എട്ടു വര്‍ഷത്തിനിടെ 212 ഗുണ്ടാ ആക്രമണങ്ങൾ
എട്ടു വര്‍ഷത്തിനിടെ 212 ഗുണ്ടാ ആക്രമണങ്ങൾ
Tuesday, July 9, 2024 1:44 AM IST
ജെറി എം. തോമസ്

കൊച്ചി: കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ സംസ്ഥാനത്തു നടന്നത് 212 ഗുണ്ടാ ആക്രമണങ്ങള്‍. വിവിധയിടങ്ങളിലായി നടന്ന ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 32 പേര്‍, പരിക്കേറ്റത് 226 പേര്‍ക്ക്. മുഴുവന്‍ കേസുകളിലെയും പ്രതികളെ പിടികൂടാനായെങ്കിലും സംസ്ഥാനത്ത് ഗുണ്ടാ ആക്രമണങ്ങള്‍ തടയുന്നതിൽ ആഭ്യന്തര വകുപ്പിന്‍റെ പരാജയമാണ് കേസുകളുടെ എണ്ണം തുറന്നുകാട്ടുന്നത്.

2016 മുതല്‍ 2021 വരെ 116 കേസുകളിലായി 20 പേര്‍ കൊല്ലപ്പെടുകയും 122 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021 മുതല്‍ 2024 ജൂണ്‍ മൂന്നു വരെ 96 കേസുകളിലായി 12 പേര്‍ക്കു ജീവന്‍ നഷ്‌ടമായി, 104 പേര്‍ക്ക് പരിക്കേറ്റു. ‘ആവേശം’ സിനിമാ മോഡലില്‍ ഗുണ്ടകളുടെ ഒത്തുചേരലും പിന്നാള്‍ ആഘോഷങ്ങളും സ്ഥിരം കാഴ്ചയാണ്.

ഗുണ്ടകളെ അമര്‍ച്ച ചെയ്യുന്നതിന് പോലീസ് ആരംഭിച്ച ‘ഓപ്പറേഷന്‍ ആഗ്’ നിര്‍ജീവാവസ്ഥയിലും. ഗുണ്ടാ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി നാടുകടത്തിയവര്‍ തിരികെയെത്തി വീണ്ടും ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്ന സംഭവങ്ങളുമുണ്ട്. ഇത്തരത്തില്‍ എട്ടു വര്‍ഷത്തിനിടെ 97 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്.

ഗുണ്ടകള്‍ക്ക് പോലീസ് സഹായമുണ്ടെന്ന ആരോപണവും ശക്തമാണ്. എട്ടു വര്‍ഷത്തിനിടെ ഗുണ്ടകള്‍ക്ക് സഹായം നല്‍കിയതിന്‍റെ പേരില്‍ 12 പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിനുപുറമേ സേനയില്‍ ഗുണ്ടാ മാഫിയ ബന്ധമുണ്ടെന്ന പ്രാഥമിക വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ മൂന്ന് ഡിവൈഎസ്പിമാരെയും ഒരു പോലീസ് ഇന്‍സ്‌പെക്ടറെയും ഒരു സിവില്‍ പോലീസ് ഓഫീസറെയും രണ്ട് ഡ്രൈവര്‍ സിവില്‍ പോലീസ് ഓഫീസറെയും സര്‍വീസില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

വര്‍ധിച്ചുവരുന്ന ഗുണ്ടാ ആക്രമണ കേസുകള്‍ക്ക് പോലീസ് കുടപിടിക്കുന്നെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ ശക്തമായതോടെ ഗുണ്ടാ, സാമൂഹ്യവിരുദ്ധ സംഘങ്ങളുമായി കൂട്ടുകൂടാനോ ബന്ധങ്ങള്‍ സ്ഥാപിക്കാനോ പാടില്ലെന്ന കര്‍ശന നിര്‍ദേശമാണ് ആഭ്യന്തര വകുപ്പില്‍നിന്നു പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുള്ളത്.


ഗുണ്ടാസംഘങ്ങളിൽ ചേരാൻ ആവേശംമൂത്ത് കുട്ടിക്കൂട്ടം

തൃശൂർ: ഗുണ്ടാസംഘങ്ങളിൽ ചേരാൻ ആവേശംമൂത്ത് തൃശൂരിലെ പിള്ളേർ ഗ്യാംഗ്. പെട്ടെന്നു പണം കിട്ടി ആർഭാടജീവിതം നയിക്കാൻ പ്രായപൂർത്തിയാകാത്തവർ ഗുണ്ടാ-ക്വട്ടേഷൻ പണികളിൽ ആകൃഷ്ടരാകുന്നതു പോലീസിനും വലിയ തലവേദനയാണ്.

കഴിഞ്ഞദിവസം ഈസ്റ്റ് പോലീസ് തൃശൂർ തേക്കിൻകാട് മൈതാനിയിൽനിന്നു പൊക്കിയ സംഘത്തിൽ പ്രായപൂർത്തിയാകാത്ത പതിനേഴു പേരാണുണ്ടായിരുന്നത്. തൃശൂരിനകത്തും പുറത്തും കുപ്രസിദ്ധനായ ഗുണ്ടയുടെ സംഘത്തിലാണ് ഇവർ ആവേശം മൂത്ത് ചേർന്നിരുന്നത്.

തൃശൂരിലെ ഗുണ്ടാസംഘങ്ങളിൽ പ്രായപൂർത്തിയാകാത്തവരുടെ വലിയൊരു നിരതന്നെ വർധിച്ചുവരുന്നതായാണു സൂചനകൾ. ഏറ്റവുമധികം പിള്ളേർ സെറ്റ് ഉള്ള സംഘത്തിനു ഡിമാൻഡ് ഏറെയാണത്രേ.

എന്തും ചെയ്യാൻ തയാറുള്ള മൈനർ ഗ്യാംഗിനെ ചെറിയ ക്വട്ടേഷൻ പണികൾക്കും പണം തട്ടാനുമൊക്കെയാണ് ആദ്യം ഉപയോഗിക്കുക. പിന്നീട് ഇവരെ വലിയ ക്വട്ടേഷനുകൾക്കും കൂടെക്കൂട്ടുകയാണു പതിവെന്നു പിടിയിലായവർ പറയുന്നു.

തീക്കാറ്റ് സാജൻ എന്ന ഗുണ്ടാത്തലവന്‍റെ പിറന്നാൾ ആഘോഷത്തിനാണ് പ്രായപൂർത്തിയാകാത്ത 17 പേർ അടക്കം 32 പേർ കഴിഞ്ഞദിവസം തേക്കിൻകാട് മൈതാനിയിൽ ഒത്തുകൂടിയത്. പ്രായപൂർത്തിയാകാത്ത 17 പേരെയും അവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തിയശേഷം പറഞ്ഞയയ്ക്കുകയായിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.