പു മേധാവികളുടേയും യോഗം ചേരാന്‍ ജില്ലാ വികസന സമിതിയോഗത്തില്‍ തീരുമാനമായി.

ദേശീയപാത നിര്‍മാണത്തിനായി എടുത്തുമാറ്റിയ തെരുവുവിളക്കുകളും ഹൈമാസ്റ്റ് ലൈറ്റുകളും പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ചു പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ്കളക്ടറെ ചുമതലപ്പെടുത്തി. ഇതു സംബന്ധിച്ച് ജനപ്രതിനിധികളുടേയും ദേശീയപാത അതോറിറ്റി നിര്‍മാണ കരാര്‍ കമ്പനികളുടെ പ്രതിനിധികള്‍ എന്നിവരുടേയും യോഗം വിളിച്ചു ചേര്‍ക്കും.

ദേശീയപാത 66ല്‍ തലപ്പാടി മുതല്‍ കാലിക്കടവ് വരെ ആര്‍ടിഒ എന്‍ഫോഴ്സ്മെന്‍റ്, എന്‍എച്ച്എഐ പ്രതിനിധി എന്നിവര്‍ സംയുക്ത പരിശോധന നടത്തി ഗതാഗതത്തിന് മാര്‍ഗതടസമാകുന്ന പ്രശ്നങ്ങള്‍ കണ്ടെത്തി ഉടന്‍ പരിഹരിക്കാന്‍ തീരുമാനിച്ചു.

നിര്‍മാണത്തിന്‍റെ ഭാഗമായി കൃത്യമായി ദിശാസൂചകങ്ങള്‍ ഉറപ്പുവരുത്തുന്നതിന് ആഴ്ചയില്‍ ഒരു ദിവസം ആര്‍ടിഒ എന്‍ഫോഴ്സ്മെന്‍റ് പരിശോധന നടത്തി പ്രശ്നങ്ങള്‍ അപ്പപ്പോള്‍ പരിഹരിക്കാനും തീരുമാനമായി. ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായി ആവശ്യമായ ദിശാസൂചകങ്ങളും റിഫ്ളക്ടറുകള്‍, സ്പീഡ് ഹമ്പുകള്‍ തുടങ്ങിയവ ഇല്ലാത്തതും കാലവര്‍ഷത്തിന്‍റെ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഏറെ ദുരിതമുണ്ടാക്കുന്നുവെന്ന് എംഎല്‍എമാര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് ജനപ്രതിനിധികള്‍ ദേശീയപാത നിര്‍മാണത്തിന്‍റെ ഭാഗമായുള്ള വിവിധ വിഷയങ്ങള്‍ ഉന്നയിച്ചത്.
ഉപ്പള, വിദ്യാനഗര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലെ ഗതാഗതകുരുക്കും ചൂണ്ടിക്കാട്ടി. നിര്‍മാണത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത എംഎല്‍എമാരുടെ ആസ്തിവികസന ഫണ്ടില്‍ അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റുകള്‍, ദേശീയപാതനിര്‍മാണത്തിനിടെ മാറ്റിയ തെരുവ് വിളക്കുകള്‍ എന്നിവ സംബന്ധിച്ച സാങ്കേതിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദിന് ജില്ലാകളക്ടര്‍ കെ.ഇമ്പശേഖര്‍ നിര്‍ദേശം നല്‍കി.

അനധികൃതമായി നീക്കിയ മണ്ണിന്
രണ്ടുകോടി പിഴ ഈടാക്കും

ദേശീയപാത വികസനത്തിന്‍റെ ഭാഗമായി വീരമലകുന്നില്‍ നിന്നും നീക്കം ചെയ്യാന്‍ ജിയോളജി വകുപ്പ് അനുമതി നല്‍കിയതിനേക്കാള്‍ കൂടുതല്‍ മണ്ണ് അനധികൃതമായി ഖനനം ചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് കരാര്‍ കമ്പനിയില്‍ നിന്നു രണ്ടുകോടി രൂപ പിഴ ഈടാക്കുമെന്ന് ജില്ലാ ജിയോളജിസ്റ്റ് യോഗത്തില്‍ പറഞ്ഞു. കയ്യൂര്‍-ചീമേനി പഞ്ചായത്തില്‍ 14, 15, 16 വാര്‍ഡുകളിൽ പൈപ്പ് കണക്ഷന്‍ നല്‍കിയെങ്കിലും വെള്ളം ലഭിക്കാത്ത വീടുകളില്‍ ബില്ല് അടയ്ക്കണം എന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇതുവരെ ലഭിച്ച 351 പരാതികളില്‍ 299 പരാതികള്‍ തീര്‍പ്പാക്കിയെന്നും അടുത്ത കാലത്ത് ലഭിച്ച 52 പരാതികള്‍ പരിശോധിച്ച് വരികയാണെന്നും കേരള വാട്ടര്‍ അതോറിറ്റി എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു. വീരമലക്കുന്ന് ഇക്കോ ടൂറിസം പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡിടിപിസി സെക്രട്ടറിയെ ചുമതലപ്പെടുത്തി. പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചു.

ഭൂരഹിത ഭവനരഹിത പട്ടികവര്‍ഗക്കാരുടെ പട്ടയം അനുവദിക്കുന്നതില്‍ കാലതാമസം വരുത്തുന്നത് ഗൗരവകരമാണെന്ന് ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ പറഞ്ഞു. ഡിജിറ്റല്‍ സര്‍വേ പൂര്‍ത്തീകരിച്ച് ആറുമാസത്തിനകം പട്ടയം നല്‍കാന്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.

ഭൂമി കൈവശം വെച്ച് താമസിക്കുന്ന പട്ടികവര്‍ഗ വിഭാഗത്തില്‍പെട്ട മുഴുവന്‍ അപേക്ഷകര്‍ക്കും നടപടി പൂര്‍ത്തിയാക്കി വേഗം പട്ടയം അനുവദിക്കണമെന്ന് ജില്ലാ വികസന സമിതി നിര്‍ദേശിച്ചു.

പ്രവര്‍ത്തനം ത്വരിതപ്പെടുത്തുന്നതിന്‍റെ ഭാഗമായി പുല്ലൂര്‍-പെരിയ, മടിക്കൈ, ബളാല്‍ എന്നീ വില്ലേജുകളെ കൂടി രണ്ടാംഘട്ട സര്‍വേയില്‍ പ്രത്യേകാനുമതി തേടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റല്‍ സര്‍വേ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. രാജപുരം കോട്ടക്കുന്നില്‍ കെഎസ്ഇബി വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കണമെന്നും വനാതിര്‍ത്തിയിലുള്ള പ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.