പിഎസ്‍സി കോഴ: ആരു വേണമെങ്കിലും അന്വേഷിക്കട്ടേയെന്ന് എം.വി. ഗോവിന്ദൻ
പിഎസ്‍സി കോഴ: ആരു വേണമെങ്കിലും അന്വേഷിക്കട്ടേയെന്ന് എം.വി. ഗോവിന്ദൻ
Tuesday, July 9, 2024 1:44 AM IST
കായംകുളം: പിഎസ്‍സി കോഴ ആരോപണത്തിൽ പാർട്ടിയും സർക്കാരും വേണ്ട നടപടി എടുക്കുമെന്നും ആരോപണങ്ങൾ ആരുവേണമെങ്കിലും അന്വേഷിക്കട്ടേയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

പണം വാങ്ങി പിഎസ്‍സി മെംബർമാരെ നിയമിക്കുന്ന രീതി സിപിഎമ്മിനില്ല. പിഎസ്‍സി അംഗങ്ങളെ നിയമിക്കുന്നതിന് പാർട്ടിക്ക് പ്രത്യേക രീതിയുണ്ട്. യോഗ്യതയും മെറിറ്റുമാണ് മാനദണ്ഡം. പരാതി ഉണ്ടെങ്കിൽ പോലീസ് അന്വേഷിക്കട്ടെയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

മന്ത്രി മുഹമ്മദ് റിയാസിനെതിരേ തെറ്റായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിൽ മാധ്യമങ്ങൾക്കും പങ്കുണ്ട്. തെറ്റായ ഒരു പ്രവണതയും പാർട്ടി വച്ചുപൊറുപ്പിക്കില്ല. അതിന് വേറെ പാർട്ടി നോക്കിയാൽ മതി.


പാർട്ടിക്കുള്ളിൽ പറയേണ്ടത് ഉള്ളിൽ പറയും പുറത്ത് പറയേണ്ടതു പുറത്ത് പറയും. പാർട്ടി കേന്ദ്ര നേതൃത്വം കൃത്യമായ രേഖ പുറത്തുവിട്ടിട്ടുണ്ട്. മുതിർന്ന നേതാക്കന്മാർ അവരുടെ അഭിപ്രായം മാധ്യമങ്ങളിൽ പറയുന്നതിൽ ഒരു കുഴപ്പവുമില്ല.

വോട്ട് ചോർച്ചകൾ പരിശോധിക്കുമെന്നും വേണ്ട നടപടി പാർട്ടി സ്വീകരിക്കുമെന്നും പിന്നിൽ പോയ ആലപ്പുഴ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലും പാർട്ടി അതിശക്തമായി മുന്നിൽ എത്തുമെന്നും ഗോവിന്ദൻ പറഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.