സർക്കാർ വീഴ്ച; ജല്‍ ജീവൻ മിഷൻ നിശ്ചലാവസ്ഥയില്‍
സർക്കാർ വീഴ്ച; ജല്‍ ജീവൻ മിഷൻ  നിശ്ചലാവസ്ഥയില്‍
Tuesday, July 9, 2024 1:43 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ഗുരുതരമായ വീഴ്ചയെ തുടർന്നു ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ശുദ്ധജലം എത്തിക്കുന്നതിനുള്ള ജല്‍ ജീവൻ പദ്ധതി 2023 മുതൽ നിശ്ചലാവസ്ഥയിലാണെന്ന് ആരോപിച്ചു പ്രതിപക്ഷം നിയമസഭയിൽനിന്ന് വാക്കൗട്ട് നടത്തി.

ഇതുവരെ 19.5 ലക്ഷം വീടുകളിൽ ജല്‍ജീവൻ മിഷനിൽ നിന്നുള്ള കുടിവെള്ളമെത്തിച്ചെന്നു വീന്പു പറയുന്ന സർക്കാർ നിലവിലുള്ള വിതരണ ശൃംഖലയിൽനിന്നും ടാങ്കുകളിൽനിന്നുമാണ് 19.5 ലക്ഷം ജല കണക്‌ഷനുകളും നൽകിയതെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി നോട്ടീസ് നൽകിയ അനൂപ് ജേക്കബ് ആരോപിച്ചു.

ജല്‍ജീവൻ മിഷൻ വഴി ഇതുവരെ 92 പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും ശുദ്ധജലകണക്‌ഷൻ നൽകാനായെന്നും ഡിസംബറോടെ 100 പഞ്ചായത്തുകളിലെ മുഴുവൻ വീടുകളിലും കണക്‌ഷൻ നൽകുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ മറുപടി നൽകി.

പതിറ്റാണ്ടുകളായി ജല അഥോറിറ്റി സംസ്ഥാനത്ത് 17 ലക്ഷം ജല കണക്‌ഷനുകൾ നൽകിയ സ്ഥാനത്ത് കഴിഞ്ഞ 3.5 വർഷം കൊണ്ട് ജല്‍ജീവൻ മിഷൻ വഴി 19 ലക്ഷം കുടിവെള്ള കണക്‌ഷനുകൾ നൽകാനായെന്നു മന്ത്രി പറഞ്ഞു. ഇതുവരെ 9730 കോടി രൂപ ജല്‍ജീവൻ പദ്ധതിക്കായി ചെലവഴിച്ചു. എൽഡിഎഫ് സർക്കാരിന്‍റെ കാലത്തു പദ്ധതി പൂർത്തിയാക്കാനാണു ശ്രമം. ചാർജ് വർധന നടപ്പാക്കിയ ശേഷവും ഒരു കിലോ ലിറ്റർ വെള്ളം ചെലവഴിക്കുന്പോൾ അഞ്ചു രൂപ വീതം നഷ്ടമുണ്ടാകുന്നെന്നാണു കണക്ക്.

റോഡ് പൊളിക്കാതെ പദ്ധതി നടപ്പാക്കാൻ കഴിയില്ല. ജല്‍ജീവൻ പദ്ധതിയുടെ പൈപ്പ് സ്ഥാപിക്കുന്നതിനായി സംസ്ഥാന വ്യാപകമായി 1.04 ലക്ഷം കിലോമീറ്റർ റോഡ് പൊളിക്കേണ്ടി വന്നു. ഇതിൽ 51,000 കിലോമീറ്റർ റോഡ് പൂർത്തിയായി. 50 ശതമാനത്തോളം ഇനിയും പൂർത്തിയാക്കാനുണ്ട്. കരാറുകാർക്കു കുടിശിക കൊടുത്തുവരികയാണ്. ഇനി 3392 കോടി രൂപ മാത്രമാണ് കൊടുക്കാനുള്ളത്. കരാറുകാരുടെ തുക ദ്രുതഗതിയിൽ കൊടുക്കാൻ നടപടിയെടുക്കും. വെള്ളം കിട്ടാത്ത ഒരു ഉപഭോക്താവും ഒരു പൈസയും ജല അഥോറിറ്റിയിലേക്ക് അടയ്ക്കേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു.


കേരളത്തിലെ കുടിവെള്ള വിതരണ രംഗത്ത് അത്ഭുതകരമായ മാറ്റമുണ്ടാക്കേണ്ട ജല്‍ജീവൻ മിഷനെ സംസ്ഥാന സർക്കാർ തട്ടിക്കൂട്ട് പദ്ധതിയാക്കിയെന്നു വാക്കൗട്ട് പ്രസംഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു.

അഞ്ചു വർഷം കൊണ്ടു നാലിലൊന്നു തുക പോലും ചെലവഴിച്ചില്ല. 44,715 കോടി രൂപയുടെ പദ്ധതി കാലാവധി കഴിഞ്ഞ മാർച്ചിൽ പൂർത്തിയായി. രണ്ടു സർക്കാരുകളുടെ കാലത്ത് അഞ്ചു വർഷം കൊണ്ട് 9410 കോടി രൂപ മാത്രമാണ് ചെലവഴിക്കാൻ കഴിഞ്ഞത്.

ഇത്രയും തുക ചെലവഴിച്ചപ്പോൾ 3281 കോടി രൂപ കരാറുകാർക്കു കുടിശികയാണ്. 55,000 കിലോമീറ്റർ റോഡ് നന്നാക്കാൻ യോഗം വിളിക്കുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും വി.ഡി. സതീശൻ ആരോപിച്ചു.

കേന്ദ്ര സർക്കാർ പദ്ധതി തുകയ്ക്ക് ആനുപാതികമായി സമയബന്ധിതമായി സംസ്ഥാനവിഹിതം വകയിരുത്താത്തതിനാൽ പിന്നീടുള്ള കേന്ദ്രവിഹിതം എടുക്കാൻ കഴിയാത്ത സ്ഥിതിയാണ് പദ്ധതിയെ സ്തംഭനാവസ്ഥയിലാക്കിയതെന്ന് അനൂപ് ജേക്കബ് ആരോപിച്ചു. 300 കോടി രൂപയുടെ കേന്ദ്രവിഹിതം നഷ്ടമായി.

അർഹതപ്പെട്ട തുക സംസ്ഥാനത്തിന്‍റെ അനാസ്ഥ മൂലം വാങ്ങിച്ചെടുക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അനൂപ് ആരോപിച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.