Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
നാട്ടുമാവുകൾക്കും പ്ലാവുകൾക്കും കാവലാളായ...
പാരന്പര്യത്തിന്റെ കരുത്തിൽ ബീന...
ബോബന്റെ ഏദൻതോട്ടം; ഇലച്ചെടിക...
പ്രകൃതി സൗഹൃദകൃഷിയുടെ ഉപാസകന...
ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വ...
കൃഷിയിൽ കനകന്റെ മഞ്ഞുമ്മൽ പാഠ...
മിയാവാക്കി വനം മുതൽ ഒക്സിജൻ സ്പ...
മുറിയിൽ യമുന ഒരുക്കുന്നത് മൈക്...
തങ്കച്ചൻ നിർമിച്ചത് 200 ഫാമുകൾ...
Previous
Next
Karshakan
വർണശോഭയിൽ തിളങ്ങി ശ്രീവിദ്യയുടെ സൂര്യകാന്തിപ്പാടം
Friday, June 14, 2024 11:36 AM IST
ശ്രീജിത് കൃഷ്ണൻ
സൂര്യകാന്തിപ്പാടങ്ങൾ കാണണമെങ്കിൽ കേരള അതിർത്തി കടക്കണമെന്ന ചിന്ത മാറിത്തുടങ്ങിയിട്ട് നാളുകളേറെയായി. നല്ല വെയിലും മണ്ണിന് നനവും ആവശ്യത്തിനു പോഷകങ്ങളുമുണ്ടെങ്കിൽ എവിടെയും സൂര്യകാന്തി നന്നായി വളരും.
ഇതു മനസിലായതോടെയാണ് 2020 ലെ സംസ്ഥാന യുവകർഷക അവാർഡ് ജേതാവ് കാസർഗോഡ് കൊളത്തൂരിലെ എം. ശ്രീവിദ്യയും അത്തരമൊരു പരീക്ഷണത്തിനിറങ്ങിയത്. കാസർഗോഡ് ജില്ലയിലെ പൊയിനാച്ചിയിൽ ചുട്ടുപൊള്ളുന്ന പാറ പ്രദേശത്ത് മണ്ണിട്ടുയർത്തിയ 50 സെന്റ് സ്ഥലത്താണു ശ്രീവിദ്യ തണ്ണിമത്തനോടൊപ്പം സൂര്യകാന്തിയും കൃഷി ചെയ്തത്.
സുഹൃത്തായ ശ്രീജിത്തിന്റെ ഉടമസ്ഥതയിലുള്ള ഈ സ്ഥലത്ത് ശ്രീവിദ്യ സംസ്ഥാന ഹോർട്ടികൾച്ചറൽ മിഷന്റെ സഹായത്തോടെ കൃത്യതാ കൃഷിക്ക് സംവിധാനമൊരുക്കിയിരുന്നു. തണ്ണിമത്തൻ നട്ട ചാലുകൾക്കിടയിലാണു സൂര്യകാന്തി വിത്തുകൾ പാകി മുളപ്പിച്ചത്.
തണ്ണിമത്തൻ വിളഞ്ഞു തുടങ്ങിയപ്പോഴേയ്ക്കും സൂര്യകാന്തിപ്പൂക്കളും മിഴിതുറന്നു. ദേശീയപാതയോടടുത്ത സ്ഥലത്തെ ശ്രീവിദ്യയുടെ പരീക്ഷണ തോട്ടം പൊള്ളുന്ന വെയിലിലും ആരും കൊതിക്കുന്ന മനോഹര കാഴ്ചയായി.
മുകളിൽ സൂര്യകാന്തിപ്പൂക്കളുടെ സുവർണശോഭ. താഴെ തണ്ണിമത്തന്റെ മരതക വർണവും. കടും ചുവപ്പ് നിറത്തിനൊപ്പം ഓറഞ്ചും മഞ്ഞയും തരം തണ്ണിമത്തൻ കൃഷിയിടത്തിൽ വിള വൈവിധ്യവുമൊരുക്കി.
തൃശൂരിലെ സ്വകാര്യ ഫാമിൽ നിന്നാണു സൂര്യകാന്തിയുടെയും തണ്ണിമത്തന്റെയും വിത്തുകൾ വാങ്ങിയത്. കൃത്യതാ കൃഷിക്കായി ഒരു തവണ ഒരുക്കിയ സംവിധാനത്തിൽ തുടർച്ചയായി മൂന്നു തവണയെങ്കിലും കൃഷി നടത്താനാകും.
തൃശൂർ വെള്ളാനിക്കരയിലെ കാർഷിക സർവകലാശാലാ ഫാമിൽ നിന്നെത്തിച്ച സൗഭാഗ്യ ഇനം വെള്ളരിയാണ് ഇവിടെ ശ്രീവിദ്യ ആദ്യം കൃഷിചെയ്തത്. കഴിഞ്ഞ നവംബറിൽ വിത്തിട്ട് മുളപ്പിച്ചു ജനുവരിയിൽ വിളവെടുത്തു. 50 സെന്റ് സ്ഥലത്തുനിന്നു മൂന്നര ടണ്ണിലേറെ വെള്ളരിയാണ് കിട്ടിയത്.
വെള്ളരിയുടെ വിളവെടുപ്പിനു ശേഷമാണ് ഇവിടെ തണ്ണിമത്തനും സൂര്യകാന്തിയും കൃഷി ചെയ്തത്. ആദ്യമായി കൃഷിചെയ്ത സൂര്യകാന്തി വിത്തിനുവേണ്ടി മാറ്റി വയ്ക്കാനാണ് ഉദ്ദേശിക്കുന്നത്. മേയ് മാസത്തോടുകൂടി തണ്ണിമത്തനും വിളവെടുത്തു തീരും.
തുടർന്നു മഴക്കാലം തുടങ്ങാറാകുന്നതോടെ ഇതേ സ്ഥലത്ത് വെണ്ടയും പച്ചമുളകും കൃഷി ചെയ്യാനാണു ശ്രീവിദ്യയുടെ തീരുമാനം.
കാസർഗോഡ് ബേഡഡുക്ക പഞ്ചായത്തിലെ കൊളത്തൂരിൽ പൂങ്കാവനം അഗ്രിഫാമും നഴ്സറിയും നടത്തുന്ന ശ്രീവിദ്യ കാർഷിക മേഖലയിലെ പുതിയ സാങ്കേതിക വിദ്യകളെക്കുറിച്ചു പഠിക്കാൻ സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷം ഇസ്രയേലിലേക്കു പോയ സംഘത്തിലും അംഗമായിരുന്നു.
30 ശതമാനം ജനങ്ങൾ മാത്രം കാർഷിക വൃത്തിയിൽ ഏർപ്പെട്ടിരിക്കുന്ന രാജ്യമാണ് ഇസ്രയേൽ. രാജ്യത്തിന് ആകെയുള്ള ഭൂമിയിൽ 60 ശതമാനവും മരുഭൂമി. ബാക്കി സ്ഥലത്തു യുദ്ധവും തർക്കങ്ങളുമൊഴിഞ്ഞു കൃഷിക്ക് ഉപയുക്തമാക്കാൻ കഴിയുന്നത് വളരെ കുറച്ചുമാത്രം.
എന്നിട്ടും സ്വന്തം ജനതയുടെ ഭക്ഷണാവശ്യം കഴിഞ്ഞ് വിദേശത്തേക്ക് കയറ്റുമതി ചെയ്യാൻ മാത്രം കാർഷികോത്പന്നങ്ങൾ ഉത്പാദിപ്പിക്കാൻ കഴിയുന്നുവെന്നതാണ് ഇസ്രയേലിന്റെ നേട്ടമെന്നു ശ്രീവിദ്യ പറയുന്നു.
മണ്ണിന്റെ ഘടന, വളക്കൂറ്, ജലാംശം എല്ലാം കൃത്യമായി പഠനവിധേയമാക്കി, കുറവുള്ളത് മാത്രം നൽകിയും കുറഞ്ഞ സ്ഥലത്തുനിന്ന് കൂടുതൽ ഉത്പാദനം ഉറപ്പു വരുത്തുന്നതാണ് ഇസ്രയേലിന്റെ കൃഷി രീതി.
ഊഷര ഭൂമിയിൽ തുടർച്ചയായി മൂന്നു വർഷം ബാർലി കൃഷിചെയ്തു വിളവൊന്നും കിട്ടിയില്ലെങ്കിലും ആ ചെടികളെല്ലാം അവിടെത്തന്നെ ഉഴുതുചേർത്ത് മണ്ണ് ഫലഭൂയിഷ്ടമാക്കുന്നത് ഉദാഹരണം. കടുത്ത ജലക്ഷാമമുള്ളതിനാൽ നെൽകൃഷിക്കു പോലും തുള്ളിനന സംവിധാനം.
മുളച്ചുപൊങ്ങുന്ന കളകളെ പോലും വളമാക്കുന്ന വൈദഗ്ധ്യം. ഇസ്രയേലിന്റെ കൃഷിയിൽ ശ്രീവിദ്യയ്ക്കു വിസ്മയം. വീടിനു സമീപം കുടുംബസ്വത്തായി ലഭിച്ച നാലേക്കർ തരിശു ഭൂമിയിലാണു ശ്രീവിദ്യ പൂങ്കാവനം അഗ്രി ഫാം സ്ഥാപിച്ചത്.
ചെങ്കല്ലും പാറയിടുക്കുകളുമായി കിടന്നിരുന്ന ഭൂമി കൃഷിക്ക് തീരെ അനുയോജ്യമല്ലെന്നു പറഞ്ഞു പലരും നിരുത്സാഹപ്പെടുത്തിയതാണ്. അടുത്തുള്ള പലരും അവരുടെ ഭൂമി ക്വാറികൾക്ക് വിട്ടുകൊടുക്കുകയും ചെയ്തിരുന്നു.
എന്നാൽ, ശ്രീവിദ്യ മാത്രം കൃഷിയോടുള്ള ആവേശം കൊണ്ട് മണ്ണിലിറങ്ങി. അച്ഛൻ നാരായണൻ നായരും അമ്മ ദാക്ഷായണിയും വിദേശത്ത് ജോലിചെയ്യുന്ന ഭർത്താവ് രാധാകൃഷ്ണനും എല്ലാവിധ പിന്തുണയും നൽകി.
പ്ലസ്ടു വിദ്യാർഥിനിയായ മകൾ രേവതി കൃഷ്ണയും നാലാം ക്ലാസ് വിദ്യാർഥിയായ മകൻ ശിവനന്ദും അമ്മയ്ക്കൊപ്പം കൃഷിയിടത്തിലിറങ്ങി. നാലേക്കർ ഭൂമി തട്ടുകളായി തിരിച്ചു മഴവെള്ളം മണ്ണിലിറങ്ങുന്നതിനുൾപ്പെടെയുള്ള സൗകര്യമൊരുക്കി.
മണ്ണില്ലാത്ത ഇടങ്ങളിൽ പുതുതായി മണ്ണിറക്കി. ഒരു ഭാഗത്ത് തെങ്ങിൻ തൈകളും വിവിധയിനം ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിച്ചു. മറുഭാഗത്ത് തണ്ണിമത്തനും പാഷൻ ഫ്രൂട്ടും വിവിധയിനം പച്ചക്കറികളും കൃഷി ചെയ്തു.
കുടുംബശ്രീ ജില്ലാ മിഷന്റെ കണി ഫ്രൂട്ട് ഗാർഡൻ പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ തണ്ണിമത്തൻ കൃഷിയിൽ തുടക്കത്തിൽതന്നെ ഒരു ക്വിന്റലോളം വിളവ് ലഭിച്ചതു വലിയ പ്രോത്സാഹനമായി. വീടിനോടു ചേർന്ന് നിർമിച്ച മഴമറയിൽ തക്കാളിയും കൃഷിചെയ്തു.
പിന്നീട് കൃഷിയിടത്തിലെ മഴവെള്ളസംഭരണിയിൽ മത്സ്യകൃഷിയും ഫാമിൽ കോഴിയും മുയലും കാസർഗോഡ് കുള്ളൻ പശുവുമെല്ലാം വന്നു. കൃഷിയിടത്തിൽനിന്നു തന്നെ ലഭിക്കുന്ന കാലിവളത്തിനും കോഴി വളത്തിനുമൊപ്പം വേപ്പിൻ പിണ്ണാക്ക്, മണ്ണിര കന്പോസ്റ്റ് എന്നിവയും വളമായി ഉപയോഗിക്കുന്നു.
കടുത്ത വേനൽച്ചൂടുള്ള ഇടമായതിനാൽ ഇടമുറിയാതെ ജലസേചനം നടത്തേണ്ടതും അത്യാവശ്യമാണ്. ഫലവൃക്ഷങ്ങളിൽ ചിലതിനെയെങ്കിലും ജലക്ഷാമം ബാധിക്കുന്നുമുണ്ട്. എന്നാലും നിരാശപ്പെടാതെ ശ്രീവിദ്യ വീണ്ടും പുതിയ ഇനങ്ങളും പുതിയ സാങ്കേതികവിദ്യകളും പരീക്ഷിക്കുന്നു.
ഇപ്പോൾ നാടൻ ചാന്പയും ഞാവലും വിവിധ തരം പപ്പായയും മുതൽ ജബോട്ടിക്കാബയും അബിയുവും ചെറിയും സ്ട്രോബെറിയും ഡ്രാഗണ്‍ ഫ്രൂട്ടും വരെ ഒരുകാലത്ത് വറ്റിവരണ്ട് ഉൗഷരമായിരുന്ന ഈ ഭൂമിയിൽ നന്നായി വിളയുന്നു.
പൂങ്കാവനം ഫാം ഫ്രഷ് എന്ന പേരിൽ നേരിട്ടും ഓണ്‍ലൈനായും ഉത്പന്നങ്ങളുടെയും വിത്തുകളുടെയും വിപണനത്തിന് സൗകര്യമൊരുക്കിയിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി ഫാം ടൂറിസത്തിനും വിദ്യാർഥികൾക്ക് കാർഷികവിദ്യാ പരിശീലനത്തിനും വേദിയൊരുക്കി.
ഉത്പന്നങ്ങളുടെ വിപണനത്തിന് കൃഷിവകുപ്പിന്റെയും കുടുംബശ്രീയുടെയും സഹായവും ലഭിക്കുന്നുണ്ട്. സ്വകാര്യ ട്രാവൽ ഏജൻസിയിൽ അക്കൗണ്ടന്റായി ജോലിചെയ്യുന്നതിനിടയിലാണ് ശ്രീവിദ്യ മാതൃകാപരമായ കാർഷിക പ്രവർത്തനങ്ങൾക്കും സമയം കണ്ടെത്തിയത്. ഇപ്പോൾ വീടിനു സമീപത്തുതന്നെ സ്വന്തമായി ട്രാവൽ ഏജൻസി നടത്തുകയാണ്.
ഫോണ്‍: 96564 54980, 95398 44980.
നാട്ടുമാവുകൾക്കും പ്ലാവുകൾക്കും കാവലാളായി മലബാർ നഴ്സറി
അന്യം നിന്നു പോകുന്ന നാട്ടുമാവുകൾക്കും അപൂർവയിനം പ്ലാവുകൾക്കും കാവലാളായി കൊല്ലം-തിരുവനന്ത
പാരന്പര്യത്തിന്റെ കരുത്തിൽ ബീനയുടെ കൃഷി
കോട്ടയം ജില്ലയിൽ കടുത്തുരുത്തി കാഞ്ഞിരത്താനം സ്വദേശി വെട്ടിക്കത്തടത്തിൽ ബീന മാത്യു വർഷങ്ങളായ
ബോബന്റെ ഏദൻതോട്ടം; ഇലച്ചെടികളുടെ അതിശയ സാമ്രാജ്യം
തിരുവനന്തപുരത്ത് ആറ്റിങ്ങലിനു സമീപം മംഗലപുരത്താണ് നൂറുവർഷം പഴക്കമുള്ള അതിമനോഹരമായ ഫ്
പ്രകൃതി സൗഹൃദകൃഷിയുടെ ഉപാസകനായി തങ്കച്ചൻ
പ്രകൃതി സൗഹൃദകൃഷിയുടെ തികഞ്ഞ ഉപാസകനാണ് പാലക്കാട് ജില്ലയിലെ പൂടുര്‍ നാരകക്കാട് തങ്കച്ചൻ ജോ
ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വിദഗ്ധൻ
വിഷരഹിതമായ പച്ചക്കറി മാത്രമല്ല, നെല്ലും മത്സ്യവും മാംസവും ഒരുക്കി കാൻസറിൽനിന്നും ഹൃദ്രോഗത്ത
കൃഷിയിൽ കനകന്റെ മഞ്ഞുമ്മൽ പാഠം
എറണാകുളം ജില്ലയിൽ ഏലൂരിനു സമീപം മഞ്ഞുമ്മലിൽ 45 സെന്റ് ഭൂമിയിൽ ജൈവകൃഷിയിലൂടെ വർഷം മൂന്നു ല
മിയാവാക്കി വനം മുതൽ ഒക്സിജൻ സ്പോട്ട് വരെ
ലോകം ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ അഡ്വ. ബിജു കളപ്പുരയിൽ തൊടുപുഴ മടുക്കത്താനത്തെ പുരയി
മുറിയിൽ യമുന ഒരുക്കുന്നത് മൈക്രോഗ്രീൻ പാടങ്ങൾ
കെഎസ്ഇബി സീനിയർ സൂപ്രണ്ടായിരുന്ന എസ്. യമുന ശരീരത്തിനു ഗുണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾക്കായി
തങ്കച്ചൻ നിർമിച്ചത് 200 ഫാമുകൾ
കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനമെന്ന മാനേജ്മെന്റ് തന്ത്രം കൃഷിയിടത്തിൽ പയറ്റി വിജയിച്ചിരിക്കു
ആദായവഴിയിൽ ആന്റണിയുടെ ആട് ജീവിതം
ചുരുങ്ങിയ മുതൽ മുടക്കിൽ ആടുകൃഷിയിൽ നിന്ന് ആദായമുണ്ടാക്കുന്ന വഴികൾ അറിയണമെങ്കിൽ ആന്റണി തേ
കാർഷിക മൂല്യവർധനയിലെ തുളസിജയം
കൃഷി ചെയ്യാൻ സ്ഥലമില്ല, സമയം തീരെ പോരാ, ചെയ്താൽ തന്നെ നഷ്ടമാണ്, ചെയ്യുന്നതുകൊണ്ട് എന്തു പ്രയോ
കൊക്കോയ്ക്ക് പൊൻ തിളക്കം; കർഷകർക്ക് ആവേശം
ഒരു കാലത്ത് ആർക്കും വേണ്ടാതെ അണ്ണാനും എലിയും വവ്വാലും കിളികളുമൊക്കെ കൊത്തിപ്പറിച്ചു തിന്നിരുന
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയി
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
നാട്ടുമാവുകൾക്കും പ്ലാവുകൾക്കും കാവലാളായി മലബാർ നഴ്സറി
അന്യം നിന്നു പോകുന്ന നാട്ടുമാവുകൾക്കും അപൂർവയിനം പ്ലാവുകൾക്കും കാവലാളായി കൊല്ലം-തിരുവനന്ത
പാരന്പര്യത്തിന്റെ കരുത്തിൽ ബീനയുടെ കൃഷി
കോട്ടയം ജില്ലയിൽ കടുത്തുരുത്തി കാഞ്ഞിരത്താനം സ്വദേശി വെട്ടിക്കത്തടത്തിൽ ബീന മാത്യു വർഷങ്ങളായ
ബോബന്റെ ഏദൻതോട്ടം; ഇലച്ചെടികളുടെ അതിശയ സാമ്രാജ്യം
തിരുവനന്തപുരത്ത് ആറ്റിങ്ങലിനു സമീപം മംഗലപുരത്താണ് നൂറുവർഷം പഴക്കമുള്ള അതിമനോഹരമായ ഫ്
പ്രകൃതി സൗഹൃദകൃഷിയുടെ ഉപാസകനായി തങ്കച്ചൻ
പ്രകൃതി സൗഹൃദകൃഷിയുടെ തികഞ്ഞ ഉപാസകനാണ് പാലക്കാട് ജില്ലയിലെ പൂടുര്‍ നാരകക്കാട് തങ്കച്ചൻ ജോ
ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വിദഗ്ധൻ
വിഷരഹിതമായ പച്ചക്കറി മാത്രമല്ല, നെല്ലും മത്സ്യവും മാംസവും ഒരുക്കി കാൻസറിൽനിന്നും ഹൃദ്രോഗത്ത
കൃഷിയിൽ കനകന്റെ മഞ്ഞുമ്മൽ പാഠം
എറണാകുളം ജില്ലയിൽ ഏലൂരിനു സമീപം മഞ്ഞുമ്മലിൽ 45 സെന്റ് ഭൂമിയിൽ ജൈവകൃഷിയിലൂടെ വർഷം മൂന്നു ല
മിയാവാക്കി വനം മുതൽ ഒക്സിജൻ സ്പോട്ട് വരെ
ലോകം ചർച്ച ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ അഡ്വ. ബിജു കളപ്പുരയിൽ തൊടുപുഴ മടുക്കത്താനത്തെ പുരയി
മുറിയിൽ യമുന ഒരുക്കുന്നത് മൈക്രോഗ്രീൻ പാടങ്ങൾ
കെഎസ്ഇബി സീനിയർ സൂപ്രണ്ടായിരുന്ന എസ്. യമുന ശരീരത്തിനു ഗുണം ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾക്കായി
തങ്കച്ചൻ നിർമിച്ചത് 200 ഫാമുകൾ
കുറഞ്ഞ ചെലവിൽ കൂടുതൽ വരുമാനമെന്ന മാനേജ്മെന്റ് തന്ത്രം കൃഷിയിടത്തിൽ പയറ്റി വിജയിച്ചിരിക്കു
ആദായവഴിയിൽ ആന്റണിയുടെ ആട് ജീവിതം
ചുരുങ്ങിയ മുതൽ മുടക്കിൽ ആടുകൃഷിയിൽ നിന്ന് ആദായമുണ്ടാക്കുന്ന വഴികൾ അറിയണമെങ്കിൽ ആന്റണി തേ
കാർഷിക മൂല്യവർധനയിലെ തുളസിജയം
കൃഷി ചെയ്യാൻ സ്ഥലമില്ല, സമയം തീരെ പോരാ, ചെയ്താൽ തന്നെ നഷ്ടമാണ്, ചെയ്യുന്നതുകൊണ്ട് എന്തു പ്രയോ
കൊക്കോയ്ക്ക് പൊൻ തിളക്കം; കർഷകർക്ക് ആവേശം
ഒരു കാലത്ത് ആർക്കും വേണ്ടാതെ അണ്ണാനും എലിയും വവ്വാലും കിളികളുമൊക്കെ കൊത്തിപ്പറിച്ചു തിന്നിരുന
പാട്ടഭൂമിയിൽ ജോയിക്ക് മിന്നും വിളവ്
കൃഷിഭൂമി സ്വന്തമായിട്ടില്ലെങ്കിലും കാർഷികാഭിമുഖ്യമുണ്ടെങ്കിൽ പാട്ടഭൂമിയിലും നൂറുമേനി വിളയി
ചെടിച്ചട്ടിയിലെ കുഞ്ഞൻ കൗതുകം
വൻവൃക്ഷങ്ങളുടെ വളർച്ച നിയന്ത്രിച്ച് കുഞ്ഞൻ മരങ്ങളാക്കി ചെടിച്ചട്ടികളിൽ വളർത്തുന്ന ജപ്പാനീ
അതിശയിപ്പിക്കും നനകിഴങ്ങ് പെരുങ്കാലൻ
ചെറുകിഴങ്ങ് വർഗത്തിൽ നെടുങ്കാലനാണു കേമനെങ്കിൽ നനകിഴങ്ങിൽ അതിശയിപ്പിക്കുന്നതു പെരുങ്കാലൻ.
അധിക വരുമാനത്തിന് ഇടവിളയായി തെങ്ങിൻ തോപ്പിൽ മാങ്കോസ്റ്റിൻ
തെങ്ങിൻ തോപ്പിൽ ഇടവിളകളായി ഹ്രസ്വ-ദീർഘകാല വിളകൾ കൃഷി ചെയ്യുന്ന രീതി പണ്ടുമുതൽ തന്നെയുള്ള
കാർഷിക ഉത്പാദനം വർധിക്കാൻ തേനീച്ചവളർത്തൽ
കേരളത്തിലെ കാർഷിക വിള സമൃദ്ധിക്കു കാരണം ആയിരക്കണക്കിനു വരുന്ന ഷഡ്പദങ്ങൾ വഴി നടക്കുന്ന പരപ
ജോർജ് ഫെർണാണ്ടസിന്റെ ഏദൻ ശരിക്കും ഏദൻതോട്ടം
ടിനു മുന്നിൽ പടർന്നു, വെള്ള നിറത്തിൽ സുഗന്ധവാഹിയായ പുഷ്പങ്ങളുമായി നിൽക്കുന്നത് ചെറി ബ്ലോസം.
നാടിന്റെ പെരുമയുമായി കലഞ്ഞൂർ തേൻ
ഒരു വർഷം കലഞ്ഞൂരിൽ നിന്നു വില്പന നടത്തുന്നത് 20,000 കിലോ തേൻ. പത്തനംതിട്ട ജില്ലയിൽ കുളത്തൂർ ഏ
നാലു തലമുറകളുടെ "മധു' സ്മരണയിൽ തേനീച്ച ഫിലിപ്പ്
പണ്ടു കുമളിക്കു യാത്ര പോകുന്നവരുടെ പ്രധാന ലക്ഷ്യം തേക്കടിയായിരുന്നു. അവിടെയെത്തി ബോട്ടുയാത്ര
മുടക്ക് തുച്ഛം, വരുമാനം മെച്ചം; തേനീച്ച കൃഷിയിൽ അയൂബ് ഖാന് തികഞ്ഞ സംതൃപ്തി
അയൂബ് ഖാൻ പഠിച്ചത് ഇംഗ്ലീഷ് സാഹിത്യം. പക്ഷേ, ജീവിക്കാൻ പയറ്റുന്നതു തേനീച്ച ശാസ്ത്രം. അതിൽ അയൂബ്
മുരിങ്ങ: പോഷക ശക്തി കേന്ദ്രം
ഔഷധ ഗവേഷകരും ആരോഗ്യ സംഘടനകളും മുരിങ്ങയെ "പോഷക ശക്തി കേന്ദ്രം’ എന്നാണ് വിശേഷിപ്പിക്കുന്നത്.
കുട്ടിച്ചന് ജീവനാണ് അവക്കാഡോ
അടുത്തകാലത്തായി ഏറെ സ്വീകാര്യത നേടിയ വിദേശയിനം ഫലവർഗമാണ് അവക്കാഡോ. രുചികരവും പോഷകസമൃ
ദേശാടന തേനീച്ച കൃഷി പ്രോത്സാഹിപ്പിക്കാൻ ഫിയ
തേൻ സമൃദ്ധമായുള്ള സ്ഥലങ്ങളിലേക്ക് തേനീച്ചപെട്ടികൾ മാറ്റി വച്ചു തേൻ ശേഖരിക്കുന്നതിനെയാണ് ദേശ
ഏത്തവാഴയ്ക്ക് ഇടവിളയായി നിലക്കടലയും ചോളവും
പരന്പരാഗത കൃഷിക്കൊപ്പം മലയാളിക്ക് അത്ര പരിചിതമല്ലാത്ത ചോളവും നിലക്കടലയും നമ്മുടെ മണ്ണിലു
പോണാട് മാമ്മച്ചന്‍ മധുതര ജീവിതം
നാൽപതു വർഷം മുന്‍പു മരപ്പൊത്തുകളിൽ നിന്നു തേനീച്ചകളെ പുകച്ചു പുറത്തുചാടിച്ച് തേനെടുത്തു കുടി
നിലന്പൂർ വിശ്വന് തേനീച്ചകൾ മുത്ത്
ജീവിതമാർഗം തേടി വളരെ ചെറുപ്പത്തിൽ പിതാവിനോടൊപ്പം നെയ്യാറ്റിൻകരയിലെ വെള്ളറടയിൽ നിന്നു മല
കാട്ടാനകളെ തുരത്താൻ തേനീച്ച
കാട്ടാനകൾ കൂട്ടത്തോടെ കൃഷിയിടങ്ങളിൽ ഇറങ്ങിയാൽ ഉണ്ടാകുന്ന നഷ്ടം എത്രയെന്ന് മലയാളികൾക്ക് ആ
ആശ്രമത്തിലെ പച്ചക്കറികളുമായി വൈദികൻ
കൂത്താട്ടുകുളത്തും പരിസരങ്ങളിലും വിതരണം ചെയ്യപ്പെടുന്ന ആശ്രമത്തിലെ പച്ചക്കറികൾ പ്രസിദ്ധമാ
മേഴ്സിയുടെ ""സ്വപ്നചിത്ര’’യിൽ താരം ചൈന ഡോൾ
ചെടികൾ ഇഷ്ടമില്ലാത്തവർ തീരെ ചുരുക്കം. അതു വീടിന്റെ സൗന്ദര്യം വർധിപ്പിക്കുന്നതിനൊപ്പം മനസിന
Latest News
ഓം ബിര്‍ള വീണ്ടും ലോക്സഭാ സ്പീക്കറാകും; തീരുമാനം സഖ്യകക്ഷികളെ അറിയിച്ചു
ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: നീക്കമില്ലെന്ന് സര്‍ക്കാര്‍; രമ നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി
വീണ്ടും അപകടമുണ്ടാക്കി "കല്ലട' ബസ്; നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു
ക്വാറി ഉടമയെ കാറിനുള്ളില്‍വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി
കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു
Latest News
ഓം ബിര്‍ള വീണ്ടും ലോക്സഭാ സ്പീക്കറാകും; തീരുമാനം സഖ്യകക്ഷികളെ അറിയിച്ചു
ടി.പി. വധക്കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ്: നീക്കമില്ലെന്ന് സര്‍ക്കാര്‍; രമ നല്കിയ അടിയന്തരപ്രമേയ നോട്ടീസ് തള്ളി
വീണ്ടും അപകടമുണ്ടാക്കി "കല്ലട' ബസ്; നിര്‍ത്തിയിട്ടിരുന്ന പിക്ക് അപ്പ് വാൻ ഇടിച്ചുതെറിപ്പിച്ചു
ക്വാറി ഉടമയെ കാറിനുള്ളില്‍വച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി
കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസിടിച്ച് ഒരാള്‍ മരിച്ചു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
Auto Spot
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top