പൗരത്വഭേദഗതി പ്രതിഷേധക്കേസുകൾ പിൻവലിക്കുന്നതിൽ സർക്കാർനടപടി പ്രഹസനമെന്ന് പ്രതിപക്ഷം
പൗരത്വഭേദഗതി പ്രതിഷേധക്കേസുകൾ പിൻവലിക്കുന്നതിൽ സർക്കാർനടപടി പ്രഹസനമെന്ന് പ്രതിപക്ഷം
Tuesday, July 9, 2024 1:43 AM IST
തിരുവനന്തപുരം: പൗരത്വ ഭേദഗതി പ്രതിഷേധ കേസുകൾ പിൻവലിക്കുന്നതിൽ സംസ്ഥാന സർക്കാരിന്‍റെ നടപടികൾ പ്രഹസനമെന്ന് പ്രതിപക്ഷം. പൗരത്വഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട കേസുകളും ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകളും പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതാണെന്നും എന്നാൽ ഇപ്പോൾ മിക്ക കേസുകളും കോടതിയിൽ പിഴ അടച്ച് തീർപ്പാക്കുകയാണ് ചെയ്തിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിയമസഭയിൽ പറഞ്ഞു.

കോഴിക്കോട് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധത്തെ തുടർന്നുണ്ടായ കേസിന്‍റെ വിചാരണ ഘട്ടത്തിൽ പരമാവധി ശിക്ഷ കൊടുക്കണം എന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചതെന്ന് ടി.സിദ്ദിഖ്‌ ചൂണ്ടിക്കാട്ടി.


പൗരത്വ ഭേദഗതി പ്രതിഷേധവുമായി ബന്ധപ്പെട്ട് ആകെ 835 കേസുകളാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നതെന്ന് മന്ത്രി വി. അബ്ദുറഹ്്മാൻ മറുപടിയിൽ പറഞ്ഞു.

ഇതിൽ 194 കേസുകൾ കോടതിയുടെ പരിഗണനയിൽ ആണ്. അതിൽ 84 കേസുകളിൽ നിരാക്ഷേപപത്രം നൽകി. സർക്കാർ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ 262 കേസുകൾ അവസാനിച്ചു. പൊതുമുതൽ തകർത്ത കേസുകൾ ആ നിലയ്ക്ക് മാത്രമേ കൈകാര്യം ചെയ്യപ്പെടുകയുള്ളെന്നും മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.