വയലേലകളിൽ കൃഷിയാരവം
Wednesday, July 3, 2024 5:29 AM IST
ജോജി വർഗീസ്

സുൽത്താൻ ബത്തേരി: കാലവർഷത്തിൽ വയലുകൾ ജലസമൃദ്ധമായതോടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൃഷിയാരവം. വിത്തേറിനു പാടം ഒരുക്കുന്ന തിരക്കിലാണ് നെൽക്കർഷകർ. പലരും ട്രാക്ടർ ഉപയോഗിച്ചാണ് വയൽ ഒരുക്കുന്നത്. അങ്ങിങ്ങ് ഏരുകളെ ഉപയോഗപ്പെടുത്തുന്നുണ്ട്. ചെറുകിട കർഷരിൽ ചിലർ കിളച്ചാണ് വയൽ പാകപ്പെടുത്തുന്നത്.

നെൽക്കൃഷിയിൽ പ്രതാപം വയനാടിന് എന്നോ നഷ്ടമായി. നാല് പതിറ്റാണ്ടിനു മുന്പുണ്ടായിരുന്നതിന്‍റെ പാതിയിലും താഴെ പാടങ്ങളിലാണ് നിലവിൽ നെൽക്കൃഷി. വരവും ചെലവും പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ കൃഷിയിൽനിന്നു പിൻവാങ്ങിയവർ നിരവധിയാണ്.

വന്യമൃഗശല്യം, മഴയുടെ വരവിലും പോക്കിലുമുണ്ടായ താളപ്പിഴ എന്നിവയാണ് മുഖ്യമായും കൃഷി നഷ്ടത്തിലാക്കിയത്. അഞ്ച് വർഷം മുന്പ് ജില്ലയിൽ 11,000 ഹെക്ടറിലായിരുന്നു നെൽക്കൃഷി. സമീപ വർഷങ്ങളിൽ നെൽക്കൃഷി ചെയ്യുന്ന പാടത്തിന്‍റെ അളവിൽ നേരിയ വർധന ഉണ്ടായതായാണ് കൃഷി വകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്.

ചിലേടങ്ങളിൽ അയൽക്കൂട്ടങ്ങൾ വയൽ പാട്ടത്തിനെടുത്ത് നെൽക്കൃഷി ഇറക്കുന്നുണ്ട്. കൃഷിയിൽ ഇതര സംസ്ഥാന തൊഴിലാളികളെയാണ് കർഷകർ കൂടുതൽ ആശ്രയിക്കുന്നത്. ഞാറ് പറിക്കാനാനും നടാനും വിരുതുള്ളവർ ഇതര സംസ്ഥാന തൊഴിലാളികളിൽ നിരവധിയാണ്.