കേരളത്തിൽ നടക്കുന്നത് ബീഹാർ മോഡൽ വികസനം: ഡോ. ജേക്കബ് തോമസ്
Friday, March 29, 2024 4:28 AM IST
കോഴിക്കോട്: ലാലു പ്രസാദിന്‍റെ കാലത്തെ ബീഹാര്‍ മോഡല്‍ വികസനമാണ് കേരളത്തിലുള്ളതെന്ന് വിജിലൻസ് ആൻഡ് ആൻഡി കറപ്ഷൻ ബ്യൂറോയുടെ (വിഎസിബി) മുൻ ഡയറക്ടർ ജനറൽ ഡോ. ജേക്കബ് തോമസ്. ലാലു പ്രസാദ് യാദവിന്‍റെ കാലത്ത് രാഷ്ട്രീയ നേതൃത്വത്തിന്‍റെ സ്വയംവികസനം, അവരുടെ ബന്ധുക്കള്‍, സുഹൃത്തുക്കള്‍, പാര്‍ട്ടി എന്ന രീതിയിലാണ് ബീഹാറില്‍ വികസനം വഴി തെറ്റിയത്.

സമാനമായ രീതിയില്‍ വഴിതെറ്റിയ വികസനമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തില്‍ കേരളത്തിലെതെന്നും അദ്ദേഹം പറഞ്ഞു. സേവാഭാരതിയും ഭാരതീയ വിചാരകേന്ദ്രവും സംഘടിപ്പിച്ച ഡോ.കെ മാധവന്‍ കുട്ടി അനുസ്മരണത്തില്‍ വികസനം: കേരളം വഴി തെറ്റുന്നതെവിടെ? എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു ജേക്കബ് തോമസ്.

ലാലു പ്രസാദ് യാദവിന്‍റെ കാലത്തെ ബീഹാറിലെ അതിദാരിദ്ര്യവും അഴിമതിയുമാണ് സന്തോഷസൂചികയിലും ദാരിദ്ര്യത്തിലും ഇന്ത്യയെ പിന്നാക്കം നയിച്ചത്. സമാനമായി കേരളത്തിലെ നിലവിലെ അതിദാരിദ്രവും അഴിമതിയുമാണ് സന്തോഷസൂചികയിലും ദാരിദ്ര്യത്തിലും ഇന്ത്യയെ പിന്നാക്കം നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഴിമതി ഇല്ലാതിരിക്കുകയെന്നതാണ് വികസനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണക്കാരന് അവശ്യസാധനങ്ങള്‍ കൈയ്യെത്തും ദൂരത്ത് ഉണ്ടാവുകയെന്നതാണ് വികസനം. റോഡ് ഗതാഗതത്തോടൊപ്പം തന്നെ ജലഗതാഗതവും സുഗമമായിരിക്കുകയെന്നതാണ് വികസനം. അഴിമതി നടത്താന്‍ സാധിക്കാത്തതുമൂലം വിഴിഞ്ഞം മുതല്‍ മംഗലാപുരം വരെയുള്ള ജലഗതാഗത മാര്‍ഗം വേണ്ടെന്നു വച്ചു.

സി.എച്ച് മുഹമ്മദ് കോയ മുതല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്നവരുടെ കാലം മുതല്‍ വഴി തെറ്റിയ വിദ്യാഭ്യാസവും വികസനത്തെ വഴി തെറ്റിച്ചു. നെല്ലുസംഭരണത്തില്‍ അഴിമതി കാരണമാണ് കര്‍ഷകര്‍ക്കു പണം നല്‍കാത്തത്. മാവൂര്‍ ഗ്വാളിയോര്‍ റയണ്‍സ് ഉള്‍പ്പെടെ വ്യവസായങ്ങള്‍ തകര്‍ന്നു. കേരളത്തില്‍ ജീവിക്കാന്‍ പറ്റാത്ത സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.