ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വിദഗ്ധൻ
ജൈവകൃഷിയെ പ്രണയിച്ച് ഹൃദ്രോഗ വിദഗ്ധൻ
Friday, June 7, 2024 12:58 PM IST
സെബി മാളിയേക്കൽ
വിഷരഹിതമായ പച്ചക്കറി മാത്രമല്ല, നെല്ലും മത്സ്യവും മാംസവും ഒരുക്കി കാൻസറിൽനിന്നും ഹൃദ്രോഗത്തിൽനിന്നും ഒരു ചെറുസമൂഹത്തെയെങ്കിലും രക്ഷിക്കാൻ ശ്രമിക്കുകയാണ് കാർഡിയോളജിസ്റ്റായ ഡോ.തോമസ് ജോണ്‍.

ചാലക്കുടി സെന്‍റ് ജെയിംസ് ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ ഇദ്ദേഹം ഒരു സമ്മിശ്ര കർഷകന്‍റെ റോൾ കൂടി ഭംഗിയായി നിർവഹിക്കുന്നു. കൃഷിയോടും മൃഗപരിപാലനത്തോടും മത്സ്യകൃഷിയോടുമെല്ലാം അത്രമാത്രം ഇഷ്ടമാണ് ഡോക്ടർക്ക്.

അതിരാവിലെ എണീറ്റ് കൃഷിയിടത്തിലെത്തി കുറച്ചുനേരം കൃഷിപ്പണി ചെയ്തശേഷമാണ് തൃശൂരിലെ വീട്ടിൽ നിന്നു ചാലക്കുടിയിലെ ആശുപത്രിയിലെത്തുന്നത്.

പച്ചക്കറികൾ, ഫലവൃക്ഷങ്ങൾ, കൃഷിരീതികൾ, പരിപാലനം, ജൈവ കീടനാശിനികൾ, പുല്ലു വളർത്തൽ, കോഴി- താറാവ് കൃഷി, ക്ഷീര കൃഷി, വള പ്രയോഗം എന്നിങ്ങനെ എല്ലാറ്റിനെക്കുറിച്ചും ഒരു കർഷകനു വേണ്ടതിലും അധികം അറിവുണ്ട് അദ്ദേഹത്തിന്.



കുഞ്ഞുനാൾ മുതൽ

പിഡബ്ല്യുഡി സൂപ്രണ്ടിംഗ് എൻജിനിയറായി വിരമിച്ച പാളിയിൽ ജോണിന്‍റെയും തൃശൂർ ഗവ. എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ആയിരുന്ന റാണി തോമസിന്‍റെയും മകന് കൃഷിയോടും ഫലവൃക്ഷങ്ങളോടുമെല്ലാം കുഞ്ഞുനാൾ മുതൽ തന്നെ വലിയ പ്രിയമായിരുന്നു.

തൃശൂർ മഹാരാജാസ് പോളിടെക്നിക്കിലെ പ്രഫസർ ആയിരുന്നെങ്കിലും മികച്ച നെൽ കർഷകനായിരുന്ന അപ്പൂപ്പൻ (അമ്മയുടെ അപ്പൻ) ആലക്കപ്പിള്ളി തോമസ് മാസ്റ്ററിന്‍റെ ഇടപെടലുകൾ കുഞ്ഞു തോമസിനെ ഏറെ സ്വാധീനിച്ചിരുന്നു.

മദ്രാസ് മെഡിക്കൽ കോളജിൽനിന്ന് എംബിബിഎസ്, കോട്ടയം മെഡിക്കൽ കോളജിൽനിന്ന് എംഡി, തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്ന് ഡിഎം എന്നിവ കരസ്ഥമാക്കിയപ്പോഴും കൃഷിയോടുള്ള സ്നേഹത്തിന്‍റെ കനൽ ഡോക്ടറുടെ മനസിൽ അണയാതെ കിടന്നു.

ഭാര്യാപിതാവും തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയുടെ ഉടമയുമായ ഡോ. സ്റ്റീഫൻ ചാഴിക്കാട്ടും ഭാര്യ പ്രഫ. എലിസബത്ത് സ്റ്റീഫനും കൃഷിയോടു കാണിക്കുന്ന കന്പം കണ്ടപ്പോൾ ചാരംമൂടിക്കിടന്ന കനൽ അറിയാതെ ജ്വലിക്കാൻ തുടങ്ങി.

ഹൃദ്രോഗ വിദഗ്ധനായി നൂറുകണക്കിനു രോഗികളെക്കണ്ട് രോഗകാരണം ഗ്രഹിച്ചപ്പോൾ വിഷരഹിതമായ ജൈവകൃഷിയെ ചേർത്തുപിടിക്കാൻ തീരുമാനിക്കുകയായിരുന്നു. കുടുംബത്തിന് നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു തുടക്കമെങ്കിലും പിന്നെ അതൊരു ആവേശമായി.

ഇന്ന് ആറ് പ്ലോട്ടുകളിലായി എട്ടേക്കറിലാണ് ഡോക്ടറുടെ കൃഷി. ഇതിൽ ആറേക്കറോളം പാട്ടഭൂമിയാണ്. ബാക്കി സ്വന്തവും.



രക്തശാലിയും പച്ചക്കറിയും

പോട്ട ധ്യാനകേന്ദ്രത്തിനു സമീപമാണ് ആറേക്കർ പാട്ട ഭൂമി. ഇതിൽ ഒരേക്കറിൽ കരനെല്ല് കൃഷിയാണ്. ഔഷധഗുണംകൂടിയ "രക്തശാലി’ നെല്ലാണ് ഇത്തവണ കൃഷി ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ "ഉമ’യായിരുന്നു.

നല്ല വിളവും കിട്ടി. വിളവെടുക്കാൻ കുറച്ചു ദിവസം കൂടുതൽ വേണ്ടി വരുമെങ്കിലും ഗുണമേ·യുള്ള രക്തശാലി പരീക്ഷിക്കുകയായിരുന്നു. കതിരിൽ പിടിച്ചു ഡോ. തോമസ് പറഞ്ഞു. ഇതിനടുത്ത് ചെറുപയറും ഉഴുന്നും ഇട്ടിട്ടുണ്ട്.

അടുത്ത പ്ലോട്ടിൽ കുറ്റിപ്പയർ, മീറ്റർ പയർ, നീളൻ പയർ (ചുവപ്പ്) എന്നിവ. തൊട്ടടുത്തു തന്നെ കുന്പളം, മത്തൻ, പാവൽ. അതിനപ്പുറത്ത് തണ്ണിമത്തനും വെള്ളരിയും വിളഞ്ഞു കിടക്കുന്നു. തണ്ണിമത്തൻ ചുവപ്പും (കിരണ്‍) മഞ്ഞയും നിറങ്ങളിൽ.

വിഷു വിപണി ലക്ഷ്യമാക്കി നട്ട കണി വെള്ളരിയും പാകമായി. തൊട്ടടുത്ത് പ്രതിദിനം കൊട്ടക്കണക്കിന് പറിച്ചെടുക്കാവുന്ന ഇന്തോ- അമേരിക്കൻ സ്നോ വൈറ്റ് കുക്കുന്പർ. മൃദുവും സ്വാദിഷ്ടവുമായ ഇനം.

പോത്ത്, എരുമ, കറവപ്പശു

തണ്ണിമത്തൻ, വെള്ളരി തോട്ടത്തിൽനിന്ന് പുറത്തു കടക്കുന്പോഴാണ് കൃഷിയിടത്തിന്‍റെ ഏതാണ്ട് മധ്യഭാഗത്ത് വലിയൊരു കുളത്തിൽ പോത്തും എരുമയും കുളിക്കുന്നതു കണ്ടത്.

അഞ്ചു പോത്തും രണ്ട് എരുമയും. പുല്ലൊക്കെ തിന്നു കൃഷിയിടം വെടിപ്പാക്കാനും പിന്നെ വളത്തിനുള്ള ചാണകം ലഭിക്കാനുമാണ് അവ. കൂടാതെ തൊഴുത്തിൽ നാല് കറവപ്പശുക്കളും.

ഒരു ജഴ്സിയും മൂന്ന് എച്ച്എഫും. ശരാശരി ഒരുനേരം എട്ടുലിറ്റർ പാൽ വീതം ഓരോന്നിനും കിട്ടും. അല്പം അകലെ ഇവയ്ക്കായി വളർത്തുന്ന ബ്രൗണ്‍ നേപ്പിയർ, ഗ്രീൻ നേപ്പിയർ പുല്ലുകളും.

റെയിൻ ഷെൽട്ടറും പടുതാക്കുളവും

റെയിൻ ഷെൽട്ടറിലാണ് ഹൈബ്രിഡ് മുളക് കൃഷി. തഴച്ചു വളർന്നു നിൽക്കുന്ന സൈറ, ബുള്ളറ്റ്, ഉജ്ജ്വല മുളകുകൾ. പലതും പൂവിട്ടു തുടങ്ങി. തൊട്ടടുത്തു പടുതാക്കുളം.

ഇതിൽ ഓടിക്കളിക്കുന്ന നാടൻ ബ്രാലുകൾ. അതിനപ്പുറത്തു നാടൻ കോഴിയും താറാവും. താറാവിനു ഇറങ്ങിക്കുളിക്കാൻ ചെറു ജലാശയവും.

വളങ്ങളും കീടനാശിനികളും ജൈവം

ചാണകം, കോഴിവളം, പടുതാക്കുളത്തിൽ നിന്നു മാറ്റുന്ന വെള്ളം എന്നിവയാണ് ചെടികൾക്കു നൽകുന്നത്. ഓരോന്നിനും ആവശ്യമായ അനുപാതത്തിൽ നൽകുന്നതിനാൽ ചെടികൾക്കു നല്ല കരുത്ത്.

വെള്ളം ധാരാളമുള്ളതിനാൽ തെല്ലും ഉണക്കു ഭീഷണിയില്ല. വെള്ളീച്ചയുടെ ആക്രമണം തടയാൻ വേപ്പെണ്ണയും വെർട്ടീസീലിയവും വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുന്നുണ്ട്.

വേരു ചീയലിന് ട്രൈകോഡർമ എന്ന മിത്രക്കുമിൾ ചാണകം കൂട്ടി മിക്സ് ചെയ്ത് ഒഴിച്ചു കൊടുക്കും. കൂടാതെ ജമന്തിയുടെ സത്ത് അടങ്ങിയ പയറിത്രം എന്ന മിശ്രിതം വെള്ളം ചേർത്ത് സ്പ്രേ ചെയ്യും.

ഒരേക്കറിന് രണ്ടെണ്ണം എന്ന രീതിയിൽ നെല്ലിന് എഗ് കാർഡുകൾ തൂക്കിയിടും. പച്ചക്കറികൾക്ക് ഫെറോമോണ്‍ ട്രാപ്പും സോളാർ ട്രാപ്പും ഒരുക്കിയിട്ടുണ്ട്.



ഓർഗാനിക് ഷോപ്പും നഴ്സറിയും

സ്വദേശിയും വിദേശിയുമായ നിരവധി പഴവർഗ ചെടികളും തോട്ടവും ഇദ്ദേഹത്തിനുണ്ട്. 20 ൽ പരം ഇനംത്തിലുള്ള മാവുകൾ, വിവിധയിനം പ്ലാവുകൾ, വിവിധതരം പേരകൾ, നാലുതരം ആപ്പിൾ, റന്പൂട്ടാൻ, മാങ്കോസ്റ്റീൻ, മരമുന്തിരി, അത്തി തുടങ്ങി നിരവധി ഫലവൃക്ഷങ്ങൾ തൃശൂരിലെയും പോട്ട സുന്ദരിക്കവലയിലെയും കൃഷിയിടങ്ങളിലുണ്ട്.

അപ്പനും അമ്മയും താമസിക്കുന്ന തൃശൂർ മയിലിപ്പാടത്തെ വീടിനോടുചേർന്ന് അതിമനോഹരമായ ഒരു നഴ്സറിയും ജൈവ ഉത്പന്നങ്ങൾ വിൽക്കുന്ന ഓർഗാനിക് ഷോപ്പും പ്രവർത്തിക്കുന്നു. ഇതിന്‍റെ ചുമതലയും നടത്തിപ്പുമെല്ലാം ഡോക്ടറുടെ മാതാപിതാക്കൾക്കാണ്.

തൃശൂരിലും ചാലക്കുടിയിലുമായി ഉപഭോക്താക്കളുടെ രണ്ടു വാട്സ്ആപ്പ് ഗ്രൂപ്പുകളുണ്ട്. ഉത്പന്നത്തെക്കുറിച്ച് അറിയിക്കുന്ന മാത്രയിൽതന്നെ അവ വിറ്റുപോകാറുണ്ടെന്ന് ഡോക്ടർ പറഞ്ഞു.

കട്ട സപ്പോർട്ടുമായി കുടുംബം

ആറുസൈറ്റുകളിലെ പണികളും വിളവെടുപ്പും ക്രമീകരിക്കാൻ ഒരു മാനേജരും വിവിധ ഇടങ്ങളിലായി ഏഴു തൊഴിലാളികളുമുണ്ട്. കൃഷിയിലൂടെ ലാഭം ഡോക്ടർ ലക്ഷ്യം വയ്ക്കുന്നില്ല.

കാശു കുറച്ച് കൈയിൽനിന്നു പോയാലും, വിഷരഹിതമായ ഭക്ഷണപദാർഥങ്ങൾ തനിക്കും കുടുംബത്തിനും മറ്റു പ്രിയപ്പെട്ടവർക്കും ലഭ്യമാക്കുക എന്നതാണ് ഈ കാർഡിയോളജിസ്റ്റിന്‍റെ നിലപാട്.

അതിനു കട്ടസപ്പോർട്ടുമായി തൃശൂർ കോ-ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റായ ഭാര്യ ഡോ. സൗമ്യ സ്റ്റീഫനും തൃശൂർ ദേവമാതാ സെൻട്രൽ സ്കൂൾ വിദ്യാർഥികളായ മക്കൾ ജോണ്‍, മിഷേൽ, സ്റ്റീഫൻ എന്നിവരുമുണ്ട്.

ഫോണ്‍: 9447307870

ചിത്രങ്ങൾ: ടോജോ പി. ആന്‍റണി