ഇന്ന് വിധിയെഴുത്ത്: പ്രതീക്ഷയോടെ സ്ഥാനാർഥികൾ
Friday, April 26, 2024 5:58 AM IST
മുക്കം: ആഴ്ചകൾ നീണ്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ക്ലൈമാക്സ് ഇന്ന്. നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകളിൽ വോട്ടുറപ്പിക്കാൻ മാസ് സ്ക്വാഡ് പ്രവർത്തനവുമായി മുന്നണികൾ. ആഴ്ചകൾ നീണ്ട പരസ്യപ്രചാരണത്തിൽ കൈവരിച്ച മുന്നേറ്റം പ്രകടമാകുന്ന തരത്തിലായിരുന്നു നിശബ്ദ പ്രചാരണം നടന്നത്.

സ്ഥാനാർഥികളുടെ വിജയത്തിനായി ബൂത്തുകൾ കേന്ദ്രീകരിച്ച് പ്രവർത്തകർ വീടുകൾ കയറി വോട്ടഭ്യർഥിച്ചു. വനിത പ്രവർത്തകർ പ്രത്യേകമായും വീടുകളിൽ കയറി പ്രചാരണം നടത്തി.

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. മുന്നണി പ്രവർത്തകരുടെ നേതൃത്വത്തിൽ മുഴുവൻ വീടുകളിലും വോട്ടർ സ്ലിപ്പുകൾ വിതരണം ചെയ്തു. ഓരോ അംഗങ്ങൾക്കും വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തുകയും ബൂത്തുകളിൽ എത്താൻ ബുദ്ധിമുട്ട് നേരിടുന്നവർക്ക് വാഹന സൗകര്യങ്ങൾ ഏർപ്പാടാക്കുകയും ചെയ്തു.

രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം ഇത്തവണ അഞ്ച് ലക്ഷം കടക്കുമെന്നാണ് യുഡിഎഫിന്‍റെ വിലയിരുത്തൽ. ഇത്തവണ മണ്ഡലത്തിൽ ചിത്രം മാറുമെന്ന് ഇടത് മുന്നണിയും പറയുന്നു.