കൂടോത്ര വിചാരങ്ങളും നാടുകടത്തൽ ആരോപണവും
കൂടോത്ര വിചാരങ്ങളും നാടുകടത്തൽ ആരോപണവും
Tuesday, July 9, 2024 1:43 AM IST
സാബു ജോണ്‍

തിരുവനന്തപുരം: കൂടോത്രവിചാരങ്ങളായിരുന്നു ഭരണപക്ഷത്തു പലർക്കും. വൈരുദ്ധ്യാത്മക ഭൗതികവാദത്തിന്‍റെ പിൻബലത്തിൽ മുതൽ വെറും സാധാരണക്കാരന്‍റെ തലത്തൽവരെ അതെക്കുറിച്ചുള്ള വിലയിരുത്തൽ സഭയിൽ നടന്നു. മിടുമിടുക്കനായ കെ. രാധാകൃഷ്ണനെ സംസ്ഥാനത്തുനിന്നു ലോക്സഭയിലേക്കു നാടുകടത്തി എന്ന ആക്ഷേപവുമായി മഞ്ഞളാംകുഴി അലി വന്നപ്പോൾ അതിനെതിരേ ഭരണപക്ഷം ഒറ്റക്കെട്ടായി പ്രതിരോധമുയർത്തുന്നതും കണ്ടു.

പട്ടികജാതി, പട്ടികവർഗ, മറ്റു പിന്നാക്കവർഗ, ന്യൂനപക്ഷ വിഭാഗങ്ങൾ എന്നിവരുടെ ക്ഷേമം എന്ന ധനാഭ്യർഥനയായിരുന്നു ഇന്നലെ നിയമസഭയിൽ അവതരിപ്പിച്ചത്. ചർച്ചയ്ക്കു തുടക്കംകുറിച്ച ഭരണപക്ഷത്തെ മുരളി പെരുനെല്ലി തന്നെ കൂടോത്രവിശേഷം എടുത്തിട്ടു.

കെപിസിസിയുടെ പേര് കൂടോത്ര പ്രചാരണ കോണ്‍ഗ്രസ് കമ്മിറ്റി എന്നാക്കണമെന്നു മുരളി ആവശ്യപ്പെട്ടു. എതിരാളികളെ വീഴ്ത്താൻ കൂടോത്രം വഴി സാധിക്കുമെന്നു വിശ്വസിക്കുന്ന അറുപിന്തിരിപ്പൻ പാർട്ടി എന്ന് മുരളി കോണ്‍ഗ്രസിനെ പരിഹസിച്ചു. എസ്എഫ്ഐക്കാർ കാന്പസുകളിൽ ശാസ്ത്രബോധം പ്രചരിപ്പിക്കാൻ ശ്രമിക്കുന്പോൾ കെഎസ്‌യുക്കാർ എതിരാളികളെ ശാരീരികമായി വകവരുത്തുന്ന സമീപനം സ്വീകരിക്കുന്നു എന്നുവരെ മുരളി പറഞ്ഞുവച്ചു.

വൈരുദ്ധ്യാത്മക ഭൗതികവാദം പഠിക്കുന്ന തങ്ങളേപ്പോലുള്ളവർ കൂടോത്രത്തെക്കുറിച്ചു കൂടുതൽ വിശകലനത്തിനു പോകില്ലെന്ന് കെ.എം. സച്ചിൻദേവ് പറഞ്ഞു. എന്നാൽ കഴിഞ്ഞദിവസം പ്രതിപക്ഷനേതാവിന്‍റെ കാർ അപകടത്തിൽ പെട്ടതും കൂടോത്രവുമായി മറ്റാരെങ്കിലും ബന്ധപ്പെടുത്തി പറഞ്ഞാൽ കുറ്റം പറയാനാകില്ലെന്നും സച്ചിൻദേവ് അഭിപ്രായപ്പെട്ടു.

കെ. സുധാകരന്‍റെ വീട്ടിലും ഓഫീസിലും കൂടോത്രം വച്ചു എന്നത് പ്രബുദ്ധകേരളം പുച്ഛത്തോടെ തള്ളിപ്പറയണമെന്ന് പി.പി. സുമോദ് ആവശ്യപ്പെട്ടു. കേരളസമൂഹത്തിൽ അന്ധവിശ്വാസം എത്രത്തോളം ബലപ്പെട്ടിരിക്കുന്നു എന്നു കാണിക്കുന്ന സംഭവമാണിതെന്നും സുമോദ് പറഞ്ഞു.

നല്ലനിലയിൽ ഭരിച്ചുകൊണ്ടിരുന്ന കെ. രാധാകൃഷ്ണനെ ലോക്സഭയിലേക്കു മത്സരിപ്പിച്ചു നാടുകടത്തി എന്ന് മഞ്ഞളാംകുഴി അലി പറഞ്ഞത് ഭരണപക്ഷത്തെ വല്ലാതെ ചൊടിപ്പിച്ചു. അവർ എഴുന്നേറ്റുനിന്നു ബഹളം കൂട്ടിയെങ്കിലും അലിക്കു കുലുക്കമില്ല. ജനങ്ങൾ തെരഞ്ഞെടുത്ത് അയച്ച ആളെ നാടുകടത്തി എന്നു പറയുന്നതു ശരിയല്ലെന്നും പരാമർശം പിൻവലിക്കണമെന്നും മന്ത്രി എ.കെ. ശശീന്ദ്രൻ ആവശ്യപ്പെട്ടെങ്കിലും അലിയുടെ മനസ് മാറിയില്ല. അതു മന്ത്രിയുടെ അഭിപ്രായം, ഞാൻ പറഞ്ഞത് എന്‍റെ അഭിപ്രായം- അലി പറഞ്ഞു.


പി.കെ. കുഞ്ഞാലിക്കുട്ടി മുന്പു ലോക്സഭയിലേക്കു പോയതും ഷാഫി പറന്പിൽ ഇത്തവണ ലോക്സഭയിലേക്കു പോയതും അവരെ നാടുകടത്തിയതുകൊണ്ടാണോ എന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലും മറ്റു പല ഭരണപക്ഷ അംഗങ്ങളും ചോദിച്ചു. അലിയുടെ വാക്കുകൾ ജനാധിപത്യത്തിനുതന്നെ ഭീഷണി ആണെന്നു വരെ പറയുന്നതു കേട്ടു.

മുസ്‌ലിം ന്യൂനപക്ഷത്തെ സംശയത്തിന്‍റെ മുനയിൽ നിർത്തുന്ന പ്രചാരണം കേരളത്തിൽ നടക്കുന്നുണ്ടെന്നും അലി പറഞ്ഞു. അനർഹമായത് എന്തോ മുസ് ലിംകൾ നേടിയെടുക്കുന്നു എന്ന പ്രതീതി പരത്താനാണു ശ്രമിക്കുന്നത്.

വെള്ളാപ്പള്ളി നടേശന്‍റെ ആരോപണങ്ങളെ ഉദ്ദേശിച്ച് വെള്ളാപ്പള്ളിയുടെ പേരു പറയാതെ ആയിരുന്നു അലിയുടെ ആക്ഷേപങ്ങൾ. നവോത്ഥാന സംരക്ഷണസമിതി പുനഃസംഘടിപ്പിക്കണമെന്നും അലി ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിഭാഗങ്ങളിലെ രണ്ടു സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങൾ സംസ്ഥാനത്തു നടക്കുന്നുണ്ടെന്ന് സെബാസ്റ്റ്യൻ കുളത്തുങ്കലും പറഞ്ഞു.

ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടണമെന്നും അടിയന്തരമായി നടപ്പിലാക്കണമെന്നും പി.സി. വിഷ്ണുനാഥും ജി. സ്റ്റീഫനും ആവശ്യപ്പെട്ടു. സാമ്രാജ്യത്വത്തിന്‍റെ ബാക്കിപത്രമായ കോളനി എന്ന പദം നീക്കംചെയ്ത കെ. രാധാകൃഷ്ണനെ എല്ലാവരും അഭിനന്ദിച്ചപ്പോൾ, പകരം എന്തു വാക്കു വിളിക്കണമെന്ന കാര്യത്തിൽ അനിശ്ചിതത്വമാണെന്ന് പി.സി. വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

ബജറ്റ് ചർച്ചയിൽ അവസാനത്തെ ധനാഭ്യർഥനയായിരുന്നു ഇന്നലെ. ധനാഭ്യർഥനാചർച്ചയ്ക്കുള്ള മന്ത്രി ഒ.ആർ. കേളുവിന്‍റെ ആദ്യത്തെ മറുപടിയുമായി അത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.