മഞ്ഞക്കൊന്ന: കെപിപിഎല്ലുമായുള്ള കരാർ നവീകരിക്കണമെന്ന്
Saturday, June 29, 2024 5:56 AM IST
കൽപ്പറ്റ: അധിനിവേശ സസ്യ ഇനത്തിൽപ്പെട്ട മഞ്ഞക്കൊന്ന പൾപ്പ് നിർമാണത്തിനു വയനാടൻ വനങ്ങളിൽനിന്നു മുറിച്ചുമാറ്റുന്നതു സംബന്ധിച്ച് കേരള പേപ്പർ പ്രൊഡക്ട്സ് ലിമിറ്റഡുമായി(കെപിപിഎൽ) ഉണ്ടാക്കിയ കരാർ നവീകരിക്കണമെന്നു ആവശ്യം. മുറിക്കുന്ന മഞ്ഞക്കൊന്നയുടെ കുറ്റിയും വേരും പിഴുതുമാറ്റുന്നത് കന്പനിയുടെ ഉത്തരവാദിത്തമാകുന്ന വിധത്തിലാകണം കരാറെന്ന ആവശ്യമാണ് പൊതുവെ ഉയരുന്നത്.

പാരിസ്ഥിതിക സന്തുലനം തകർക്കുന്ന വിധത്തിൽ വയനാടൻ കാടുകളിൽ മഞ്ഞക്കൊന്നകൾ തഴച്ചുവളരുകയാണ്. ഈ സാഹചര്യത്തിൽ മഞ്ഞക്കൊന്നകൾ മുറിക്കുന്നത് കെപിപിഎല്ലിനു അസംസ്കൃത വസ്തു ലഭ്യമാക്കുമെങ്കിലും വനത്തിൽ ആവാസവ്യവസ്ഥ പുനഃസ്ഥാപനത്തിനു ഉതകില്ലെന്നു വയനാട് വന്യമൃഗശല്യ പ്രതിരോധ ആക്‌ഷൻ കമ്മിറ്റി ചെയർമാൻ ടി.സി. ജോസഫ് അഭിപ്രായപ്പെട്ടു.

മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നത് അവ പുഷ്പിക്കുന്ന സാഹചര്യം ഒഴിവാക്കും. ഹ്രസ്വകാലത്തേക്കാണ് ഇതുകൊണ്ടു ഗുണം. മുറിച്ച മരത്തിന്‍റെ കുറ്റി-വേരിൽനിന്നു അനേകം തൈകൾ മുളച്ചുപൊന്തും. ഇത് മഞ്ഞക്കൊന്ന നിർമാർജനമെന്ന ലക്ഷ്യത്തിനു വിഘാതമാകും.

മുറിക്കുന്ന അവസരത്തിൽതന്നെ കുറ്റിയും വേരും പിഴുതു നീക്കുകയും പിന്നീട് മുളയ്ക്കുന്ന തൈകൾ പറിച്ചൊഴിവാക്കുകയുമാണ് മഞ്ഞക്കൊന്ന നിർമാർജനത്തിനു ആവശ്യമെന്ന് ജോസഫ് പറഞ്ഞു.

28 മീറ്റർ വരെ ഉയരത്തിൽ കുടയുടെ ആകൃതിയിൽ വളരുന്നതാണ് മഞ്ഞക്കൊന്ന. വലിയതോതിലുള്ള നിർജലീകരണത്തിനും മഞ്ഞക്കൊന്ന കാരണമാണ്. അധിനിവേശസസ്യ ആധിക്യമാണ് വനാതിർത്തി പ്രദേശങ്ങളിലെ വർധിച്ച വന്യജീവി ശല്യത്തിനു മുഖ്യകാരണമായി പരിസ്ഥിതി രംഗത്തുള്ളവരടക്കം ചൂണ്ടിക്കാട്ടുന്നത്.

കാടിനെ മഞ്ഞക്കൊന്ന വിമുക്തമാക്കുന്നതിന് വനം-വന്യജിവി വകുപ്പ് ഇതിനകം നടത്തിയ ശ്രമം ഫലപ്രാപ്തിയിലെത്തിയിരുന്നില്ല. ബാർക്കിംഗും(തോൽ നിശ്ചിത ഉയരത്തിൽ ചെത്തിനീക്കി ഉണക്കൽ)പിഴുതുമാറ്റലും നടത്തിയ സ്ഥലങ്ങളിൽ ഇടവേളയ്ക്കുശേഷം മഞ്ഞക്കൊന്ന കരുത്തോടെ വളരുന്നതാണ് കണ്ടത്.

വയനാട് വന്യജീവി സങ്കേതത്തിൽ ഏകദേശം 123 ചതുരശ്ര കിലോമീറ്ററിൽ മഞ്ഞക്കൊന്നയുണ്ട്. 344.4 ചതുരശ്ര കിലോമീറ്ററാണ് വന്യജീവി സങ്കേതത്തിന്‍റെ ആകെ വിസ്ത്രീർണം. വന്യജീവി സങ്കേതത്തിൽ 2013ൽ 14.6 ഉം 2019ൽ 78.94ഉം ചതുരശ്ര കിലോമീറ്ററിലാണ് മഞ്ഞക്കൊന്ന ഉണ്ടായിരുന്നത്. മുത്തങ്ങ, തോൽപ്പെട്ടി റേഞ്ചുകളിലാണ് ഇത് കൂടുതലുള്ളത്. നോർത്ത് വയനാട് വനം ഡിവിഷനിലും ഹെക്ടർ കണക്കിനു സ്ഥലത്ത് മഞ്ഞക്കൊന്ന വളരുന്നുണ്ട്.

അരിപ്പൂ(കൊങ്ങിണി), കമ്മ്യൂണിറ്റ് പച്ച, ആനത്തൊട്ടാവാടി, ധൃതരാഷ്ട്രപ്പച്ച, പാർത്തീനിയം, കമ്മൽപ്പൂ തുടങ്ങിയവയും വനത്തിന്‍റെ സ്വാഭാവികത നശിപ്പിക്കുന്ന അധിനിവേശ സസ്യ ഇനങ്ങളാണ്.

മഞ്ഞക്കൊന്ന നിർമാർജനത്തിനു തൊഴിലുറപ്പുപദ്ധതി ഉപയോഗപ്പെടുത്തണമെന്ന ആവശ്യം നേരത്തേ വിവിധ കോണുകളിൽ ഉയർന്നിരുന്നു. വയനാട് വന്യജീവി സങ്കേതവുമായി അതിരിടുന്ന മുതുമല, ബന്ദിപ്പുര, നാഗർഹോള കടുവാസങ്കേതങ്ങളും മഞ്ഞക്കൊന്ന ഭീഷണിയിലാണ്.