തെരഞ്ഞെടുപ്പ്: പബ്ലിക് റിലേഷന്‍സ് വകുപ്പ് പുസ്തകത്തിനെതിരേ ആക്ഷേപം
Friday, March 29, 2024 4:28 AM IST
കോഴിക്കോട്: മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം എന്ന പേരില്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അച്ചടിച്ച് സിപിഎം വീടുകളില്‍ വിതരണം ചെയ്യുന്ന ലഘുപുസ്തകത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും യുഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളുണ്ടെന്ന് പരാതി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് ക്ഷേമപെന്‍ഷനുകള്‍ 10മാസം മുതല്‍ 25 മാസം വരെ കുടിശ്ശിക വരുത്തിയെന്നാണ് പിആര്‍ഡിയുടെ പേരില്‍ പുറത്തിറക്കിയ ലഘുപുസ്തകത്തിലുള്ളത്.

2014 നവംബര്‍ മുതല്‍ 2015 ജനുവരി കേവലം മൂന്ന് മാസം മാത്രമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലത്ത് പെന്‍ഷന്‍ കുടിശിക ഉണ്ടായിരുന്നതെന്ന് നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അന്നത്തെ ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് രേഖമൂലം മറുപടി നല്‍കിയതിന്‍റെ തെളിവുകള്‍ ഉണ്ടായിട്ടും വസ്തുതാ വിരുദ്ധവും അപകീര്‍ത്തിപ്പെടുത്തുന്നതുമായ ആരോപണങ്ങളാണ് പിആര്‍ഡി ലഘു പുസ്തകത്തില്‍ നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പിആര്‍ഡി സിപിഎമ്മിന് വോട്ട് പിടിക്കാന്‍ പൊതുഖജനാവിലെ പണം ഉപയോഗിച്ച് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി ജില്ലാ ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍ പറഞ്ഞു.

പ്രസിദ്ധീകരണം പിന്‍വലിച്ച് മാപ്പു പറയാന്‍ പിആര്‍ഡി തയാറാകണം. സംഭവവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരണത്തിന്‍റെ എഡിറ്ററും പിആര്‍ഡി ഡയറക്ടര്‍ കൂടിയായ ടി.വി. സുഭാഷിന് വക്കീല്‍ നോട്ടീസ് അയ്ക്കുമെന്നും മാടഞ്ചേരി സത്യനാഥന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.