രോഗികളുടെ വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ: കോട്ടപറമ്പില്‍ ഇ-ഹെല്‍ത്ത് സംവിധാനം ഉടന്‍
Thursday, March 28, 2024 5:16 AM IST
കോഴിക്കോട്: രോഗികളുടെ വിവരങ്ങളെല്ലാം വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ഇ ഹെൽത്ത്‌ സംവിധാനം ഇനി കോട്ടപ്പറമ്പ്‌ ആശുപത്രിയിലും.

ഇതിന്‍റെ സജ്ജീകരണങ്ങളെല്ലാം പൂർത്തിയായി. അടുത്ത മാസം ആശുപത്രി പ്രവർത്തനം ഇ -ഹെൽത്തിലാവും. രോഗിയുടെ യുഎച്ച്ഐഡി കാർഡ്‌ വഴി ചികിത്സയുടെയും മരുന്നു വിതരണത്തിന്‍റെയും ഏകോപനം ഓൺലൈനിൽ നടക്കും.

കാർഡ്‌ നമ്പർ വഴി ഡോക്ടർക്ക്‌ രോഗിയുടെ എല്ലാ വിവരങ്ങളും കംപ്യൂട്ടറിൽ അറിയാനാകും. മരുന്ന്‌, പരിശോധന വിവരങ്ങൾ തത്സമയം ഫാർമസി, ലാബ്‌ എന്നിവിടങ്ങളിലെത്തും.

ഭാവിയിൽ മുൻകൂട്ടി ബുക്ക്‌ ചെയ്യാനും അതുവഴി ഒപിയിലെ തിരക്ക്‌ കുറക്കാനും സാധിക്കും. ഇത്‌ ചികിത്സ കാര്യക്ഷമമാക്കും. കുട്ടികളുടെയും ഗർഭിണികളുടെയും വിഭാഗം, ലാബ്‌, ഫാർമസി, കാഷ്വാലിറ്റി, എക്‌സ്‌റേ, വാർഡ്‌ എന്നിവിടങ്ങളിൽ ഇ-ഹെൽത്ത്‌ സേവനമുണ്ടാകും. രണ്ട്‌ വർഷമായി ആശുപത്രിയിൽ ഇതിന്‍റെ ഭാഗമായുള്ള പ്രവർത്തനം നടക്കുന്നു. ഒപി നവീകരിച്ചു.

മേൽക്കൂരയിലെ ഓട്‌, കൗണ്ടറുകൾ എന്നിവ മാറ്റി. എംഎൽഎയുടെ ഫണ്ടിൽനിന്ന്‌ രണ്ട്‌ ഘട്ടങ്ങളിലായി 80 ലക്ഷത്തിനടുത്ത്‌ തുക ചെലവിട്ടാണ്‌ ഹാർഡ്‌ വെയർ സംവിധാനമുൾപ്പെടെ ഒരുക്കിയത്‌. ആധാർ കാർഡുമായി എത്തിയാൽ യുഎച്ച്ഐഡി കാർഡ്‌ ലഭിക്കും.