ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ സൂപ്പർഹിറ്റ്: സിഎംഡി
ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ സൂപ്പർഹിറ്റ്: സിഎംഡി
Tuesday, July 9, 2024 1:44 AM IST
ചാത്തന്നൂർ: കെഎസ്ആർടിസി ആരംഭിച്ച ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ വൻ വിജയമെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി ) പ്രമോജ് ശങ്കർ.

തിരുവനന്തപുരത്തുനിന്നു തൃശൂരിലേക്കോ അതിനപ്പുറമോ സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസുകൾ, യാത്രക്കാരുടെ സൗകര്യാർഥം സുരക്ഷിതമായി കൂടുതൽ വേഗത്തിൽ ലക്ഷ്യസ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നതിന് ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർഫാസ്റ്റ് സർവീസുകളായി മാറ്റുകയായിരുന്നു. ദേശീയപാതയിലൂടെയും എംസി റോഡിലൂടെയും 169 ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പർ ഫാസ്റ്റ് സർവീസുകളാണ് നിലവിലുള്ളത്.

എംസി റോഡ് വഴി സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ് ബസുകളിലെ ഡെസ്റ്റിനേഷൻ ബോർഡിൽ പച്ച പ്രതലത്തിലും, എൻഎച്ച് വഴി സർവീസ് നടത്തുന്ന സൂപ്പർഫാസ്റ്റ്‌ ബസുകളിൽ മഞ്ഞപ്രതലത്തിലും എൽഎസ് -1, എൽഎസ് -2എസ് എഫ്പിഎന്ന് രേഖപ്പെടുത്തിയിട്ടുണ്ടാവും. എൽഎസ് - 1 ഉം എൽഎസ്-2 ഉം എൻഎച്ചിലും എംസി റോഡിലുമുള്ള കയറേണ്ടതും കയറേണ്ടതില്ലാത്തതുമായ ഡിപ്പോകളുടെ പട്ടിക തയാറാക്കിയിട്ടുണ്ട്.


സർവീസ് നടത്തുന്ന ബസുകളുടെ ഫൂട്ട് ബോർഡുകൾക്ക് ഇടതുവശത്തും യാത്രക്കാർ കാണുന്ന വിധത്തിൽ ബസിനുള്ളിലും കയറാത്ത ഡിപ്പോകളുടെ പേര് പ്രദർശിപ്പിച്ചിരിക്കും. കയറാത്ത ഡിപ്പോകളുടെ സമീപമുള്ള നിശ്ചയിക്കപ്പെട്ട സ്റ്റോപ്പുകളിൽ ബസ് സുരക്ഷിതമായി നിർത്തി യാത്രക്കാരെ ഇറക്കുന്നതിനും കയറ്റുന്നതിനുമുള്ള നിർദേശം നൽകിയിട്ടുണ്ട്.

സുരക്ഷ കണക്കിലെടുത്ത് ഈ ബസുകൾ, രാത്രികാലങ്ങളിൽ എല്ലാ ഡിപ്പോകളിലും കയറിപ്പോകുന്നതിനുള്ള നിർദേശം നൽകിയിട്ടുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.