തെരഞ്ഞെടുപ്പിന് ശേഷം കർഷകരെ മറക്കുന്ന നിലപാട് മാറ്റണം: കിഫ
Monday, March 25, 2024 12:46 AM IST
കോഴിക്കോട്: തെരഞ്ഞെടുപ്പ് വേളയിൽ രാഷ്ട്രീയ പാർട്ടികൾ പാലിക്കപ്പെടാത്ത വാഗ്ദാനങ്ങൾ നൽകി കർഷകരെ വഞ്ചിക്കുന്ന നിലപാടിൽ നിന്നും പിന്മാറണമെന്ന് കർഷക സംഘടനയായ കിഫ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പിനു ശേഷം കർഷകരെ പൗരന്മാരായി അംഗീകരിക്കാത്ത രാഷ്ട്രീയപാർട്ടികൾ മാറി ചിന്തിക്കണമെന്നും കിഫാ കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് മനോജ് കുംബ്ലാനി പശുക്കടവിൽ നടന്ന കർഷക പ്രതിരോധ സദസിൽ ആവശ്യപ്പെട്ടു.

വന്യമൃഗങ്ങളുടെ ആക്രമണം മൂലം മരണപ്പെടുന്ന മലയോര നിവാസികൾക്ക് നൽകുമെന്ന് പറയുന്ന പത്ത് ലക്ഷം രൂപയല്ല, തിരുവനന്തപുരത്ത് അനന്തുവിന്‍റെ കുടുംബത്തിന് അദാനി നൽകിയതുപോലെ ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം. പശുക്കടവിൽ ജനങ്ങൾ അനുഭവിക്കുന്ന പുലിപേടിക്ക് ശാശ്വത പരിഹാരം കാണണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തിൽ ബെന്നി എടത്തിൽ, വിപിൻസ് മാത്യു, ജിനീഷ് പുതുക്കുളങ്ങര, ബേബി കോച്ചേരി, ജോബിൻ പുതുക്കുളങ്ങര, ബോബി ജോസഫ്, രാജു പൊൻതൊട്ടിയിൽ, പി.എം. മാനുവൽ, ബോബൻ വെട്ടിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.