തൊട്ടിൽപ്പാലത്തും കലാശക്കൊട്ടിനു നിയന്ത്രണം
Tuesday, April 23, 2024 7:02 AM IST
കുറ്റ്യാടി: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷൻ പരിധിയിൽ കലാശക്കൊട്ട് പൂർണമായും ഒഴിവാക്കുന്നതിനു പോലീസും വിവിധ മുന്നണി നേതാക്കളും സംയുക്തമായി ചേർന്ന യോഗത്തിൽ തീരുമാനമായി.

തൊട്ടിൽപ്പാലം പോലീസ് സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ചുകൊണ്ട് 23 പേർ പങ്കെടുത്തു. യോഗത്തിൽ എസ്എച്ച്ഒ ടി.എസ്.ബിനു വിശദീകരണം നടത്തി. കൊട്ടിക്കലാശം പൂർണമായും ഒഴിവാക്കുന്നതിനൊപ്പം, ഒരു കേന്ദ്രത്തിൽ ഒരു സമയം ഒരു മുന്നണിയുടെ പ്രചാരണ വാഹനം മാത്രം എത്തുന്ന രീതിയിൽ ക്രമീകരിക്കാനും യോഗത്തിൽ തീരുമാനമായി. അനുമതിയില്ലാത്ത വാഹനങ്ങളിൽ കൊടി തോരണങ്ങളുമായി പ്രചാരണം നടത്തുന്നവർക്കെതിരേ പോലീസ് കർശന നടപടികൾ സ്വീകരിക്കും. ബൂത്തിന് 100 മീറ്റർ ചുറ്റളവിലുള്ള പ്രചാരണസാമഗ്രികൾ രാഷ്ട്രീയപാർട്ടികൾ നേരത്തെ തന്നെ സ്വമേധയാ നീക്കം ചെയ്യുന്നതിനും തീരുമാനമായി.