ജപ്തി നടപടികളിൽ ഇടപെടാൻ സർക്കാരിന് അധികാരം; നിയമഭേദഗതി ബിൽ പാസാക്കി
ജപ്തി നടപടികളിൽ ഇടപെടാൻ സർക്കാരിന്  അധികാരം; നിയമഭേദഗതി ബിൽ പാസാക്കി
Tuesday, July 9, 2024 2:20 AM IST
തിരുവനന്തപുരം: എല്ലാത്തരം ജപ്തികളിലും ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്ന സുപ്രധാന നിയമദേഭഗതി ബിൽ നിയമസഭ പാസാക്കി. 1968 ലെ കേരള നികുതി വസൂലാക്കൽ ആക്ട് ഭേദഗതി ചെയ്യുന്നതാണ് നിർദിഷ്ട ബിൽ. റവന്യു റിക്കവറിയിൽ സർക്കാരിന് മോറട്ടോറിയം പ്രഖ്യാപിക്കാം, തഹസിൽദാർ, കളക്ടർ, റവന്യു മന്ത്രി, ധനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിസഭ എന്നിവർക്ക് ഇളവനുവദിക്കാം.

ലേലത്തിൽ പോകാത്ത ഭൂമി (ബോട്ട് ഇൻ ലാൻഡ്) സർക്കാരിന് ഒരു രൂപയ്ക്ക് (നേരത്തേ ഇത് പത്തുപൈസയായിരുന്നു) ഏറ്റെടുക്കാമെന്നുമാണ് ഭേദഗതി. പലിശ 12ൽ നിന്ന് ഒന്പത് ശതമാനമാക്കിയും കുറയ്ക്കും. വീഴ്ച വരുത്തിയ ആൾക്കോ, അടുത്ത ബന്ധുവിനോ ബാധ്യതകൾ തീർത്ത് ഭൂമി അഞ്ചുവർഷത്തിനകം സർക്കാരിൽനിന്ന് ഏറ്റെടുക്കാം തുടങ്ങിയവയാണ് സുപ്രധാന വ്യവസ്ഥകൾ.

ജപ്തി ചെയ്ത ഭൂമി മറ്റൊരു വ്യക്തിക്ക് വിൽക്കാനും കഴിയും. വിൽക്കുന്നയാളും വാങ്ങുന്നയാളും കരാറിൽ ഒപ്പുവച്ചശേഷം കളക്ടറെ സമീപിച്ചാൽ നടപടി സ്വീകരിക്കും.

ഭൂമി വിൽപ്പന നടത്തി പണമടച്ചാൽ മാത്രമാകും ആ ഭൂമി ലഭിക്കുക. ബാങ്ക് ജപ്തിയിൽ ഉൾപ്പെടെ സർക്കാരിന് ഇടപെടാൻ കഴിയാത്ത സ്ഥിതി മറികടക്കാനും സാധാരണ ജനങ്ങൾക്ക് ആശ്വാസം പകരാനുള്ള നിയമഭേദഗതിയാണിതെന്നു റവന്യു മന്ത്രി കെ. രാജൻ നിയമസഭയിൽ അറിയിച്ചു.


റവന്യു റിക്കവറി മൂലം ബുദ്ധിമുട്ട് നേരിടുന്നവർക്ക് ആശ്വാസമേകാൻ നിയമഭേദഗതി വഴിയൊരുക്കും. നിലവിലെ നിയമത്തിൽ റിക്കവറി നടപടികൾ സ്റ്റേ ചെയ്യാൻ സർക്കാരിനു വ്യവസ്ഥകളില്ലെന്ന് റവന്യു റിക്കവറിയുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നിരീക്ഷിച്ചതോടെയാണ് ഭേദഗതി വരുത്താൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

കേരള റവന്യു റിക്കവറി ആക്ടിലെ സെക്‌ഷൻ 71 പ്രകാരം, ധനകാര്യ സ്ഥാപനങ്ങൾ മുൻകൂർ നൽകിയ വായ്പകൾ തിരിച്ചുപിടിക്കാൻ സർക്കാരിനെ അറിയിക്കാം.

സർക്കാർ ചില കേസുകളിൽ മുൻകാലങ്ങളിൽ നടപടികൾ സ്റ്റേ ചെയ്യുകയോ കടം വാങ്ങുന്നയാൾക്ക് കുടിശികയുള്ള തുക തവണകളായി തിരിച്ചടയ്ക്കാൻ അനുവദിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ ഒരു പ്രത്യേക കേസിൽ നൽകിയ സ്റ്റേയ്ക്കെതിരേ സ്വകാര്യ ബാങ്ക് ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന്, നിലവിലുള്ള നിയമം സർക്കാരിന് അത്തരം അധികാരങ്ങൾ അനുവദിക്കുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു.

നിയമ ഭേദഗതി സർക്കാരിന് റിക്കവറി നടപടികൾ സ്റ്റേ ചെയ്യാനും അതുപോലെതന്നെ തവണകളായി തിരിച്ചടയ്ക്കാനോ മോറട്ടോറിയം പ്രഖ്യാപിക്കാനോ കടം വാങ്ങുന്നയാൾക്ക് അധികാരം നൽകും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.