സംഘ്പരിവാറിന് മുഖ്യമന്ത്രി ഒത്താശ ചെയ്യുന്നു: മാത്യു കുഴൽനാടൻ
Tuesday, April 23, 2024 7:04 AM IST
കോടഞ്ചേരി: പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിച്ച് തങ്ങളുടെ അഴിമതികൾ മൂടിവയ്ക്കുകയാണെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കോടഞ്ചേരിയിൽ ചേർന്ന യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ മുന്നണിക്കും കോണ്‍ഗ്രസിനും എതിരേ കുപ്രചാരണങ്ങൾ അഴിച്ചുവിട്ട് രാജ്യത്തെ ജനാധിപത്യം അട്ടിമറിച്ച് ഫാസിസം നടപ്പാക്കാനുള്ള സംഘ്പരിവാർ അജണ്ടയ്ക്ക് മുഖ്യമന്ത്രി ഒത്താശ ചെയ്യുകയാണ്. ബിജെപിയെ പ്രീതിപ്പെടുത്താൻ വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരേ മുഖ്യമന്ത്രി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

ചടങ്ങിൽ യുഡിഎഫ് ചെയർമാൻ കെ.എം. പൗലോസ് അധ്യക്ഷത വഹിച്ചു. തിരുവന്പാടി നിയോജകമണ്ഡലം ഇലക്‌ഷൻ കമ്മിറ്റി ചെയർമാൻ സി.കെ. കാസിം, ഡിസിസി ജനറൽ സെക്രട്ടറിമാരായ ബാബു പൈക്കാട്ടിൽ, സി.ജെ. ആന്‍റണി, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ജോബി ഇലന്തൂർ, ബോസ് ജേക്കബ്, സണ്ണി കാപ്പാട്ടുമല, ടെന്നിസണ്‍ ചാത്തൻകണ്ടം, ജോസ് പെരുന്പള്ളി, അലക്സ് തോമസ്, കെ.എം. ബഷീർ, അബൂബക്കർ മൗലവി, ബാബു പട്ടരാട്ട്, സജി നിരവത്ത് എന്നിവർ പ്രസംഗിച്ചു.