ആധുനിക ജനാധിപത്യ പാഠങ്ങൾ പകർന്ന് വിദ്യാർഥികളുടെ തെരഞ്ഞെടുപ്പ്
Sunday, June 23, 2024 5:44 AM IST
കരുവാരകുണ്ട്: ആധുനിക രീതിയിലുള്ള ജനാധിപത്യ പ്രക്രിയയുടെ പാഠങ്ങൾ പകർന്ന് വിദ്യാർഥി സമാജം നടത്തിയ സ്കൂൾ പാർലമെന്‍റ് തെരെഞ്ഞെടുപ്പ് ശ്രദ്ധേയമായി. കരുവാരകുണ്ട് ഡിഎൻഒ യു പി സ്കൂളിലാണ് പൊതുതെരഞ്ഞെടുപ്പിൽ പാലിക്കേണ്ട മുഴുവൻ ചട്ടങ്ങളും വ്യവസ്ഥകളും പാലിച്ച് തെരഞ്ഞെടുപ്പ് നടന്നത്.

നാമനിർദേശപത്രിക സമർപ്പിക്കൽ, പിൻവലിക്കൽ, പത്രിക തള്ളൽ, സൂക്ഷ്മ പരിശോധന, സ്ലിപ്പ് വിതരണം തുടങ്ങിയ പ്രക്രിയകളും തെരഞ്ഞെടുപ്പിന്‍റെ ഭാഗമായി നടന്നു. വിവിധ ഗ്രൂപ്പുകളായി ആൺകുട്ടികളും പെൺകുട്ടികളും സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സര രംഗത്ത് വന്നു. സ്ഥാനാർഥികൾക്ക് പ്രത്യേക ചിഹ്നങ്ങൾ അനുവദിക്കുകയും ചെയ്തിരുന്നു. സ്ഥാനാർഥികൾക്ക് പ്രചാരണത്തിനായി മൂന്നുദിവസം അനുവദിച്ചു.

അനുവദിച്ച ചിഹ്നങ്ങളുടെ ഫോട്ടോകളുമായി ക്ലാസുകൾ തോറും കയറിയിറങ്ങി പ്രസംഗിച്ചും പാട്ടുപാടിയും സ്ഥാനാർഥികൾ വലിയതോതിലുള്ള പ്രചാരണമാണ് നടത്തിയത്. പ്രചാരണങ്ങൾക്കൊടുവിൽ നടന്ന തെരെഞ്ഞെടുപ്പ് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഉപയോഗിച്ചായിരുന്നു.

1200ലധികം കുട്ടികൾ പഠിക്കുന്ന വിദ്യാലയത്തിന് വോട്ട് രേഖപ്പെടുത്തുന്നതിന് വേണ്ടി ആറ് ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. പോളിംഗ് ഓഫീസർ, മറ്റു തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ചുമതലകൾ, തെരഞ്ഞെടുപ്പ് ക്രമസമാധാന നിയന്ത്രണ പാലകർ , മീഡിയ വിഭാഗം തുടങ്ങി പൊതു തെരഞ്ഞെടുപ്പിലെ അനുസ്മരിപ്പിക്കുന്ന മുഴുവൻ ചുമതലകളും കുട്ടികൾ തന്നെയാണ് നിർവഹിച്ചത്.

വോട്ടർപ്പട്ടിക , ബൂത്ത് ഏജന്‍റുമാർ, മഷി പുരട്ടൽ തുടങ്ങിയവും കുട്ടികൾക്ക് കൗതുകമായി. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനവും ആഹ്ലാദപ്രകടനങ്ങളും നാളെയാണ്..