തിരുത്താന്‍ പോകുന്ന പാര്‍ട്ടിക്കു തിരിച്ചടിയായി കോഴ വിവാദവും
തിരുത്താന്‍ പോകുന്ന പാര്‍ട്ടിക്കു തിരിച്ചടിയായി കോഴ വിവാദവും
Tuesday, July 9, 2024 2:20 AM IST
കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നതിന്‍റെ ക്ഷീണം തീരുന്നതിനു മുമ്പുണ്ടായ പിഎസ്‌സി അംഗത്വ കോഴവിവാദം സിപിഎമ്മിനെ കൂടുതൽ വെട്ടിലാക്കി.

തെറ്റുകള്‍ തിരുത്തി ജനങ്ങളിലേക്കിറങ്ങാന്‍ പാര്‍ട്ടി തീരുമാനമെടുത്തിരിക്കെയാണ് പാര്‍ട്ടിക്കെതിരേ മറ്റൊരു ഗുരുതര ആരോപണംകൂടി ഉയരുന്നത്. വ്യാജ ആരോപണമാണിതെന്നു പറഞ്ഞ് നേതൃത്വം ഇതു തള്ളിക്കളയുമെങ്കിലും സിപിഎം നേരിടുന്ന ആഴത്തിലുള്ള അപചയത്തിന്‍റെ സൂചനയായി വേണം ഇതിനെയും കരുതാന്‍.

കോഴ വാങ്ങിയെന്നതിലെ ആരോപണവിധേയനായ പ്രമോദ് കോട്ടൂളി സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനല്ല. സിപിഎം കോഴിക്കോട് ടൗണ്‍ എരിയാ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയും ഭരണതലത്തില്‍ സ്വാധീനമുള്ള നേതാവുമാണ്.

22 ലക്ഷം രൂപ ഡോക്ടര്‍ ദമ്പതിമാര്‍ നല്‍കിയിട്ടും പിഎസ് സി അംഗത്വം കിട്ടാതെ വന്നപ്പോഴാണു പരാതിയുമായി ഡോക്ടര്‍മാര്‍ പാര്‍ട്ടി നേതൃത്വത്തെ സമീപിച്ചത്. ഇവര്‍ക്ക് പിഎസ്‌സി അംഗത്വം ലഭിച്ചിരുന്നുവെങ്കില്‍ കോഴ ആരോപണം ഉയരുമായിരുന്നില്ല. കോഴ വാങ്ങി നിയമിച്ച കാര്യം പുറംലോകം അറിയുകയില്ലായിരുന്നു. നിയമനം കിട്ടാതെവരികയും വാങ്ങിയ തുക തിരിച്ചുകൊടുക്കാതിരിക്കുകയും ചെയ്തപ്പോഴാണു പരാതിയുമായി ഇവര്‍ രംഗത്തെത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കു കനത്ത തിരിച്ചടി നേരിട്ടതിലെ ചില ഘടകങ്ങള്‍ ഇത്തരം അഴിമതിയാരോപണങ്ങളും സര്‍ക്കാര്‍വിരുദ്ധ വികാരവുമാണ്. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയൻ, ശശിധരന്‍കര്‍ത്തയുടെ കമ്പനിയായ സിഎംആര്‍എലില്‍നിന്ന് 1.72 കോടി രൂപ മാസപ്പടിയായി കൈപ്പറ്റിയതു വന്‍വിവാദമായിരുന്നു. ആദായ നികുതി തര്‍ക്കപരിഹാരബോര്‍ഡിന്‍റെ കണ്ടെത്തല്‍ രാഷ്‌ട്രീയ കൊടുങ്കാറ്റാണ് അഴിച്ചുവിട്ടത്.


എന്നാല്‍ മുഖ്യമന്ത്രിയും സിപിഎമ്മും ഇതിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനശൈലിയും ഭരണതലത്തിലെ വീഴ്ചകളും തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചിരുന്നു.

ഇടതുമുന്നണിയിലെ രണ്ടാമത്തെ ഘടകകക്ഷിയായ സിപിഐതന്നെ മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്‍റെയും പ്രവര്‍ത്തനശൈലി മാറ്റണമെന്ന് അഭിപ്രായപ്പെട്ടിരുന്നു.

തെരഞ്ഞെടുപ്പു ഫലം വിശകലനം ചെയ്യാന്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗങ്ങളില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും പാര്‍ട്ടി നേതൃത്വത്തിനുമെതിരേ രൂക്ഷ വിമര്‍ശനമുയര്‍ന്നിരുന്നു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പാര്‍ട്ടി യോഗങ്ങള്‍ ചേരാനിരിക്കെയാണ് കോഴ ആരോപണം സിപിഎമ്മിനു വെല്ലവിളി ഉയര്‍ത്തിയിട്ടുള്ളത്.

മറ്റു പാര്‍ട്ടികളെപോലെ സിപിഎമ്മിലും പണാധിപത്യ സ്വാധീനം ബാധിച്ചുവെന്ന ചിന്ത പൊതുസമൂഹത്തില്‍ ഉയരാന്‍ ഇതിടയാക്കിയിട്ടുണ്ട്. സംഘടനാ സംവിധാനത്തില്‍ വന്ന പോരായ്മയാണ് ഇതിനു കാരണമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. പണം തിരികെ നല്‍കി പ്രശ്‌നം ഒത്തുതീര്‍ക്കാനും ശ്രമം നടക്കുന്നുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.