മഴക്കാലത്തിന് മുന്‍പ് ജില്ലയില്‍ കൂടുതല്‍ ഗ്യാസ് കണക്ഷനുകള്‍ നല്‍കും
Thursday, March 28, 2024 5:16 AM IST
കോഴിക്കോട്: സിറ്റി ഗ്യാസ് വിതരണ കണക്‌ഷൻ കുടുതല്‍ പേരിലേക്ക്.ഗെയിൽ പൈപ്പ് ലൈൻ വഴിയുള്ള പൈപ്പ്ഡ് നാച്വറൽ ഗ്യാസ് (പിഎൻജി) ഗാർഹിക കണ‌ക്‌ഷനുകളുടെ എണ്ണം 15,000 കടന്നുവെന്നാണ് ഔദ്യോഗിക കണക്ക്.

ഹോട്ടൽ, ബേക്കറികൾ എന്നിവിടങ്ങളിലേക്കുള്ള വാണിജ്യ കണക്‌ഷനുകളുടെ രജിസ്ട്രേഷൻ നൂറിലേക്ക് അടുക്കുന്നു. പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിയ ഉണ്ണികുളം പഞ്ചായത്തിൽ അറുന്നൂറോളം വീടുകളിൽ പാചകവാതകം ലഭ്യമാക്കി.

നന്മണ്ട പഞ്ചായത്തിലും കണക്‌ഷൻ നൽകി. കാക്കൂർ, നരിക്കുനി, കിഴക്കോത്ത്‌, പനങ്ങാട്, ബാലുശേരി പഞ്ചായത്തുകളിലായി 15,000 വീടുകളിലേക്കുകൂടി വിതരണം ആരംഭിക്കും.

വിതരണത്തിന് ആവശ്യമായ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. വീടുകളിലെ പ്ലംബിംഗ്പ്രവൃത്തികളും അതിവേഗം പുരോഗമിക്കുന്നു. ഇവിടെ 1000 വീടുകളിൽകൂടി വാതകമെത്തും.

ബാക്കിയുള്ളവ മഴക്കാലത്തിന്‌ മുമ്പ്‌ നൽകാനുള്ള ശ്രമത്തിലാണ് വിതരണക്കമ്പനി. കളക്ടര്‍ നോഡൽ ഓഫീസറായ സിറ്റി ഗ്യാസ് പദ്ധതി സംസ്ഥാന സർക്കാരിന്‍റെ പ്രയോറിറ്റി പ്രോജക്ടിൽ ഉൾപ്പെട്ടതാണ്.

സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, ജില്ലകളിലും പാചകവാതകം പൈപ്പ്‌ലൈൻ വഴി ലഭ്യമായിത്തുടങ്ങി. ഫീൽഡ് സെയിൽസ് ഓഫീസർമാർ മുഖേനയും പുതിയറയിലെ ഓഫീസിലുടെയുമാണ് പുതിയ കണക്‌ഷനുകൾക്കുള്ള അപേക്ഷ ജില്ലയില്‍ സ്വീകരിക്കുന്നത്.