യുഡിഎഫ് കമ്മിറ്റികള്‍ തെരഞ്ഞെടുപ്പ് ഫണ്ട് സമാഹരിക്കും: എം.എം. ഹസന്‍
Thursday, March 28, 2024 5:16 AM IST
കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്ക് യുഡിഎഫിന്‍റെ പ്രാദേശിക തലത്തിലുള്ള കമ്മിറ്റികള്‍ പൊതുജനങ്ങളില്‍ നിന്ന് ധനസമാഹരണം നടത്തുമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്‍റ് എം.എം.ഹസന്‍. ഇന്നുമുതല്‍ രശീത് ബുക്ക് അടിച്ച് സംഭാവന സ്വീകരിക്കുമെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അക്കൗണ്ട് മരവിപ്പിച്ചതോടെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു പണമില്ലാതെ പാര്‍ട്ടി ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ എഐസിസി സാമ്പത്തികമായി സഹായിച്ചിരുന്നു.

ഇത്തവണ ദേശീയതലത്തില്‍ പണമില്ലാതെ വിഷമിക്കുന്നതിനാല്‍ എഐസിസയുടെ സഹായം പ്രതീക്ഷിക്കുന്നില്ല. പ്രദേശിക കമ്മിറ്റികള്‍ പിരിച്ചെടുക്കുന്ന പണം അവിടെത്തന്നെ തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കു വിനയോഗിക്കാം. മേല്‍കമ്മിറ്റികള്‍ക്കു കൊടുേക്കണ്ടതില്ല. പ്രതിപക്ഷത്തിന്‍റെ കൈകകാല്‍ കെട്ടിയിട്ട് ശ്വാസംമുട്ടിച്ച് കൊല്ലാന്‍ ശ്രമിക്കുകയാണ് േകന്ദ്ര സര്‍ക്കാര്‍. ഇതു ഫാസിസ്റ്റ് രീതിയാണ്. തെരഞ്ഞെടുപ്പു കമ്മിഷന്‍ ഇതിനെല്ലാം കാഴ്ചക്കാരായി നോക്കി നില്‍ക്കുന്ന അവസ്ഥയാണ്.

കോണ്‍ഗ്രസ് നേതാക്കളുടെ മുന്നേറ്റം തടഞ്ഞ് വിജയിക്കാമെന്ന തെറ്റിദ്ധാരണ ബിജെപിക്ക് വേണ്ട. പതിനേഴ് തെരഞ്ഞെുടപ്പിലും ഇല്ലാത്ത സംഭവമാണ് ഇത്തവണയുണ്ടായതെന്ന് ഹസന്‍ പറഞ്ഞു. ഇടതുപക്ഷത്തിനു വോട്ടുകിട്ടാന്‍വേണ്ടിയാണ് പൗരത്വഭേദഗതി നിയമത്തെ മുഖ്യമന്ത്രി ഉപയോഗപ്പെടുത്തുന്നത്.

മുസ്ലിങ്ങള്‍ക്കുവേണ്ടി പിണറായി വിജയന്‍ കണ്ണീരൊഴുക്കുമ്പോള്‍ നോട്ടം മുസ്ലിം വോട്ടുകളിലാണ്.മുന്‍മന്ത്രി എ.കെ. ബാലന്‍ പറഞ്ഞതുപോെല അടുത്ത തെരഞ്ഞെടുപ്പില്‍ ചിഹ്നം നഷ്ടപ്പെട്ട് ഈനാംപേച്ചിയേയും മരപ്പട്ടിയേയും ചിഹ്നമാക്കേണ്ട അവസ്ഥയായിരിക്കും സിപിഎമ്മിന് ഉണ്ടാവുകയെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ഫാസിസത്തില്‍ നിന്ന് രക്ഷിക്കാനല്ല മറിച്ച് സ്വന്തം പാര്‍ട്ടി ചിഹ്നം സംരക്ഷിക്കാനാണ് സിപിഎം വോട്ടുതേടുന്നതെന്നും ഹസന്‍ പറഞ്ഞു.