വന്യമൃഗങ്ങളിൽ നിന്ന് ജില്ലാ കൃഷി ഫാമിനെ രക്ഷിക്കാൻ ആനമതിൽ
Friday, March 29, 2024 4:28 AM IST
പേരാമ്പ്ര: അതിരൂക്ഷമായ വന്യമൃഗ ശല്യത്തിൽനിന്ന് പെരുവണ്ണാമൂഴിയിലെ കൂത്താളി ജില്ലാ കൃഷി ഫാമിനെ രക്ഷിക്കാൻ ആന മതിൽ ഉയരുന്നു. വനവും പുഴയും അതിർത്തിയായി വരുന്ന ഭാഗത്ത് 900 മീറ്റർ ദൂരത്തിലാണ് മതിൽ നിർമിക്കാൻ ലക്ഷ്യമിടുന്നത്.

ആദ്യ ഘട്ടത്തിൽ 80 ലക്ഷം രൂപ വകയിരുത്തി 300 മീറ്റർ നീളത്തിലുള്ള മതിലിന്‍റെ പണി അതിവേഗം പുരോഗമിക്കുകയാണ്. കേരള ലാൻഡ് ഡവലപ്പ്മെന്‍റ് കോർപറേഷനാണ് നിർമാണ ചുമതല.

മട്ടന്നൂർ ഡികെഎച്ച്‌ കൺസ്ട്രക്ഷൻ കമ്പനിയാണു കരാറുകാർ. 18 മാസമാണു പ്രവർത്തി കാലാവധിയെങ്കിലും ഫണ്ട് സമയത്ത് ലഭ്യമായാൽ പരമാവധി വേഗത്തിൽ പണി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

ഉറച്ച അടിത്തറയിൽ നിന്നു 2.80 മീറ്റർ ഉയരത്തിൽ കോൺക്രീറ്റ് മതിലാണു നിർമിക്കുന്നത്. ഓരോ അഞ്ച് മീറ്ററിലും ബലവത്തായ പില്ലറുകൾ സ്ഥാപിക്കും. മതിലിനു മീതെ ഹാഗിംഗ് ഫെൻസിംഗും സ്ഥാപിച്ചേക്കാം.

കുറ്റ്യാടി പുഴയോരത്താണു മതിൽ പണിയുന്നത്. പ്രധാനമായി രണ്ട് ഭാഗത്തു കൂടിയാണു കാട്ടാനകൾ വനത്തിൽ നിന്നു പുഴ കടന്നു ഫാമിൽ പ്രവേശിക്കുന്നത്.

ഇതിൽ ആദ്യ ഭാഗം ഇപ്പോൾ പണിയുന്ന 300 മീറ്ററിൽ പെടും. അടുത്ത 600 മീറ്ററിലാണ് ആന പ്രവേശിക്കുന്ന മറ്റൊരു ഭാഗം. ഫണ്ട് വകയിരുത്തി എത്രയും പെട്ടെന്ന് പൂർണമായി മതിൽ നിർമിച്ചാൽ മാത്രമേ പദ്ധതി കൊണ്ട് ഫലം ഉണ്ടാവുകയുള്ളൂ.

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്‍റെ അധീനതയിലാണ് ജില്ലാ കൃഷി ഫാം.100 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഫാമിൽ വൈവിധ്യമാർന്ന കൃഷികളും വിത്ത്-തൈ ഉത്പാദനവും നടത്തുന്നുണ്ട്.

എന്നാൽ കഴിഞ്ഞ കുറെ കാലമായി ഇതെല്ലാം വന്യമൃഗ ആക്രമണം മൂലം ഫല പ്രാപ്തിയിൽ എത്താതിരിക്കുകയാണ്.

നിരന്തരമായ ആവശ്യവും ഇടപെടലും കൊണ്ടാണ് ഒടുവിൽ ഫാമിനെ രക്ഷിക്കുന്നതിനു ശക്തമായ പ്രതിരോധം ഒരുക്കാൻ സർക്കാർ തലത്തിൽ തീരുമാനം ഉണ്ടായത്.