ഭൂമി തരം മാറ്റൽ: വിമർശനവുമായി കേരള കോണ്‍ഗ്രസ്-എം നേതാവ്
Tuesday, July 2, 2024 7:54 AM IST
കൽപ്പറ്റ: ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ആരംഭിക്കുന്ന നടപടിക്രമങ്ങളെ വിമർശിച്ച് കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ. സർക്കാർ ചെലവ് വർധിക്കുന്നതിനേ നടപടികൾ ഉതകൂവെന്ന് അദ്ദേഹം ആരോപിച്ചു. 71 ഡെപ്യൂട്ടി കളക്ടർ, 66 ജൂണിയർ ഓഫീസർ, 181 ക്ലാർക്ക്, 123 സർവേയർ, വാടകയ്ക്ക് 200 വാഹനങ്ങൾ, പുതിയ സോഫ്റ്റ്‌വേർ എന്നിവ ചേർന്നുണ്ടാക്കുന്ന ഭീമമായ സാന്പത്തിക ബാധ്യത കാണാതിരിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്നു ദേവസ്യ പറഞ്ഞു.

കാലാവസ്ഥയിലുണ്ടായ വ്യതിയാനം, ഭൂഘടനയിലെ മാറ്റം തുടങ്ങിയ യാഥാർഥ്യങ്ങൾ പരിഗണിക്കാതെ നിലം എന്നു രേഖയിലുണ്ടെങ്കിൽ നെൽക്കൃഷി തന്നെ ചെയ്യണമെന്ന് ശഠിക്കുന്നതിൽ അർഥമില്ല. 2008ലെ കേരള നെൽവയൽ തണ്ണീർത്തട നിയമത്തിന് 2016ൽ പ്രധാന ഭേദഗതിയുണ്ടായി. ഇതനുസരിച്ച് 2008 ഓഗസ്റ്റ് 12വരെയുള്ള നിലം നികത്തൽ സാധൂകരിക്കുകയും പിന്നീടുള്ളത് നെൽക്കൃഷി സാധ്യമല്ലെങ്കിലും നിലംതന്നെയായി നിശ്ചയിക്കുകയും ചെയ്തു.

പഞ്ചായത്തുകളിലും മറ്റും കെട്ടിട നിർമാണ നിയമം 2010 വരെ ശക്തമായി നടപ്പാക്കിയിരുന്നില്ല. അതിനാൽ നിലം എന്നു രേഖകളിലുള്ള സ്ഥലങ്ങളിലും വീടുകളും സ്ഥാപനങ്ങളും ഉണ്ടായി. തദ്ദേശ സ്ഥാപനങ്ങൾ ഇവയ്ക്കു നന്പറിട്ടു നികുതി സ്വീകരിച്ചു. വോട്ടർ പട്ടിക, വൈദ്യുത കണക്ഷൻ, ടെലഫോണ്‍ തുടങ്ങി ജനജീവിതത്തിന്‍റെ വിവിധ മേഖലകളിൽ കെട്ടിട നന്പർ ആവശ്യമയതിനാൽ തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ പിടിവാശി കാണിച്ചില്ല. 2016ലെ നിയമഭേദഗതിയിൽ 2008 എന്ന മുൻകാലപ്രാബല്യം നിശ്ചയിച്ചതാണ് പ്രശ്നങ്ങൾ സങ്കീർണമാക്കിയത്. അത് മറികടക്കാതെ തരംമാറ്റം വേഗത്തിലാക്കാൻ കഴിയില്ല.

2023ൽ നിയഭേദഗതി ഉണ്ടായെങ്കിലും ആർഡിഒമാരുടെ അധികാരം താലൂക്കുതലത്തിൽ ഡെപ്യൂട്ടി കളക്ടർമാരെ നിയമിച്ച് അവർക്ക് നൽകുന്ന തരത്തിലാണ്. തൃശൂരും എറണാകുളത്തും മറ്റും വർഷം രണ്ടുതവണ കൃഷി ചെയ്യാവുന്ന പാടങ്ങളിൽ കോർപറേറ്റുകൾക്കു കൂറ്റൻ കെട്ടിടങ്ങൾ പണിയാൻ അനുമതി നൽകിയ സർക്കാരുകൾ നിലം എന്ന പുസ്തകവിവരം മാത്രം അടിസ്ഥാനമാക്കി തരംമാറ്റൽ നോക്കിക്കാണുന്നത് ജനപക്ഷ നിലപാടല്ലെന്നും ദേവസ്യ പറഞ്ഞു.