നേവിയിൽ ബിടെക് എൻട്രി: 44 ഒഴിവ്
ഇന്ത്യൻ നേവിയുടെ പ്ലസ് ടു (ബിടെക്) കേഡറ്റ് എൻട്രി സ്‌കീമിനു കീഴിൽ എക്സിക്യൂട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലായി 44 ഒഴിവ്. അവിവാഹിതരായ പുരുഷൻമാർക്കും സ്ത്രീകൾക്കുമാണ് അവസരം. ജെഇഇ മെയിൻ 2025 (ബിഇ/ബിടെക്) കോമൺ റാങ്ക് ലിസ്റ്റ‌് അടിസ്‌ഥാനമാക്കിയാണു തെരഞ്ഞെടുപ്പ്. ജൂൺ 30 മുതൽ ജൂലൈ 14 വരെ ഓൺ ലൈനായി അപേക്ഷിക്കാം.

പ്രായം: 2006 ജൂലൈ രണ്ടിനും 2009 ജനുവരി ഒന്നിനും മധ്യേ ജനിച്ചവർ. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങൾക്ക് മൊത്തം 70% മാർക്കോടെ പ്ലസ് ടു ജയം/തത്തുല്യം. പത്താം ക്ലാസ്/പ്ലസ് ടുവിൽ ഇംഗ്ലീഷിന് കുറഞ്ഞത് 50% മാർക്ക് വേണം.

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴിമല നാവിക അക്കാദമിയിൽ നാലു വർഷ ബിടെക് കോഴ്‌സിനും തുടർന്ന് പെർമനന്‍റ് കമ്മീഷൻഡ് ഓഫീസർ നിയമനത്തിനും അവസരം.

വിശദവിവരങ്ങൾക്ക്: www.joinindiannavy.gov.in