മഴയുടെ ശക്തി കുറഞ്ഞു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഇറങ്ങി
Saturday, June 29, 2024 5:56 AM IST
സുൽത്താൻ ബത്തേരി: വയനാട്ടിൽ മഴയുടെ ശക്തി കുറഞ്ഞു. വ്യാഴാഴ്ച രാത്രി മുതൽ ജില്ലയിൽ കനത്ത മഴ തുടർച്ചയായി പെയ്തില്ല. പകൽ പ്രസന്നമായിരുന്നു പൊതുവെ കാലാവസ്ഥ. ബത്തേരി താലൂക്കിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നു വെള്ളം ഇറങ്ങി. ഇതോടെ മുത്തങ്ങ ആലത്തൂർ അങ്കണവാടിയിലെയും പുത്തൂർ വായനശാലയിലെയും ദുരിതാശ്വാസ ക്യാന്പുകളുടെ പ്രവർത്തനം നിർത്തി. ക്യാന്പുകളിൽ ഉണ്ടായിരുന്ന കുടുംബങ്ങൾ വീടുകളിലേക്ക് മടങ്ങി.

നൂൽപ്പുഴ വില്ലേജിലെ ചുണ്ടക്കുനിയിലുള്ള ഏഴ് കുടുംബങ്ങളാണ് ആലത്തൂർ ക്യാന്പിൽ ഉണ്ടായിരുന്നത്. പുത്തൂർ വായനശാലയിലെ ക്യാന്പിൽ ആറ് കുടുംബങ്ങളെയാണ് പാർപ്പിച്ചത്. കല്ലൂർപുഴയുടെ ഓരത്തുള്ള പുഴംകുനി കോളനിയിൽനിന്ന് ബന്ധുവീടുകളിലേക്ക് മാറിയ ഒൻപത് കുടുംബങ്ങൾ വെളളം ഇറങ്ങിത്തുടങ്ങിയതോടെ സ്വന്തം വീടുകളിൽ തിരികെയെത്തി.

നന്പ്യാർകുന്ന് നർമാടിലെ മൂന്നു കുടുംബങ്ങളിലെ 14 പേർ സമീപത്തെ അങ്കണവാടിയിൽ തുടരുകയാണ്. നർമാടിലെ കാഞ്ചിയുടെ വീടിന്‍റെ മേൽക്കൂര തകർന്നതോടെയാണ് കുടുംബങ്ങളെ ക്യാന്പിലേക്ക് മാറ്റിയത്. വൈത്തിരി താലൂക്കിലെ രണ്ട് ദുരിതാശ്വാസ ക്യാന്പുകളുടെ പ്രവർത്തനം ഇന്നലെ ഉച്ചയോടെ നിർത്തി.

തൊണ്ടർനാട് വില്ലേജിലെ കോറോത്ത് വെടിയൻ അന്ത്രുവിന്‍റെ വീടിന്‍റെ സംരക്ഷണഭിത്തി മഴയ്ക്കിടെ ഇടിഞ്ഞു. ഇത് അന്ത്രുവിന്‍റെയും സമീപത്തെ ആറങ്ങാടൻ മൈമുനയുടെയും വീടിനു ഭീഷണിയായി. തവിഞ്ഞാൽ വില്ലേജിലെ തലപ്പുഴ മക്കിമലയിൽ കമലയുടെ വീടിനടുത്ത് മണ്ണിടിച്ചിൽ ഉണ്ടായി.

മഴയുടെ പശ്ചാത്തലത്തിൽ ഖനനത്തിനും വീട് നിർമാണത്തിനും മറ്റും യന്ത്രസഹായത്തോടെ മണ്ണെടുക്കുന്നതിനും ഏർപ്പെടുത്തിയ നിരോധനം 30 വരെ ദീർഘിപ്പിച്ച് ജില്ലാ കളക്ടർ ഡോ.രേണു രാജ് ഉത്തരവായി. ദുരന്തനിവാരണ പ്രവർത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞ എക്കലും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ മണ്ണും നീക്കം ചെയ്യുന്നതിനു നിരോധനം ബാധകമല്ല.