വടകരയിൽ പോളിംഗ് മന്ദഗതിയിൽ : ആധിപത്യം പുലര്‍ത്തിയത് തലശേരിയും കൂത്തുപറമ്പും
Saturday, April 27, 2024 4:50 AM IST
കോഴിക്കോട്: വാശിയേറിയ മത്സരം നടന്ന വടകരയില്‍ പോളിംഗിന്‍റെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയത് കണ്ണൂര്‍ ജില്ലയിലെ രണ്ട് നിയമസഭാ മണ്ഡലങ്ങള്‍. തലശേരിയും കൂത്തുപറമ്പും. രാവിലെ ഏഴുമുതല്‍ വോട്ടെടുപ്പ് തീരുന്നതുവരെ ഈ രണ്ട് മണ്ഡലങ്ങളും വോട്ടിംഗ് നിലയില്‍ മുന്നിട്ടുനിന്നു.

പോളിംഗ് ആരംഭിച്ചതുമുതല്‍ മെല്ലെപ്പോക്കാണ് ഇവിടെ അനുഭവപ്പെട്ടത്. യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പിലും കെ.കെ.രമ എംഎല്‍എയും പോളിംഗിലെ കാലതാമസം സംബന്ധിച്ച് പരാതിയുമായി എത്തിയ സാഹചര്യവുമുണ്ടായി.

വോട്ടിംഗ് തുടങ്ങി മൂന്നു മണിക്കുര്‍ പിന്നിട്ടപ്പോള്‍ തന്നെ മറ്റു മണ്ഡലങ്ങളെ അപേക്ഷിച്ച് തലശേരിയും കൂത്തുപറമ്പും കുതിപ്പുതുടങ്ങിയിരുന്നു. മൊത്തത്തില്‍ 14.82 ശതമാനം പോളിംഗ് നടന്നപ്പോള്‍ തലശേരിയില്‍ മാത്രം 17.83 ശതമാനം പേര്‍ ബൂത്തില്‍ എത്തിയിരുന്നു. തൊട്ടുപിന്നില്‍ കൂത്തുപറമ്പും. 14.74 ശതമാനമായിരുന്നു ഇവിടെ പോളിംഗ്.

ഉച്ചയ്ക്ക് പന്ത്രണ്ടര വരെ 33.16 ശതമാനം പേരാണ് വടകരയില്‍ വോട്ട് ചെയ്യാന്‍ എത്തിയത്. തലശേരിയില്‍ അപ്പോഴേക്കും 36.59 ശതമാനം പേരും കൂത്തുപറമ്പില്‍ 34.31 ശതമാനം പേരും വോട്ട് ചെയ്തിരുന്നു.

നാദാപുരമായിരുന്നു ഏറ്റവും കുറവ്. 30.89 ശതമാനം പേര്‍ മാത്രം. ഉച്ചകഴിഞ്ഞ് 3.15 ആയപ്പോള്‍ മണ്ഡലത്തിലെ പോളിംഗ് നില 52.84 ആയി ഉയര്‍ന്നു. തലശേരി തന്നെയായിരുന്നു മുന്നില്‍. 55.13 ശതമാനം. കൂത്തുപറമ്പ് രണ്ടാംസ്ഥാനത്തും. 54.31 ശതമാനം.

നാദാപുരം ഏറ്റവും ഒടുവിലായി നിന്നു. 50.31 ശതമാനം. വൈകിട്ട് 4.40ന് 59.95 ശതമാനമായി മണ്ഡലത്തിലെ പോളിംഗ് നില ഉയര്‍ന്നപ്പോഴും തലശേരിയും കൂത്തുപറമ്പും തന്നെയായിരുന്നു മുന്നില്‍. അഞ്ചര മണിക്ക് വടകരയിലെ പോളിംഗ് നില 66.93-ല്‍ എത്തി. അപ്പോഴും തലശേരിയും കൂത്തുപറമ്പും മുന്നില്‍തന്നെ നിലകൊണ്ടു.

വോട്ടെടുപ്പ് അവസാനിച്ചപ്പോഴും ഈ രണ്ടു മണ്ഡലങ്ങളുടെയും ആധിപത്യം നിലനിന്നു. പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കുന്ന അവസ്ഥയായിരുന്നു വടകരയില്‍.

മെല്ലെപോക്കാണ് എല്ലായിടത്തും അനുഭവപ്പെട്ടത്. പോളിംഗ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് ഇതിനു പിന്നിലെന്ന ആരോപണമാണ് യുഡിഎഫ് ഉയര്‍ത്തിയത്. സാധാരണ നിലയില്‍ വോട്ടുചെയ്യാന്‍ കഴിയുന്നവരെപോലും ഓപ്പണ്‍േവാട്ട് ചെയ്യിക്കാന്‍ എത്തിയത് കാലതാമാസത്തിന് ഇടയാക്കിയെന്ന വിമര്‍ശനമുയര്‍ന്നിരുന്നു.

ഇതേതുടര്‍ന്ന് ഓപ്പണ്‍വോട്ട് ചെയ്യുന്നതിനു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഉത്തരവിറക്കുന്ന സാഹചര്യമുണ്ടായി. പോളിംഗിലെ മെല്ലെപോക്കിെനതിേര യുഡിഎഫ് നേതാക്കള്‍ പരാതിയുമായി രംഗത്ത് എത്തിയിരുന്നു.