സമരരംഗത്തുള്ള ക്വാറിക്ക് സമീപം പുതിയ ക്വാറി നിർമാണം: നാട്ടുകാർ തടഞ്ഞു
Thursday, March 28, 2024 5:16 AM IST
മുക്കം: ക്വാറികളുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങൾ നിലനിൽക്കുന്ന കൊടിയത്തൂർ ഗോതമ്പ്റോഡ് തോണിച്ചാലിൽ പുതിയ ക്വാറിക്ക് അപേക്ഷ നൽകിയ സാഹചര്യത്തിൽ പരിശോധനക്കെത്തിയ ജിയോളജി ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു.

അസി. ജിയോളജിസ്റ്റ് അഖിൽ സുഷീലിന്‍റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെയാണ് നാട്ടുകാർ തടഞ്ഞത്.ഇന്നലെ രാവിലെ പത്തോടെയാണ് സംഭവം. തോണിച്ചാൽ പ്രദേശത്തെ ക്വാറിയിൽ റോഡ് നിർമാണത്തിന്‍റെ ഭാഗമായി പ്രദേശ വാസികൾക്ക് ഭീഷണിയാകുന്ന രീതിയിൽ മണ്ണ് കൂട്ടിയിട്ട സംഭവത്തിനെതിരേ നാട്ടുകാരുടെ നേതൃത്വത്തിൽ രൂപീകരിച്ച സമരസമിതി പത്ത് ദിവസം മുൻപ് പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതിയിൽ യാതൊരു നടപടിയും ഉദ്യോഗസ്ഥർ സ്വീകരിച്ചിരുന്നില്ല.

അതേ സമയം നാട്ടുകാർക്ക് ഭീഷണിയായ ക്വാറിയുടെ ഉടമകളിലൊരാളുടെ തന്നെ പുതിയതായി ആരംഭിക്കാൻ പോവുന്ന ക്വാറിയുടെ പരിശോധക്ക് ജിയോളജി ഉദ്യോഗസ്ഥർ എത്തിയതാണ് നാട്ടുകാരും സമരസമിതിയും ഉദ്യോഗസ്ഥരെ തടയാൻ കാരണം.

തങ്ങൾ നൽകിയ പാരാതിയുടെ അടിസ്ഥാനത്തിൽ ഉള്ള പരിശോധന നടത്തിയതിന് ശേഷം മതി പുതിയ ക്വാറിക്ക് വേണ്ടിയുള്ള പരിശോധന എന്ന് പറഞ്ഞാണ് നാട്ടുകാർ ഉദ്യോഗസ്ഥരെ തടഞ്ഞത്.

നിലവിലെ ക്വാറികൾക്ക് സമീപത്ത് തന്നെയാണ് പുതിയ ക്വാറിയും ആരംഭിക്കാൻ നീക്കം നടക്കുന്നത്. തിരിച്ചുപോയ ഉദ്യോഗസ്‌ഥർ കുറച്ച് കഴിഞ്ഞ് സമരസമിതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള ക്വാറി പരിശോധിക്കാൻ വന്നതോടെ സമരസമിതി പ്രവർത്തകർ ഉദ്യോഗസ്ഥരെ വീണ്ടും തടയുകയും ചെയ്തു.

ഇതോടെ സമരസമിതി പ്രവർത്തകരും ഉദ്യോഗസ്ഥരുമായി വാക്കുതർക്കവും ഉണ്ടായി. പരാതിക്കാരെ മുൻകൂട്ടി അറിയിക്കാതെയുള്ള പരിശോധന അനുവദിക്കില്ലന്ന് പറഞ്ഞായിരുന്നു പ്രതിഷേധം.