കൈവരിയില്ല, വീതി കുറവും റോഡിൽ അപകടം പതിയിരിക്കുന്നു
Friday, April 26, 2024 6:05 AM IST
മുക്കം: അപകടങ്ങൾ തുടർക്കഥയാവുന്ന ഒരു റോഡുണ്ട് മുക്കം നഗരസഭയിൽ. അഗസ്ത്യൻമുഴി അങ്ങാടിയിൽ പ്രവർത്തിക്കുന്ന മുക്കം മിനി സിവിൽ സ്റ്റേഷനോടു ചേർന്നുള്ള അഗ്നിരക്ഷാ നിലയത്തിന്‍റെ മുന്നിൽ നിന്നു തുടങ്ങി വാഴങ്ങപാലി, മുക്കം സി എച്ച്സി വഴി ഇഎംഎസ് സഹകരണാശുപത്രി പരിസരത്ത് ചെന്നു ചേരുന്ന റോഡിന്‍റെ തുടക്കത്തിൽ തന്നെയാണ് അപകടം പതിയിരിക്കുന്നത്.

വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക ഉപയോഗിച്ച് നിർമിച്ച റോഡിന്‍റെ വീതി കുറവും കൊടുംവളവും റോഡിനു കുറുകെയും റോഡിന്‍റെ ഒരു വശത്തുകൂടിയും താഴ്ചയിൽ തോടുള്ളതും വെളിച്ചമില്ലാത്തതുമാണ് അപകടങ്ങൾക്ക് ഇടയാക്കുന്നത്.

സംസ്ഥാന പാതയിൽ നിന്ന് ഈ പോക്കറ്റ് റോഡിലേക്ക് ആദ്യം ഇറക്കമിറങ്ങണം. ഉടൻ ഇടത്തോട്ടും തുടർന്ന് വലത്തോട്ടും വളയണം. തോടിനു കുറുകെയുള്ള കലുങ്കിനും വീതി നന്നെ കുറവാണ്. കൈവരിയുമില്ല. തോടിനുമില്ല കൈവരി. ഇവിടെയാണ് വാഹനങ്ങൾ തോട്ടിൽ വീണ് അപകടം സംഭവിക്കുന്നത്.

അടുത്തിടെ സ്കൂട്ടറിൽ പോകുകയായിരുന്ന മുക്കത്തെ ഒരു പ്രിന്‍റിംഗ് പ്രസ് ഉടമയാണ് കലുങ്കിൽ നിന്ന് വാഹനത്തോടൊപ്പം താഴെ തോട്ടിലേക്ക് വീണത്. പിന്നാലെ എത്തിയവർ ഉടൻ തന്നെ എടുത്ത് ആശുപത്രിയിലെത്തിച്ചതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു.

മെയിൻ റോഡിൽ ഗതാഗത സ്തംഭനമുണ്ടാകുമ്പോൾ അതു മറികടക്കാൻ പലരും പ്രത്യേകിച്ച് ഇരുചക്രവാഹനക്കാർ ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കല്ലൂർ ശിവക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കും പലരും ഈ റോഡ് ഉപയോഗിക്കുന്നു. വീതി കൂട്ടലും കൈവരി സ്ഥാപിക്കലും വെളിച്ചക്കുറവ് പരിഹരിക്കലുമാണ് അപകടമൊഴിവാക്കാൻ ചെയ്യേണ്ടതെന്ന് യാത്രക്കാർ പറയുന്നു.